ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: 15 കോടിയോളം രൂപ വാങ്ങിയിരുന്നതായി ദിവ്യയുടെ വെളിപ്പെടുത്തൽ; 2018 മുതൽ പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് പോലീസ്

തിരുവനന്തപുരത്തെ ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തൽ. ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ നിർണായക വിവരങ്ങളാണ് ദിവ്യ നായർ പുറത്ത് പറയുന്നത്. കേസിൽ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ പേർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം വേളിയിലെ ടൈറ്റാനിയം പ്ലാന്റിൽ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് ദിവ്യ നായരും സംഘവും പലരിൽ നിന്നും കോടികൾ തട്ടിയെടുത്തതായാണ് പരാതി ഉയർന്നത്. ദിവ്യയുടെ ഭർത്താവ് രാജേഷ്, ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാർ, ശ്യാംലാൽ എന്നിവരാണ് കേസിലെ അറസ്റ്റിലായ മറ്റുപ്രതികൾ. മാത്രമല്ല ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മാത്രമല്ല 15 കോടിയോളം രൂപ പലരിൽ നിന്നായി വാങ്ങിയെന്നാണ് ദിവ്യ പോലീസിനോട് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങൾ ദിവ്യയുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു. കൂടാതെ 2018 മുതൽ പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ മാസം 75,000 രൂപ ശമ്പളത്തിലാണ് ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ പ്രതികൾ ജോലി വാഗ്ദാനം ചെയ്തിരുന്നതെന്നും, വാഗ്ദാനം വിശ്വസിച്ച് പലരും ലക്ഷക്കണക്കിന് രൂപ പ്രതികൾക്ക് നൽകിയിരുന്നെന്നും ആണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























