സിവിൽ സപ്ലൈസിൽ നിയമ വിവാദം' കത്തല്ല : കോഴ ആരോപണം

കത്തെഴുതി പാര്‍ട്ടിക്കാര്‍ക്കായി നിയമനം നല്കാന്‍ സിപിഎം നേതൃത്വം നല്കുന്ന തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യരാജേന്ദ്രന്‍ തയ്യാറായതിന് പിന്നാലെ സിപി ഐയും വിവാദക്കുരുക്കില്‍. കാര്‍ഷിക സര്‍വ്വകലാശാല പോലുള്ള സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയതിന്റെ അഴിമതിയും സമരവും നടക്കുന്നതിനിടയിലാണ് സിപി ഐ ഭരിക്കുന്ന വകുപ്പുകളില്‍ തുടര്‍ച്ചയായി നിയമന വിവാദം ഉയരുന്നത്.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ താല്കാലിക നിയമനങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.സപ്ലൈകോ സംഭരണ , വിതരണ ശാലകളിലേക്ക് താല്കാലിക നിയമനങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സ്‌പൈകോയില്‍ താല്കാലിക നിയമനത്തിന് ഇരുപത്തയ്യായിരം രൂപ മുതല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങി വലിയ അഴിമതിയാണ് നടത്തുന്നതെന്നാണ് പുതിയ പരാതി.
മലയിന്‍കീഴിലെ സപ്‌ളൈകോയില്‍ ഇരുപത് വര്‍ഷത്തിലേറെയായി പാക്കിംഗ് ജോലി ചെയ്യുന്ന അംബികയെന്ന സ്ത്രീയെയാണ് അകാരണമായി പിരിച്ചു വിട്ടത്. തിരികെ ജോലിയില്‍ കയറണമെങ്കില്‍ ഇരുപത്തയ്യായിരും രൂപ നല്കണമെന്ന് തലസ്ഥാനത്തെ യുണിയന്‍ നേതാവ് ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
കേരളത്തിലെ 1633 ഔട്ടലെറ്റുകളിലായി 8500 ലധികം താല്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പാക്കിംങ്, ഡിസ്പ്‌ളേ, സര്‍വ്വീസ് തുടങ്ങിയ തസ്ത്കളിലേയ്ക്കാണ് വീട്ടമ്മമാരും വനിതകളും ജോലി ചെയ്യുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവരെ പലരേയും നേരത്തെ പിരിച്ചു വിട്ടിരുന്നു. പകരം പണം വാങ്ങി കൊണ്ട് പുതിയ ആള്‍ക്കാരെ നിയമിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുപത് വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചവരെ പിരിച്ചു വിട്ട് ഇരുപത്തയ്യായിരം രൂപ മുതല്‍ വാങ്ങി കൊണ്ട് പുതിയ ആള്‍ക്കാരെ നിയമിക്കുകയാണ്.
പണം നല്കാത്തതിന്റെ വിരോധത്താല്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടെന്ന് ആരോപിച്ച് അംബിക പോലീസിലും മനുഷ്യാവകാശ കമ്മിഷനും പരാതി നല്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരുവന്തപുരത്തെ യൂണിയന്‍ നേതാവിനെതിരെയാണ് പരാതി നല്കിയിരിക്കുന്നത്. തിരികെ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ ഇരുപത്തയ്യായിരം രൂപ സിപി ഐയുടെ തൊഴിലാളി സംഘടന നേതാവിന് നല്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അംബിക പണം നല്കാന്‍ തയ്യാറാകത്തതിനെ തുടര്‍ന്ന് ആ തസ്തികയിലേയ്ക്ക് പണം മറ്റൊരാളെ നിയമിച്ചെന്നാണ് അംബികയുടെ പരാതി. നിയമനം ചോദ്യം ചെയ്ത തന്നെ അപമാനിച്ചെന്നും പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പോലീസ് പരാതി ഒത്തു തീര്‍പ്പാക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണമാണുയരുന്നത്.
ഇപ്പോള്‍ പണമായി നിയമിച്ചു കൊണ്ടിരിക്കുന്നവരെ പത്ത് വര്‍ഷം കഴിയുമ്പോള്‍ സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനമാണ് നല്കിയിരിക്കുന്നത്. യൂണിയന്‍ നേതാക്കള്‍ മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരും അറിഞ്ഞു കൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഹോര്‍ലിക്‌സ് തിരിമറിയില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ നിയമനത്തിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. സിവില്‍ സ്‌പ്ലൈസ് വിജിലന്‍സ് വിഭാഗം നിലവിലുണ്ടെങ്കിലും ഇത്തരം അഴിമതികെളെ കുറിച്ച് പരാതി ലഭിച്ചാല്‍ പോലും അന്വേഷിക്കാറില്ലെന്ന് പൊതുവേ പരാതിയുണ്ട്.
സിവില്‍ സ്‌പ്ലൈസ് ഗോഡൗണുകളിലും , ഔട്ട്‌ലെറ്റുകളിലും ലക്ഷക്കണക്കിന് തിരിമറിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണ്ടെത്തിയത് . എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരും താല്കാലിക ജീവനക്കാരും സിപി ഐ സംഘടയുടെ ഭാഗമായി മാറുന്നതോടെ അവിമതികള്‍ ഇല്ലാതാകുകയാണ് പതിവ്. താല്കാലിക ജീവനക്കാരില്‍ നിന്നും യൂണിയന്‍ നേതാക്കള്‍ മാസപ്പടി പിരിക്കുന്നെന്ന ആരോപണം നിലനില്‌ക്കെയാണ് നിയമന വിവാദവും പുറത്തു വന്നിരിക്കുന്നത്.
ിടതുപക്ഷ ഭരണത്തില്‍ വ്യപകമായി നടക്കുന്ന താല്കാലിക നിയമനങ്ങളില്‍ സിപി ഐയും വ്യക്തമായ പങ്ക ് വഹിക്കുന്നുണ്ട.് കോര്‍പ്പറേഷന്‍ നിയമനത്തില്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം സെക്രട്ടറിയോട് കത്തെഴുതി ചോദിച്ചെങ്കില്‍ സിപി ഐ യുടെ ലിസ്റ്റ് നല്കുന്നത് ഡെപ്യുട്ടി മേയറാണ്. നിയമനങ്ങള്‍ നടക്കുമ്പോള്‍ സിപി ഐയ്ക്ക് വീതം വെച്ചു നല്കുമെന്നതാണ് പതിവ്. അതു പോലെ മറ്റ് ഘടക കക്ഷികള്‍ക്കും നല്കുമ്പോള്‍ അര്‍ഹരായവരെ പൂര്‍ണ്ണാമായും തഴയുകയാണ് പതിവ്.
താല്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് വിടണമെന്ന വ്യവസ്ഥ സിപി ഐ ഭരിക്കുന്ന വകുപ്പുകളില്‍ ഒന്നിലും നടപ്പിലാക്കിയിട്ടില്ല. മന്ത്രി ഓഫീസ് മുതല്‍ സിപി ഐയുടെ വകുപ്പുകളിലായി എന്‍പതിനായിരിത്തിലധികം താല്കാലിക നിയമനങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നതെന്നാണ് ഏകദേശ കണക്ക്.
കേരളത്തില്‍ നടക്കുന്ന ഇത്തരം നിയമനങ്ങള്‍ അര്‍ഹര്‍ക്ക് നല്കാന്‍ നടപടിയുണ്ടാകുമെന്നും, പിന്‍വാതില്‍ നിയമനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ പാഴ് വാക്കുകളായാണ് മാറി കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























