പിണറായിയെ അടിക്കാൻ വടി വെട്ടി പ്രേമചന്ദ്രൻ... ഈ പക ഒടുങ്ങില്ല... കേന്ദ്രത്തിന്റെ ഫുൾ സപ്പോർട്ട് കൂടെ

ഇനി എന്ത് തന്നെ സംഭവിച്ചാലും കേസുമായി മുന്നോട്ട് എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്രം. മുഴുവൻ ആളുകളേയും പൂട്ടുക എന്ന ലക്ഷ്യം നിലവിൽ കേന്ദ്ര ഏജൻസികൾക്കുണ്ട്. അതുകൊണ്ടാണ് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയത്.
കേസിൽ സംസ്ഥാന ഭരണ സംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നെന്ന് കോടതിയെ അറിയിച്ചുവെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്സഭയിൽ രേഖാമൂലം മറുപടി നൽകിയത്. എന്തായിരുന്നാലും കേസ് ഇവിടം കൊണ്ട് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. അടപടലം മുഴവൻ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ മേടിച്ച് നൽകാനുള്ള പ്രയത്നത്തിലാണ് ഇഡിയും.
കേസിൽ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ സർക്കാർ നിർദേശിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ളതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടോ?, ഇതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയത്തിൽ നിന്ന് ധനമന്ത്രാലയത്തിന് എന്തെങ്കിലും അഭ്യർഥന ലഭിച്ചിട്ടുണ്ടോ?
കേസ് സുഗമമായി അന്വേഷിക്കുന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ? കേന്ദ്ര അന്വേഷണ ഏജൻസികൾ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കാണ് ധനമന്ത്രാലയം മറുപടി നൽകിയത്. അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നിർദേശം വിദേശകാര്യമന്ത്രാലത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനത്തെ ഭരണ സംവിധാനം വലിയ തോതിൽ കേസിൽ ദുരുപയോഗം ചെയ്യുന്നു, ഇഡി ഉദ്യോഗസ്ഥരെ അവരുടെ ചുമതല നിറവേറ്റുന്നതിൽ നിന്നും സംസ്ഥാന പൊലീസ് തടയുന്നു എന്നീ കാര്യങ്ങൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിൽ ഇ.ഡി വിശദീകരണം നൽകിയിരുന്നു.
വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റരുതെന്നാണ് കേരള സർക്കാരിൻ്റെ ആവശ്യം. വിചാരണ കേരളത്തിൽ തന്നെ തുടർന്നാൽ കേസ് അട്ടിമറിക്കും എന്നാണ് ഇ.ഡി. സുപ്രീം കോടതിയെ അറിയിച്ചത്. ഏതുവിധേനയും അന്വേഷണം അട്ടിമറിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
സ്വന്തം ഇഷ്ടപ്രകാരം ക്രിമിനൽ നടപടി ചട്ടം 164 അനുസരിച്ചാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതെന്നാണ് ഇഡിയുടെ എതിർ സത്യവാങ് മൂലത്തിൽ പറയുന്നത്. കേസിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണിത്. സ്വപ്ന മൊഴി നൽകിയതിൽ മറ്റ് ആരും സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ഇഡി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി കത്തെഴുതി. സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന സന്ദേശം നൽകാനായിരുന്നു ഇത്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പരാതി അറിയിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് വ്യക്തമായതോടെ സർക്കാർ സംവിധാനങ്ങൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നും ഇ ഡി ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് കേരളത്തിൻറെ അയൽ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. സ്വപ്ന സുരേഷിൻറെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സംബന്ധിച്ച് ഇഡി ചർച്ച തുടരുന്നതിനിടെയാണ് ഹർജിയെന്നത് പ്രധാന്യമുള്ളതാണ്. വിചാരണ നടപടികൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് അസാധാരണമാണ്.
https://www.facebook.com/Malayalivartha























