Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തെറ്റിയോട് ദേവിയ്ക്ക് ഫാൻസിനെ സൃഷ്ട്ടിക്കാൻ മുന്നിട്ടിറങ്ങുന്നത് അഭിഭാഷകൻ; മോഷണക്കേസിൽ നിന്ന് ഊരാൻ പോലീസിനും കിട്ടി പൊതി...

11 DECEMBER 2022 05:04 PM IST
മലയാളി വാര്‍ത്ത

ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വെള്ളായണിയിൽ വന്‍ കവര്‍ച്ച നടത്തിയ തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിള സ്വദേശിനി കേസിൽ നിന്ന് രക്ഷപെടാൻ പോലീസിനെയും സ്വാധീനിച്ചെന്ന് റിപ്പോർട്ടുകൾ. ആദ്യം നേമം പൊലീസ് സ്റ്റേഷനിലാണ് വെള്ളായണി കൊടിയില്‍ വിശ്വംഭരൻ ആൾദൈവത്തിനെതിരെ പരാതി നൽകിയത്. അന്നത്തെ എസ്.ഐ സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കി. പിറ്റേ ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കള്ളപ്പരാതിയാണെന്നു പറഞ്ഞ് വിരട്ടിയതായി വിശ്വംഭരൻ പറയുന്നു.

സ്റ്റേഷനു പിറകിൽ വച്ച് വിദ്യയുടെ അനുയായി ഒരു പൊതി എസ്.ഐക്ക് നൽകിയെന്നും അത് കണ്ടുനിന്ന തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്നും വിശ്വംഭരൻ പറഞ്ഞു. മുഖ്യമന്ത്രി,സിറ്റി പൊലീസ് കമ്മിഷണർ,ഡി.ജി.പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പരാതി സ്വർണപ്പണയത്തിന്റെ പേരിലുള്ള കൊടുക്കൽ വാങ്ങലാണെന്നാണ് നേമം പൊലീസ് പറയുന്നത്. അതുകൊണ്ടാണത്രെ കേസെടുക്കാത്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് പരാതി ലഭിച്ചത്. തങ്ങൾക്ക് കേസ് വേണ്ടെന്നും സ്വർണം തിരികെ കിട്ടണമെന്നും പറഞ്ഞതിനാൽ എതിർക്ഷിയെയും വിളിച്ചുവരുത്തി. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് പണയം വയ്ക്കാൻ നൽകിയതാണെന്നായിരുന്നു വിശദീകരണം. 29.5 പവൻ പലപ്പോഴായി തിരികെ നൽകിയിട്ടുണ്ടെന്നും പറയുന്നു.

മരണദോഷം മാറ്റാനെന്ന് പറഞ്ഞെത്തിയ ആൾദൈവമാണ് തട്ടിപ്പ് നടത്തിയത്. കുടുംബത്തെ പറ്റിച്ച് 55 പവനും ഒന്നര ലക്ഷം രൂപയും കൈക്കലാക്കുകയായിരുന്നു. വെള്ളായണി തൊടിയിൽ വീട്ടിൽ വിശ്വംഭരന്റെ കുടംബമാണ് കളിയിക്കാവിള ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന തെറ്റിയോട് ദേവി എന്ന് വിളിപ്പേരുള്ള വിദ്യയുടെ തട്ടിപ്പിനിരയായത്. 2021ൽ നടന്ന സംഭവം പ്രതികളുടെ ഭീഷണിയെത്തടർന്ന് കുടുംബം ആദ്യം പുറത്തു പറയാതിരുന്നു. നാലു മാസം മുമ്പ് നേമം പൊലീസിൽ പരാതിപ്പെട്ടിട്ടും കേസെടുത്തില്ല. സംഭവം വിവാദമായതോടെ വിദ്യയും സംഘവും ഒളിവിൽപ്പോയി. 2020ൽ വിശ്വംഭരന്റെ മകനുൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ മരണമടഞ്ഞിരുന്നു.

 

ശാപമാണെന്നും മാറ്റാൻ ആളുണ്ടെന്നും പറഞ്ഞ് പരിചയക്കാരനായ നെയ്യാറ്റിൻകര സ്വദേശി അഭിഭാഷകനാണ് വിശ്വംഭരനെയും മകൾ വിനിതുവിനെയും 2021 ജനുവരിയിൽ വിദ്യയുടെ അടുത്തെത്തിക്കുന്നത്. വിദ്യയും നാലംഗസംഘവും 2021 ജനുവരിയിൽ പൂജയ്ക്കായി വെള്ളായണിയിലെ വീട്ടിലെത്തി. വീണ്ടും ദുർമരണം ഉണ്ടാകുമെന്നു പറഞ്ഞ് വിദ്യ കുടുംബത്തെ ഭയപ്പെടുത്തി. മകന്റെ അകാലമരണത്തിന്റെ വിഷമത്തിൽ കഴിഞ്ഞിരുന്ന വിശ്വംഭരനും കുടംബവും ഇത് വിശ്വസിച്ചു. തുടർന്ന് വീട്ടിലെ ഒരു മുറി പൂജാകേന്ദ്രമാക്കി മാറ്റി. രാത്രിയിലായിരുന്നു പൂജകൾ.

ദേവി പ്രീതിപ്പെടണമെങ്കിൽ സ്വർണവും പണവും പൂജാമുറിയിലെ അലമാരിയിൽ വച്ച് പൂജിക്കണമെന്ന് വിദ്യ പറഞ്ഞതോടെയാണ് 55 പവനും ഒന്നര ലക്ഷം രൂപയുമേൽപ്പിച്ചത്. ഇവ അലമാരയിൽ വച്ച് പൂട്ടി. പതിനഞ്ച് ദിവസം അലമാര തുറക്കാൻ പാടില്ലെന്നും ആൾദൈവം അറിയിച്ചു. ദേവിയും ഇരുതല സർപ്പവും അദൃശ്യമായി മുറിയിലുണ്ടെന്നു പറഞ്ഞ് പേടിപ്പിച്ചതിനാൽ വീട്ടുകാർ അവിടെ കയറാൻ ധൈര്യപ്പെട്ടില്ല. ഇടയ്ക്ക് രണ്ടു നാൾ സംഘം വന്ന് പൂജകൾ നടത്തി.

എന്നാൽ, സംഘം പറഞ്ഞ പതിനഞ്ച് ദിവസം കഴിഞ്ഞതോടെ വരാതായി. അന്വേഷിച്ചപ്പോൾ ശാപം തീർന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നുമായി. പിന്നീടത് ഒരു വർഷമായി. ഒടുവിൽ സംശയം തോന്നി നാല് മാസം മുൻപ് വീട്ടുകാർ അലമാര തുറപ്പോഴാണ് സ്വർണവും പണവും തട്ടിയെടുത്തത് അറിയുന്നത്. വിദ്യയുടെ വീട്ടിൽ തിരക്കിയെത്തിയപ്പോൾ കേസ് കൊടുത്താൽ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരന്നു.

കളിയിക്കാവിള അതിർത്തിയിലാണ് തെറ്റിയോട് ഗ്രാമം. റോഡിന്റെ ഒരു വശം കേരളവും മറുവശം തമിഴ്‌നാടും. ദേവിയുടെ അനുഗ്രഹം പ്രതീക്ഷിച്ച് ഇവിടെ എത്തുന്നവർ ഏറെയും മലയാളികളാണ്. ചെറിയൊരു ക്ഷേത്രവും വിശ്വാസികളുടെ പ്രീതി നേടാൻ വിദ്യ ഒരുക്കിയിട്ടുണ്ട്. അഭിഭാഷകർ അടക്കമുള്ള ഇടനിലക്കാരിലൂടെയാണ് ദൂര സ്ഥലങ്ങളിലെ വിശ്വാസികളെ കയ്യിലെടുക്കുന്നത്.

ദുർമന്ത്രവാദത്തിനായി എവിടെ വേണമെങ്കിലും യാത്ര ചെയ്യും. ഇവരുടെ മന്ത്രവാദ തട്ടിപ്പിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് പരിശോധിക്കും. തെളിവുകൾ ഇല്ലാതാക്കിയാണ് തെറ്റിയോട് ദേവി മോഷണം നടത്തുന്നത്. അതുകൊണ്ട് തന്നെ പൊലീസിനും 'തെറ്റിയോട് ദേവിയെ' തൊടുക അസാധ്യമാകുമെന്ന വിലയിരുത്തൽ സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends