കല്യാണവീട് മരണവീടായത്, നിമിഷ വ്യത്യാസത്തിൽ.... വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി പ്രിയപ്പെട്ടവൾ വീണത് മരണത്തിലേയ്ക്ക് എന്ന് വിശ്വസിക്കാനാകാതെ, പ്രതിശ്രുത വരൻ: കല്യാണപ്പന്തൽ അഴിച്ച് പുതുവീട്ടിൽ പത്തൊമ്പതുകാരിയുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ ആ കാഴ്ച്ചയിൽ അലമുറയിട്ട് ബന്ധുക്കൾ:- ഫാത്തിഫ ബത്തൂലിന് കണ്ണീരോടെ വിട നൽകി നാട്ടുകാർ

ആഘോഷങ്ങൾ ഉയരേണ്ട കല്യാണ വീട് മരണവീടായത് നിമിഷ വ്യത്യാസത്തിലായിരുന്നു. ആർക്കും ആരെയും ആശ്വസിപ്പിക്കാനാവുന്നില്ല. വിവാഹം കഴിഞ്ഞ് ഭർത്തൃ വീട്ടിലേക്ക് പോകേണ്ട വധുവിനെ ആ സമയം നാടാകെ യാത്രയാക്കിയത് തിരിച്ച് വരവില്ലാത്ത ഇടത്തേക്കായിരുന്നു. വിവാഹത്തലേന്ന് കുഴഞ്ഞു വീണ് മരിച്ച പാതായ്‌ക്കര സ്കൂൾപടി കിഴക്കേതിൽ ഫാത്തിഫ ബത്തൂലിനെ(19) കാണാൻ നാടാകെയെത്തി.
വെള്ളിയാഴ്ച രാത്രി വീട്ടിൽ കൂട്ടുകാരും വീട്ടുകാരുമൊത്ത് ചിത്രമെടുക്കുന്നതിനിടയിലാണ് ഫാത്തിഫ കുഴഞ്ഞ് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വിവാഹത്തലേന്നത്തെ വസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങിയ പ്രിയപ്പെട്ടവൾ വീണത് മരണത്തിലേക്കായിരുന്നെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീട്ടുകാരും നാട്ടുകാരും. രണ്ടാഴ്ച മുൻപാണ് മൂർക്കനാട് സ്വദേശിയുമായി നിക്കാഹ് കഴിഞ്ഞിരുന്നത്. ഇ.എം.എസ്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാൻ ആശുപത്രിയിലും ആളുകൾ കൂട്ടമായെത്തിയിരുന്നു.
രാവിലെ പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കല്യാണപ്പന്തലൊക്കെ രാത്രിയിലേ അഴിച്ചുമാറ്റിയിരുന്നു. സഹപാഠികളും നാട്ടുകാരുമടക്കം നിരവധിയാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പ്രതിശ്രുതവരനും ബന്ധുക്കളുമെത്തിയിരുന്നു. ഫാത്തിഫയും കുടുംബവും മൂന്നുമാസം മുമ്പാണ് പുതിയ വീടുവെച്ച് താമസം തുടങ്ങിയത്. ഈ പുതുവീട്ടിലേയ്ക്ക് തന്നെയാണ് ഫാത്തിമയുടെ ചേതനയറ്റ ശരീരം എത്തിച്ചതും.
വിവാഹാഘോഷത്തിന്റെ ഭാഗമായി ബന്ധക്കളും അയൽവാസികളും ഉൾപ്പെടെ വീട്ടിലെത്തിയിരുന്നു. രാത്രി ഭക്ഷണവും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫാത്തിമ ബത്തൂൽ ഫോട്ടോയെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ എല്ലാവരും ചേർന്നു വീടിനടത്തുതന്നെയെന്ന ഇ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രാത്രി വധു കുഴഞ്ഞു വീണതോടെ എന്താണു സംഭവിച്ചതെന്നുപോലും വീട്ടുകാർക്കു മനസ്സിലാക്കാനായിരുന്നില്ല. വിവാഹ ദിവസം വധുവിന്റെ മരണ വിവരം അറിയാതെ പല ബന്ധുക്കളും വിവാഹത്തിനായി എത്തിക്കൊണ്ടിരുന്നു. ഹൃദയഭേദകമായ കാഴ്‌ച്ചയായിരുന്നു പിന്നീട് കാണാൻ കഴിഞ്ഞത്. പെരിന്തൽമണ്ണ പ്രൊബേഷൻ എസ്‌ഐ. തുളസിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയ ഇൻക്വസ്റ്റ് നടപടികൾപൂർത്തിയാക്കി വൈകിട്ടോടെ ഖബറടക്കി.
https://www.facebook.com/Malayalivartha


























