ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ സ്പീക്കറും ഇല്ല... ആ 150 പേരിൽ സിപിമ്മിൽ നിന്നും ആരും ഇല്ല...ബഹിഷ്കരിച്ച് സർക്കാരും,പ്രതിപക്ഷ നേതാവും..സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്
ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ സ്പീക്കറും പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉള്ളത് കൊണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്‍റെ വിശദീകരണം. സർക്കാരും ഗവർണറും തമ്മിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സ്പീക്കറുടേയും പിന്മാറ്റം. ഇന്ന് വൈകിട്ടാണ് ഗവർണറുടെ ക്രിസ്മസ് വിരുന്ന്.മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഗവർണറുടെ ക്ഷണം നിരസിച്ചു.രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിച്ച് കേക്ക് മുറിക്കൽ, വിഭവ സമൃദ്ധമായ ഭക്ഷണം അടക്കമുള്ളവയാണ് ഗവർണർ നിശ്ചയിച്ചത്. 16നു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കും.
എം.പിമാർ, എം.എൽ.എമാർ, വിവിധ മത പുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ, സഭാദ്ധ്യക്ഷന്മാർ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പിന്മാറിയതോടെ, എം.പിമാരും എം.എൽ.എമാരും പങ്കെടുത്തേക്കില്ല. ഗവർണർ ക്ഷണിച്ചാൽ മറ്റു പരിപാടികൾ മാറ്റി വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തുന്നതായിരുന്നു പതിവ്. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാലാണ് ഗവർണർ നാളെ ക്രിസ്മസ് സത്കാരം സംഘടിപ്പിച്ചത്.
ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്ത് ക്രിസ്‌മസ് ആഘോഷം നടത്തുന്നത്.ഗവർണർ ക്ഷണിച്ചാൽ മറ്റു പരിപാടികൾ മാറ്റി വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തുന്നതായിരുന്നു പതിവ്. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാലാണ് ഗവർണർ നാളെ ക്രിസ്മസ് സത്കാരം സംഘടിപ്പിച്ചത്. ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്ത് ക്രിസ്‌മസ് ആഘോഷം നടത്തുന്നത്
അതേസമയം, 20ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിപുലമായ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കും. മന്ത്രിമാരും നേതാക്കളും മതമേലദ്ധ്യക്ഷന്മാരും ജനപ്രതിനിധികളും സഭാനേതാക്കളുമടക്കം പങ്കെടുക്കും. ഈ വിരുന്നിലേക്ക് ഗവർണറെ ക്ഷണിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ പരിപാടികളുള്ളതിനാൽ 20ന് ഗവർണർ സംസ്ഥാനത്തുണ്ടാവില്ല.
https://www.facebook.com/Malayalivartha