അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ചത് കാമുകി മരിച്ചെന്ന് തെറ്റിദ്ധരിച്ച്; രണ്ട് മക്കളുടെ പിതാവായ ശ്രീജിത്ത് ഷീബയ്ക്കൊപ്പം ലോഡ്ജിൽ എത്തിയത് ഭാര്യയോട് ദർശനത്തിന് പോകുന്നെന്ന് കള്ളം പറഞ്ഞ്: വിശ്വസിപ്പിക്കാൻ പ്രസാദം വിഡിയോ കോളിൽ കാണിച്ച് പറ്റിച്ചു: 39കാരി വിധവയാണെന്ന് അറിഞ്ഞതോടെ കലഹം മൂത്തു: ആത്മഹത്യ ചെയ്യാൻ ഗുളികളകൾ കഴിപ്പിച്ചു; പിടിവലിക്കിടെ ചുവരിൽ ഇടിച്ച് കാമുകിയുടെ ബോധം പോയി:- മരിച്ചെന്ന് കരുതി ജനൽ കമ്പിയിൽ തൂങ്ങി യുവാവ് ജീവനൊടുക്കി

അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ചത് കാമുകി മരിച്ചുവെന്ന് തെറ്റിദ്ധരിച്ച്. കുന്നത്തൂർ ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്താണ് ആത്മഹത്യ ചെയ്തത്. ശ്രീജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ ലോഡ്ജ് മുറിയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനി ഷീബ തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷീബ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്നുണ്ടായ പിടിവലിക്കിടയിൽ ശ്രീജിത്ത് പിടിച്ച് തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ച് ഷീബ ബോധരഹിതയായെന്നുമാണ് പൊലീസിന്റെ നിഗമനം.
ഇതോടെ ഷീബ മരിച്ചെന്ന് കരുതി പരിഭ്രാന്തനായ ശ്രീജിത്ത് ജീവനൊടുക്കിയതാകാമെന്നും പൊലീസ് കരുതുന്നു. ചികിത്സയിൽ കഴിയുന്ന ഷീബയെ ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തതവരു. ഭർത്താവ് മരിച്ച 39 കാരിയായ ഷീബ വിവാഹിതയാണെന്ന വിവരം മറച്ചുവച്ചാണ് ഫേസ്ബുക്ക് വഴി ശ്രീജിത്തുമായി പ്രണയത്തിലായത്. ലോഡ്ജിലെ താമസത്തിനിടയിൽ വിവാഹിതനാണെന്ന വിവരം ശ്രീജിത്ത് തിരിച്ചറിഞ്ഞതാകാം പ്രശ്നത്തിന് കാരണമെന്ന് സംശയിക്കുന്നു.
രണ്ടാഴ്ച് മുമ്പ് ചക്കുളത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അടൂരിലെ ലോഡ്ജിൽ ഷീബയ്‌ക്കൊപ്പം ശ്രീജിത്ത് താമസം തുടങ്ങിയത്. ഇടയ്ക്ക് ഭാര്യ വീഡിയോ കാൾ വിളിച്ചപ്പോൾ പ്രസാദം കാണിച്ച് പറ്റിച്ചു. പിന്നീട് വീട്ടിലെത്തിയ ശ്രീജിത്ത് കടയിൽ നിന്ന് ഇടയ്ക്കിറങ്ങി ഷീബയ്‌ക്കൊപ്പം ലോഡ്ജിൽ താമസിക്കുകയായിരുന്നു. സംഭവദിവസമായ തിങ്കളാഴ്ച വൈകിട്ട് ശ്രീജിത്ത് ഭക്ഷണവുമായി മുറിയിലേക്ക് പോകുന്നത് ലോഡ്ജ് ജീവനക്കാർ കണ്ടിരുന്നു. പിന്നീട് ആരെയും പുറത്ത് കാണാഞ്ഞതിനാൽ രാത്രി ഒമ്പത് മണിയോടെ ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയിലും ഷീബയെ ബോധരഹിതയായും കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി 12ന് അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ലോഡ്ജിലാണ് സംഭവം. കൊല്ലം കുന്നത്തൂർ ഐവർകാല നാട്ടിശേരി ജയ മന്ദിരം ശ്രീജിത്ത് അടൂരിൽ അപ്ഹോൾസറി സ്ഥാപനം നടത്തുകയായിരുന്നു. ശ്രീജിത്ത് വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഷീബയുടെ ഭർത്താവ് നേരത്തെ മരിച്ചു പോയതാണ്. ഒരു വർഷം മുൻപാണ് ഇരുവരും ഫെയ്സ്ബുക് വഴി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ അടൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഒരുമിച്ച് മരിക്കാമെന്ന് ശ്രീജിത്ത് തിങ്കളാഴ്ച രാത്രി പറഞ്ഞെങ്കിലും ഷീബ കൂട്ടാക്കിയില്ല. തുടർന്ന് ശ്രീജിത്ത് ഷീബയെ ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും അതു നടക്കാതെ വന്നതോടെ മർദിച്ച ശേഷം തൈറോയ്ഡിന്റെ ഗുളികകൾ വായിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.
തുടർന്ന് വിവാഹം കഴിക്കണമെന്ന് നിര്ബന്ധിച്ചതോടെ തര്ക്കം ഉണ്ടാവുകയും പിടിവലിക്കിടെ ചുവരിൽ തലയിടിച്ച് ഷീബ ബോധരഹിത ആവുകയുമായിരുന്നു. മരിച്ചുവെന്ന് കരുതി പരിഭ്രാന്തനായ ശ്രീജിത്ത് ജനൽ കമ്പിയിൽ തൂങ്ങി ജീവനൊടുക്കി. ബോധം തെളിഞ്ഞപ്പോൾ ശ്രീജിത്ത് തൂങ്ങി നിൽക്കുന്നതു കണ്ട യുവതി ബഹളം വച്ചു. ഇതു കേട്ട് ലോഡ്ജിലെ ജീവനക്കാർ എത്തിയപ്പോൾ യുവാവ് തൂങ്ങി മരിച്ച നിലയിലും യുവതി തൊട്ടടുത്തു കിടക്കുന്നതുമാണ് കണ്ടത്. പൊലീസ് എത്തിയാണ് യുവതിയെ അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. യുവാവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ഇന്നലെ വൈകിട്ട് പോസ്റ്റ്മോർട്ടം നടത്തി.
https://www.facebook.com/Malayalivartha



























