ഗുരുവായൂരിൽ നിന്ന് സാരി മോഷ്ടിച്ചു; പിന്നാലെ ഒരുമാസത്തിനുശേഷം ഭര്‍ത്താവിനൊപ്പം വീണ്ടുമെത്തി ; യുവതിയെ കണ്ട് സംശയം തോന്നി മൊബൈലില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പുവരുത്തി; സ്ത്രീയെ പിടികൂടിയത് കടയുടമയുടെ ബുദ്ധിയിൽ

ഗുരുവായൂരിൽ സാരി മോഷ്ടിച്ചുകടന്ന സ്ത്രീ ഒരു മാസത്തിനുശേഷം പിടിയിൽ. സാരി മോഷ്ടിച്ചുകടന്ന സ്ത്രീ ഒരു മാസത്തിനുശേഷം കടയിലെത്തിയപ്പോള്‍ സി.സി.ടി.ടി. ക്യാമറ പകര്‍ത്തിയ മുഖം ഓര്‍ത്തുവച്ച കടക്കാരന്‍ കൈയോടെ പിടിക്കുകയും ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഗുരുവായൂര്‍ കിഴക്കേനടയിലെ വസ്ത്രക്കടയിലാണ് സംഭവം നടന്നത്. തൃപ്രയാര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനൊപ്പം പിടിയിലായത്. കഴിഞ്ഞ മാസവും യുവതി ഭര്‍ത്താവിനൊപ്പംതന്നെ കടയില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. എന്നാൽ ആ സമയം കടയില്‍ ഒരു ജീവനക്കാരനേ ഉണ്ടായിരുന്നത്.
എന്നാൽ ഇവര്‍ മടങ്ങി ഏറെനേരം കഴിഞ്ഞാണ് കടയുടമ ക്യാമറയിലെ ദൃശ്യങ്ങള്‍ സംഭവം കണ്ടത് കണ്ടത്. മാത്രമല്ല അന്ന് പോലീസില്‍ വിവരം സൂചിപ്പിച്ചിരുന്നു. ദ്യശ്യം മൊബൈലില്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രി സ്ത്രീ വീണ്ടും കടയിലേക്ക് വന്നപ്പോള്‍ സംശയം തോന്നിയ കടയുടമ മൊബൈലില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പുവരുത്തുകയായിരുന്നു.
ഇതിനു പിന്നാലെ ക്ഷേത്രനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ സ്ത്രീയെയും ഭര്‍ത്താവിനെയും കടയില്‍ തടഞ്ഞുവെച്ചു. തുടർന്ന് അബദ്ധം പറ്റിയതാണെന്നു സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിച്ചതോടെ കേസെടുക്കേണ്ടെന്നും മോഷ്ടിച്ച സാരിയുടെ പണം തിരിച്ചുകിട്ടിയാല്‍ മതിയെന്നും കടക്കാരന്‍ പോലീസിനോട് വ്യക്തമാക്കി. പണം കൊടുക്കാമെന്ന ധാരണയില്‍ സ്ത്രീയെയും ഭര്‍ത്താവിനെയും പറഞ്ഞുവിട്ടു.
https://www.facebook.com/Malayalivartha

























