അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ ഒഴിവാക്കണം; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ; മുഖ്യമന്ത്രിയുടെ പരിഗണനക്കായി ബിൽ അയച്ചു

വിവാദമായ പല ബില്ലുകൾ കൂടാതെ മറ്റൊരു ബിൽ കൂടെ അവതരിപ്പിക്കാൻ തയ്യാറാക്കുകയാണ് സർക്കാർ. പുതിയ ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ ആണ് സർക്കാർ അടുത്തതായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മതപരമായ ആചാരങ്ങളെ ഒഴിവാക്കി നിയമവകുപ്പ് തയ്യാറാക്കിയിരിക്കുകയാണ്. ഈ ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകുകയാണ് .മുഖ്യമന്ത്രിക്ക് രണ്ടു കാര്യങ്ങൾ ചെയ്യാനാകും. ഒന്നുകിൽ അതിൽ കൂട്ടിച്ചേർക്കലുകൾ നിർദ്ദേശിക്കാം .
അല്ലെങ്കിൽ അതിൽ ഒഴിവാക്കലുകൾ നിർദ്ദേശിക്കാം. അതിനു ശേഷം മാത്രമേ അന്തിമരൂപം തയ്യാറാക്കുകയുള്ളൂ എന്നതാണ് ശ്രദ്ധേയമായ കാര്യം.മുഖ്യമന്ത്രി മറ്റൊരു നിർണായക നിർദേശം വച്ചിരുന്നു അതായത് ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് മുന്നോട്ട് വച്ചത് . നിയമവകുപ്പിന്റെ ശുപാർശയിൽ പറഞ്ഞിരിക്കുന്നത് അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ ഒഴിവാക്കണമെന്നാണ്.
അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുകയോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ നടത്തുകയോ ചെയ്താൽ ശിക്ഷ കിട്ടും. ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷയും 5,000 മുതൽ 50,000 രൂപവരെ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഒരാളുടെ അനുമതിയോടെ മാത്രം അനാചാരങ്ങൾ നടന്നുവെന്നിരിക്കട്ടെ അതിനെ ഒരിക്കലും അനുമതിയായി കണക്കാക്കില്ല എന്നും ബില്ലിൽ വ്യക്തമാക്കിയിരിക്കുകയാണ്.
അനാചാരത്തിനിടെ മരണം നടന്നാൽ കൊലപാതകത്തിനുള്ള ശിക്ഷ കൊടുക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾക്കും കടിഞ്ഞാൺ വീഴും. അത്തരത്തിലുള്ള പരസ്യങ്ങൾ നൽകിയാൽ ഏഴു വർഷംവരെ തടവും 50,000 രൂപ വരെ പിഴയുമാണ് ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവർക്കും ഏഴു വർഷംവരെ തടവും 50,000 രൂപ വരെ പിഴയുമാണ് ശിക്ഷ. തട്ടിപ്പിന് പിന്നിൽ കമ്പനിയാണെങ്കിൽ നടത്തിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും. തട്ടിപ്പു കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്താൻ പൊലീസിന് അധികാരമുണ്ട്.
അന്ധവിശ്വാസം തടയാനായി സ്വകാര്യ ബിൽ കെ.ഡി.പ്രസേനൻ അവതരിപ്പിച്ചിരുന്നു. 2021 ഓഗസ്റ്റ് ആറിനായിരുന്നു അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനായിരുന്നു മറുപടി കൊടുത്തത്. ബില്ലിന്റെ കരട് തയാറാക്കി കഴിഞ്ഞു. നിയമപരിഷ്കരണ കമ്മിഷന്റെ അഭിപ്രായം കൂടെ അറിഞ്ഞ ശേഷം നിയമനിർമാണം നടത്തുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ തുടർനടപടികൾ വേഗത്തിലായിരുന്നില്ല. ഇലന്തൂർ നരബലിക്കേസ് ഉണ്ടായതിന് ശേഷമാണ് ഈ ബില്ലിന് ജീവൻ വച്ചത് .
അതേസമയം നമുക്കറിയാം നിയമസഭയിൽ പാസാക്കുന്ന ബില്ലുകൾ എല്ലാം നിയമമാകണമെങ്കിൽ ഗവർണറുടെ ഒപ്പ് കൂടിയേ തീരൂ. അപ്പോൾ ഈ ബില്ലും പാസാക്കിയ ശേഷം ഗവർണറുടെ ഒപ്പിനായി രാജ്ഭവനിലേക്ക് അയയ്ക്കും. അദ്ദേഹം ഒപ്പിട്ടാൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ. ഇത് നിയമമാകണമെങ്കിൽ ഗവർണ ഒപ്പിടണം എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതുകൊണ്ടുതന്നെ ഈയൊരു ബില്ലിലും ഗവർണറുടെ പങ്ക് നിർണായകം തന്നെയാണ്. എന്തൊക്കെ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അദ്ദേഹം ഈ ബില്ല് പാസാക്കുന്നത് എന്നത് പ്രധാനമാണ്. ഇതിൽ അദ്ദേഹം ഒപ്പിടുമോ ഇല്ലയോ എന്നൊക്കെ ഏവരും ഉറ്റു നോക്കുകയാണ്.
https://www.facebook.com/Malayalivartha


























