ബദിയഡുക്കയിൽ പ്രായപൂർത്തിയാകാത്ത പെണ്മക്കളെ കാമുകന് പീഡിപ്പിക്കാൻ കിടക്ക വിരിച്ചത് സ്വന്തം മാതാവ്: ഒമ്പത് മാസത്തോളം 40കാരിയെയും, 17ഉം 18ഉം വയസുള്ള പെൺമക്കളെയും മാറി മാറി ഉപയോഗിച്ചു: അയൽക്കാരുടെ കണ്ണിൽ പൊടിയിടാൻ കസിൻ എന്ന വ്യാജേന കാമുകനെ യുവതി വീട്ടിൽ താമസിപ്പിച്ചു: പീഡന വിവരം പുറത്തറിഞ്ഞത് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച് സ്‌കൂളില്‍ 15കാരി കുഴഞ്ഞ് വീണതോടെ...

ബദിയഡുക്കയിലെ പീഡനക്കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രായപൂർത്തിയാകാത്ത പെണ്മക്കളെ കാമുകന് പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് സ്വന്തം മാതാവ് തന്നെ. സംഭവത്തിൽ കാമുകന്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി അബ്‌ദുൾ ലത്തീഫിനെയും, പെൺകുട്ടികളുടെ മാതാവും കാമുകിയുമായ 40കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന ക്രൂരതയാണ് കാമുകന്‍ 17ഉം 18ഉം വയസുള്ള പെൺകുട്ടികളോട് ചെയ്തു വന്നിരുന്നത്.
2022 ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനം മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ മാസം വരെ വീട്ടമ്മയെയും പെൺമക്കളെയും കാമുകൻ ലത്തീഫ് മാറി മാറി ഉപയോഗിക്കുകയായിരുന്നു. യുവതിയുടെ സ്വഭാവം മോശമായതിനാല്‍ കുടുംബാംഗങ്ങളുമായൊന്നും ഇവര്‍ക്ക് വലിയ ബന്ധം ഉണ്ടായിരുന്നില്ല. കാമുകനായ ലത്വീഫിനെ കസിന്‍ ആണെന്ന് അയല്‍വാസികള്‍ക്കും മറ്റും പരിചയപ്പെടുത്തിയാണ് യുവതി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് വന്നിരുന്നത്.
ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് യുവാവിന് ഇവരുടെ വീട്ടില്‍ പാതിരാത്രിയില്‍ പോലും കടന്നുവരുന്നതിന് തടസം ഉണ്ടായിരുന്നില്ല. 15 കാരിയായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച് സ്‌കൂളില്‍ കുഴഞ്ഞുവീണതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിയാന്‍ കാരണമായത്. വിദ്യാര്‍ഥി കുഴഞ്ഞുവീണതോടെ ആവശ്യമായ പരിചരണവും കൗണ്‍സിലിംഗും നല്‍കിയ അധ്യാപികയോടാണ് തനിക്കും 17 കാരിയായ സഹോദരിക്കും നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങള്‍ പെൺകുട്ടി തുറന്ന് പറഞ്ഞത്.
ഇതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ശേഷം പൊലീസിന് റിപ്പോർട്ട് നൽകുകയായിരുന്നു. ഒരേ കിടക്കയില്‍ വെച്ച് തന്നെ തങ്ങള്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി സൂചനകള്‍ പുറത്തുവരുന്നുണ്ട്.
പോക്‌സോ നിയമപ്രകാരം കേസെടുത്ത അബ്‌ദുൾ ലത്തീഫിനെയാണ് ആദ്യം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് മാതാവാണ് പീഡനത്തിന് ഒത്താശ ചെയ്തതെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ മാതാവിനെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. രണ്ട് കേസുകളിലായാണ് ഇരുവരെയും ബദിയഡുക്ക പൊലീസ് അറസ്റ്റര്‍ ചെയ്തത്.
എസ്‌ഐ കെപി വിനോദ് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് മാതാവിന്റെ കൂടി ഒത്താശ പുറത്തുവന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മാതാവ് ജയിലില്‍ ആയതോടെ അനാഥരായ രണ്ട് പെണ്‍മക്കളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് ഒമ്പത് വര്‍ഷം മുമ്പുതന്നെ മരണപ്പെട്ടിരുന്നു.
15 ഉം 17 ഉം പ്രായമുള്ള പെൺകുട്ടികളെ ഇക്കഴിഞ്ഞ ഫെബ്രവരിയിൽ വയനാട്ടിലേക്ക് വിനോദയാത്രക്ക് കൊണ്ടുപോയ ശേഷമാണ് ആദ്യം പീഡനത്തിനിരയാക്കിയത്. പിന്നീട് നിരവധിതവണ കാമുകനായ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. വയനാട്ടിലെ പീഡനത്തിന് പിന്നാലെ വീട്ടിലെത്തിയ കാമുകനായ ലത്തീഫിനു വേണ്ടി കാമുകി നടത്തിയിരുന്നത് കേട്ട് കേൾവി ഇല്ലാത്ത പീഡനങ്ങളാണ്. തനിക്ക് ശാരീരികമായ പ്രയാസം ഉണ്ടെന്നും തന്നെ ലത്തീഫിനോടൊപ്പം വിടരുതെന്നും കരഞ്ഞ് നിലവിളിച്ച മകളെ ചെവികൊള്ളാതെ ബലമായി പെൺകുട്ടിയെ വലിച്ചിഴച്ച് മുറിയിൽ എത്തിച്ചാണ് തുടർ പീഡനങ്ങൾ നടത്തിരുന്നത്.
സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് ഇളയ കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപെൺകുട്ടികളുടെയും മൊഴി രേഖപ്പെടുത്തിയ ബദിയടുക്ക പൊലീസ് പോക്‌സോ നിയമപ്രകാരം രണ്ട് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞ് ദുബായിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച കാമുകനായ ലത്തീഫിനെ ബദിയടുക്ക എസ് ഐ വിനോദ് കുമാർ തന്ത്രപൂർവ്വമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha



























