നടിയെ ആക്രമിച്ച കേസ്; വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും; വിചാരണ കോടതിയിൽ നിന്നുള്ള റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടൻ ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയാണ് ഇന്ന് പരിഗണിക്കുക.
വിചാരണ കോടതിയിൽ നിന്ന് എത്രനാളിനുള്ളിൽ വിചാരണ പൂർത്തിയാക്കാം എന്ന് ചോദിച്ചു സുപ്രീം കോടതി റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉയർത്തിയിരിക്കുന്നത്.
തന്റെ മുൻ ഭാര്യക്ക് കേരളാ പോലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധം കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്ന് ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, ആക്രമത്തിനിരയായ നടി എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടാനാണ് ഇവരുടെ ശ്രമമെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 133 പേജുള്ള അപേക്ഷയാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സുപ്രീം കോടതിയിൽ അപേക്ഷ അതിജീവിത നൽകിയിട്ടുണ്ട്. കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് അതിജീവിത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha



























