Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഗവർണറെ തെറിപ്പിക്കാനുള്ള പിണറായിയുടെ നീക്കത്തിന് ഐ എ എസുകാരുടെ ഇടങ്കോൽ: ഭരണ പ്രതിസന്ധി; പിണറായിക്കെതിരെെ ഐ.എ എസുകാർ കൂട്ടത്തോടെ രംഗത്ത്; സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഐ.എഎസുകാർ സർക്കാരിനെതിരെ തിരിയുന്നത്

01 DECEMBER 2022 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ

വല്യേ രായാവിന് ചൂര പിടിക്കൂല, നെയ്മീൻ ഉണ്ടെങ്കിലേ വറ്റ് ഇറങ്ങൂ; ഈ വാർത്ത ഗൾഫിലെ ലേബർ ക്യാബിലെ ഇത്തിരി സ്ഥലത്ത് കൂട്ടം കൂടിയിരുന്നു കുബ്ബൂസും ഉള്ളിക്കറിയും കഴിച്ച് വിശപ്പ് അടക്കുന്ന പ്രവാസികൾ കാണുന്നുണ്ടാവുമോ ആവോ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

"കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും തല്ലും" എന്നും പറഞ്ഞു ജനകീയ സമിതി ഇവിടെ ബോർഡ് വരെ സ്ഥാപിക്കേണ്ട ഗതികേട്; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന ചില സ്ഥലങ്ങളിലും കാര്യങ്ങൾ കൈ വിടുന്നു എന്ന് റിപ്പോർട്ടിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

ഗജഫ്രോഡ് ആണെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്; ഇരുപത്തൊന്നാം നൂറ്റാണ്ടിലും കവടി, ബാധ ഒഴിപ്പിക്കൽ, ഭാവി പ്രവചനം എന്നൊക്കെ കേൾക്കുമ്പോൾ ചാടി ഇറങ്ങി ഓടി കാപ്പാത്തുങ്കോ ചാമി എന്നും പറഞ്ഞ് ഇവന്റെയൊക്കെ അടുക്കൽ പോകുന്ന ആളുകളെ പറഞ്ഞാൽ മതിയല്ലോ!!! പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്

കേരള അക്കാദമി ഫോർ സ്‌കിൽസ്; ഭരണപരമായ പരിഷ്‌കാരങ്ങളും ആസൂത്രണവും; വിവിധ പദ്ധതികളുടെ പുരോഗതിയും ഭാവി പരിപാടികളും പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി

പിണറായിക്കെതിരെെ ഐ.എ എസുകാർ കൂട്ടത്തോടെ രംഗത്ത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ല് വരാനിരിക്കെയാണ് ഐ.എഎസുകാർ കൂട്ടത്തോടെ സർക്കാരിനെതിരെ തിരിയുന്നത്.

ക്യഷി വകുപ്പ് സെക്രട്ടറി ബി.അശോകിന് പിന്നാലെയാണ് ധനവകുപ്പ് ഉൾപെടെയുള്ള വകുപ്പുകളിൽ നിന്ന് പിണറായിക്കെതിരെ നീക്കം തുടങ്ങിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഐ.എഎസുകാർ സർക്കാരിനെതിരെ തിരിയുന്നത്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഐ.എഎസുകാരുടെ നിലപാട്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കരട് ബില്ലിനെ വിമര്‍ശിച്ച് കൃഷി വകുപ്പ് സെക്രട്ടറി ബി അശോക് രംഗത്തെത്തിയത് . ചാന്‍സലറെ മാറ്റാനുള്ള കാരണം ആമുഖത്തില്‍ ഇല്ലെന്ന് അശോക് പറഞ്ഞു. അശോകിന്‍റെ നടപടിയില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. അതൃപ്തി ചീഫ് സെക്രട്ടറി അശോകിനെ അറിയിക്കും. സര്‍വ്വകലാശാല ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് അവതരിപ്പിക്കും. എന്നാൽ ബില്ലിന് നിയമതടസമുണ്ടെന്നാണ് സർക്കാരിൻ്റെ നിലപാട്.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് സമവായ സാധ്യത ഇല്ലാതായോടെയാണ് സര്‍വ്വകലാശാല ചാൻസലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിയമ സര്‍വ്വകലാശാല ഒഴികെ ബാക്കിയെല്ലാത്തിലും ചാൻസലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാൽ സമാന സ്വഭാവമുള്ള സര്‍വ്വകലാശാലകൾക്ക് ഒരു ചാൻസലര്‍ എന്ന നിലയിൽ ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

പുതിയ ചാൻസലറെ കണ്ടെത്തുമ്പോൾ ഓഫീസ് ഫോൺ, കാര്‍ എന്നിവ അനുവദിക്കുന്നതിന് ഫണ്ട് ആവശ്യമാണ്. സാമ്പത്തിക ബില്ലാണെങ്കിൽ ഗവര്‍ണറുടെ മുൻകൂര്‍ അനുമതിയും വേണം. ഇതൊഴിവാക്കാൻ ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം. തനത് ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി വേണ്ട. ബില്ല് നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാനും ഇടയില്ല. സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത് അടക്കമുള്ള നടപടികൾക്കായി നാളെ വീണ്ടും മന്ത്രിസഭ യോഗം ചേരും.

സർവകലാശാലയുടെ തനത് ഫണ്ട് ഉപയോഗിക്കുന്നത് തെറ്റാണെന്നാണ്പ ധനവകുപ്പിൻ്റെ നിലപാട്. ചാൻസലർമാർ പരിധി വിട്ട് പണം ചെലവാക്കി തുടങ്ങിയാൽ സർവകലാശാലകളുടെ കീശ കീറുമെന്നാണ് ധനവകുപ്പിൻ്റെ നിലപാട്.

ഗവൺമെൻ്റ് സെക്രട്ടറിമാർക്ക് അവരുടെ മന്ത്രിമാരുടെ പിന്തുണയില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. മുമ്പ് മന്ത്രിമാരുടെയും സർക്കാരിൻ്റെയും താല്പര്യങ്ങൾ കൂടി സെക്രട്ടറിമാർ പരിഗണിക്കാമുണ്ടായിരുന്നു.എന്നാൽ സെക്രട്ടറിമാർ അവരുടെ മന്ത്രിമാരെ ഇപ്പോൾ വകവയ്ക്കാറില്ല. ഇതും ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബി. അശോക് സി പി എം നേതാക്കളുടെ കണ്ണിലെ കരടാണ്. കെ എസ് ഇ ബി ചെയർമാനായിരിക്കെയാണ് അശോക് സി പി എം നേതാക്കളുമായി ഉടക്കി തുടങ്ങിയത്.

തൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സുരേഷ് കുമാറിനെതിരെ നീങ്ങുന്ന കെ എസ് ഇ ബി ചെയർമാൻ ബി.അശോകിനെ നിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാത്ത പിണറായിക്കെതിരെ മുൻ മന്ത്രി എം എം മണിക്ക്
അമർഷവും പ്രതിഷേധവുമുണ്ടായിരുന്നു.. അങ്ങനെ അദ്ദേഹം അശോകിനെതിരെ പരസ്യപ്രസ്താവന നടത്തി.

വൈദ്യുതി ബോർഡിൽ യൂണിയനുകളെ പൊളിക്കാൻ ശ്രമിക്കുന്നത് പിണറായിയാണെന്ന് മണിക്കറിയാം.ചെയർമാൻ അശോക് റിപ്പോർട്ട് ചെയ്യുന്നത് പിണറായിക്കാണ്. കൃഷ്ണൻകുട്ടി ഇക്കാര്യത്തിൽ നിർഗുണ പരബ്രഹ്മമാണെന്നാണ് മണി മനസിലാക്കിയിരിക്കുന്നത്. സുരേഷ് കുമാറിനെതിരെ നടത്തുന്ന ഓരോ നീക്കവും തൻ്റെ ചങ്കിലാണ് പതിക്കുന്നതെന്ന് മണി പറയുന്നു. ഒടുവിൽ തൻെറ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സുരേഷ് നടത്തിയ കാർ യാത്രകളുടെ ചെലവ് തിരിച്ചുപിടിക്കാനും സർക്കാർ തീരുമാനിച്ചു. യു ഡി എഫ് സർക്കാർ പോലും തന്നോട് ഇത്രയും വൈരാഗ്യ
ത്തോടെ പെരുമാറിെല്ലെന്ന് മണി വിശ്വസിക്കുന്നു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെയാണ് എം എം മണി രംഗത്തെത്തിയത്. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോൾ കറണ്ട് കട്ട് ഏര്‍പ്പെടുത്തുന്നതെന്ന് വിമര്‍ശിച്ച എം എം മണി കെഎസ്ഇബി നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് കെഎസ്ഇബിയിലുള്ളത്. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ അനുഭവ പാഠവം വേണം. തൊഴിലാളികള്‍ക്ക് നേരെ തന്‍ പ്രാമാണിത്വം കാട്ടിയാല്‍ ഇപ്പോൾ ആരും അംഗീകരിക്കില്ല. താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ടാണ് ചെയ്തതെന്നും എം എം മണി പറഞ്ഞു.

സംസ്ഥാനത്ത് വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ ബി അശോക് അറിയിച്ചതിനെതിരെയും മണി രംഗത്തെത്തി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുമെന്ന് ബി അശോക് പറഞ്ഞു. വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, പീക്ക് അവറില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ഇബി ചെയർമാൻ അഭ്യര്‍ത്ഥിച്ചു. 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാകുമെന്നും കെഎസ്ഇബി ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതിനെ മണി പുച്ഛിച്ച് തള്ളി.ഇത്തരത്തിൽ അശോകിനെതിരെ മണി നിരന്തരം രംഗത്തുവന്നതോടെ അശോകിനെ മാറ്റാൻ പിണറായി നിർബന്ധിതനായി.

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള പിണറായിയുടെ നീക്കം തടയാൻ കേന്ദ്ര സർക്കാർ യു.ജി.സിക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. . വിവിധ സംസ്ഥാന സർക്കാരുകൾ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. കേരളത്തിന് പുറമേ ബംഗാളിലും ഇതേ നീക്കം നടന്നിരുന്നു.

ഡൽഹിയിലെത്തിയ ഗവർണർ മുതിർന്ന ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തീരുമാനം.യു ജി സി തീരുമാനം ഉടൻ ഉണ്ടായേക്കും. യു.ജി.സി. തീരുമാനം നിലനിൽക്കും. കാരണം നിയമസഭ പാസാക്കുന്ന നിയമത്തിലും ഓർഡിനൻസിലും ഗവർണർ ഒപ്പിടില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്.1956 നു മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെ ചാന്‍സലര്‍. ഇത് സർക്കാർ നൽകുന്ന ഔദാര്യം അല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ.നാണക്കേട് മറച്ചു വെക്കാൻ ആണ് സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങൾ.കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ട്‌. സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക്‌ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം വരുന്നു.തന്‍റെ പേഴ്സണല്‍ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്.ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു.യൂണിവേഴ്സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്.

കെ ടി യു വി സി ക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധിക്കും.ജോലി തടയുന്നത് ക്രിമിനൽ കുറ്റം ആണ്.സർവകലാശാലയിൽ ബന്ധു നിയമനം അനുവദിക്കില്ല.യോഗ്യത ഉള്ളവർക്ക് സ്ഥാനങ്ങളിൽ എത്താം.വ്യക്തികൾക്കു പ്രാധാന്യം ഇല്ല.. നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല.എത്ര കാലം അങ്ങനെ നീട്ടാൻ കഴിയുമെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഇത്തരം തടസ്സങ്ങളാണ് ഐ.എ എസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. ഐ.എ.എസുകാർ കേന്ദ്ര ഉദ്യോഗസ്ഥരാണ്. അവർക്ക് കേന്ദ്ര സ്ഥാപനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയില്ല. ഇതാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ലമെന്റിലും ഡല്‍ഹിയിലെ 10 സ്‌കൂളുകളിലും ബോംബ് ഭീഷണി; ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി  (3 minutes ago)

പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത ന  (1 hour ago)

സിറ്റിംഗ് എംഎൽഎമാർ മണ്ഡലങ്ങളിൽ നിലനിർത്തുന്ന വൻ ജനപിന്തുണ പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; എൽഡിഎഫ് എംഎൽഎമാർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന്  (1 hour ago)

വല്യേ രായാവിന് ചൂര പിടിക്കൂല, നെയ്മീൻ ഉണ്ടെങ്കിലേ വറ്റ് ഇറങ്ങൂ; ഈ വാർത്ത ഗൾഫിലെ ലേബർ ക്യാബിലെ ഇത്തിരി സ്ഥലത്ത് കൂട്ടം കൂടിയിരുന്നു കുബ്ബൂസും ഉള്ളിക്കറിയും കഴിച്ച് വിശപ്പ് അടക്കുന്ന പ്രവാസികൾ കാണുന്നുണ  (2 hours ago)

"കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും തല്ലും" എന്നും പറഞ്ഞു ജനകീയ സമിതി ഇവിടെ ബോർഡ് വരെ സ്ഥാപിക്കേണ്ട ഗതികേട്; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന ചില സ്ഥലങ്ങളി  (2 hours ago)

ഗജഫ്രോഡ് ആണെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്; ഇരുപത്തൊന്നാം നൂറ്റാണ്ടിലും കവടി, ബാധ ഒഴിപ്പിക്കൽ, ഭാവി പ്രവചനം എന്നൊക്കെ കേൾക്കുമ്പോൾ ചാടി ഇറങ്ങി ഓടി കാപ്പാത്തുങ്കോ ചാമി എന്നും പറഞ്ഞ് ഇവന്റെയൊക്കെ അടു  (3 hours ago)

കേരള അക്കാദമി ഫോർ സ്‌കിൽസ്; ഭരണപരമായ പരിഷ്‌കാരങ്ങളും ആസൂത്രണവും; വിവിധ പദ്ധതികളുടെ പുരോഗതിയും ഭാവി പരിപാടികളും പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

നിയമസഭ തിരഞ്ഞെടുപ്പിൽ നിങ്ങൾ പരാജയപ്പെടും; മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ; ജനവിരുദ്ധ സർക്കാരിന്റെ ഇമേജ് നഷ്ടമായെന്ന് കുറ്റപ്പെടുത്തൽ  (3 hours ago)

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് താക്കോല്‍സ്ഥാനം കൊടുത്താല്‍ കേരളത്തിന്റെ മതേതര സംസ്‌കാരം തകരും; യുഡിഎഫ് വര്‍ഗീയതയെ വെള്ളപൂശുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  (3 hours ago)

ശബരിമലയിലെ കൊടിമര നിർമാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ  (3 hours ago)

ട്രക്ക് അപകടത്തിൽപ്പെട്ട് 30 പേർ മരിച്ചു... നിരവധി പേർക്ക് പരുക്ക്  (4 hours ago)

നീറ്റ് യുജി 2026 മെയ് മൂന്നിന് ...രജിസ്ട്രേഷൻ മാർച്ച് എട്ടുവരെ...  (4 hours ago)

ഡോ. സി. തോമസ് അന്തരിച്ചു  (4 hours ago)

സിയാൽ എയ്റോപാർക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി  (4 hours ago)

ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കഴുത്തിന് പിടിച്ച് തൂക്കി മേയ‍ർ...വാർത്താസമ്മേളനം കഴിഞ്ഞ് അടുത്ത മിനിറ്റിൽ നടപടി  (5 hours ago)

Malayali Vartha Recommends