ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ പാളുന്നു; കേരളാ പോലീസിന് പണി പാളി..... ശബരിമല നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുക്കും

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ പാളുന്നു. ഭക്തരുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധി ആയത്. പോലീസും ഭക്തരും തമ്മിൽ തർക്കങ്ങൾ നടന്നു. കഴിഞ്ഞ രാത്രി മരക്കൂട്ടം.... ശരംകുത്തി..... നടപ്പന്തൽ തുടങ്ങിയ ഇടങ്ങളിൽ ഉന്തും തള്ളും ഉണ്ടായി.
ഒരു ലക്ഷത്തോളം തീർത്ഥാടകരാണ് ദിവസവും ശബരിമലയിൽ എത്തുന്നത്. എന്നാൽ തിരക്കിനനുസരിച്ച് പമ്പയിൽ ഭക്തരെ നിന്ന് കടത്തിവിടുന്നതടക്കം പോലീസിന് കൃത്യമായ പദ്ധതിയില്ല. കേന്ദ്രസേന അംഗങ്ങൾ ഉൾപ്പെടെ ഇടപെട്ടാണ് പിന്നീട് രംഗം നിയന്ത്രിച്ചത്.സന്നിധാനത്തും കേന്ദ്രസേനയാണ് ഇപ്പോൾ കൂടുതൽ ഇടങ്ങളും നിയന്ത്രിക്കുന്നത്.... സന്നിധാനത്തെ ഓരോയിടത്തും ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല. പുല്ലുമേട് കാനനപാത വഴി സഞ്ചരിച്ച് എത്തിയ ഭക്തരും ഇതോടെ ആശങ്കയിലായി...
പതിനെട്ടാം പടിക്ക് താഴെ തിങ്ങിക്കൂടി വൻ തിരക്കുണ്ട്. എന്നാൽ ഫ്ലൈ ഓവറിൽ ആളില്ല. ഹരിവരാസന സമയത്ത് സിവിൽ ദർശനം അനുവദിക്കുന്നുണ്ട്. ഇത് മൂലം പതിനെട്ടാംപടി കയറിവരുന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ രാത്രി സന്നിധാനത്ത് തങ്ങേണ്ടിവരുന്ന അവസ്ഥയാണ്. മരക്കൂട്ടം ശരംകുത്തി വഴിയിൽ ക്യൂ നിൽക്കുന്ന ഭക്തർക്ക് വെള്ളം പോലും കിട്ടുന്നില്ല എന്ന പരാതിയും ഉണ്ട്.
https://www.facebook.com/Malayalivartha



























