ഭക്തര്‍ ഒന്നിച്ചതോടെ കഥ മാറി... ശബരിമലയില്‍ എത്തുന്നത് അയ്യപ്പനെ കാണാനാണ് അല്ലാതെ ദേവസ്വം ബോര്‍ഡിന് വരുമാനം ഉണ്ടാക്കാനല്ല; അയ്യപ്പന്‍മാരുടെ ദേഹത്ത് കൈവച്ച പൊന്നു തമ്പുരാന്റെ കൈ വിറയ്ക്കുന്നു; ഭക്തര്‍ക്ക് നേരെ ബല പ്രയോഗം അംഗീകരിക്കാന്‍ കഴിയില്ല; ദേവസ്വം ബോര്‍ഡും കാലുമാറി

ദേവസ്വം ബോര്‍ഡിന്റെ ഇത്തവണത്തെ വരുമാനം സര്‍വകാല റെക്കോര്‍ഡാണ്. പട്ടിണിയും പരിവട്ടവുമായിരുന്ന ദേവസ്വം ബോര്‍ഡിന് വലിയ വരുമാനമാണ് ഭക്തര്‍ നല്‍കിയത്. ഇത്രയൊക്കെ തുക ഭക്തര്‍ കാണിയ്ക്കയായും വഴിപാടായും നല്‍കുന്നത് അയ്യപ്പനെ ഒരു നിമിഷം കാണാനാണ്. എന്നാല്‍ അയ്യപ്പന്‍മാരുടെ കഴുത്തിന് കുത്തിപ്പിടിച്ച് പുറത്താക്കിയാല്‍ ക്ഷമിക്കാന്‍ കഴിയില്ല. കോടതി പോലും എതിര്‍ത്തു.
മകരവിളക്ക് ദിവസം സന്നിധാനത്ത് അയ്യപ്പഭക്തരെ അയ്യപ്പദര്‍ശനത്തിനിടെ ദേവസ്വം വാച്ചര്‍ പിടിച്ചുതള്ളിയ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അയ്യപ്പഭക്തരെ പിടിച്ചു തള്ളാന്‍ വാച്ചര്‍ ആരാണെന്നും ആരാണ് ഇതിന് അനുവാദം നല്‍കിയതെന്നും കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അയാള്‍ എങ്ങനെ ഭക്തരുടെ ദേഹത്ത് തൊട്ടുവെന്നും കോടതി ചോദിച്ചു.
എന്നാല്‍, മനപൂര്‍വമല്ല, തിരക്ക് നിയന്ത്രിച്ചപ്പോഴുണ്ടായ സംഭവമാണിതെന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി. എങ്ങനെ ഈ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കഴിയുന്നെന്ന് കോടതി ആരാഞ്ഞു. സംഭവത്തിന്റെ വിവിധ വീഡിയോകള്‍ കോടതി പരിശോധിച്ചു. ഗാര്‍ഡ് തീര്‍ഥാടകരെ തള്ളിമാറ്റുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി സ്വമേധയ വിഷയത്തില്‍ ഇടപെട്ടത്. കേസില്‍ ദേവസ്വം കമ്മിഷണരെയും ഭക്തരെ പിടിച്ചു തള്ളിയ വാച്ചര്‍ അരുണിനേയും കക്ഷിയാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ശബരിമല സോപാനത്ത് ദര്‍ശനം നടത്തുന്നതിനിടെ അയ്യപ്പന്മാരെ പിടിച്ചുതള്ളിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ ജോലിയില്‍ മാറ്റി തടിയൂരാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശി വാച്ചര്‍ അരുണിനെയാണ് ജോലിയില്‍ നിന്ന് മാറ്റിയത്. മകരവിളക്ക് ദിവസമായിരുന്നു വിവാദമായ സംഭവം. സോപാനത്ത് ആദ്യത്തെ വരിയില്‍ നിന്ന് ദര്‍ശനം നടത്തിയവരെയാണ് ഇയാള്‍ പിടിച്ചുതള്ളിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നടപടിയെടുത്തത്. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പനെ കാണാന്‍ വരി നിന്ന ഭക്തരെയാണ് ഇയാള്‍ ബലമായി തള്ളിമാറ്റിയത്.
ശബരിമലയില്‍ തീര്‍ത്ഥാടകരെ വാച്ചര്‍ തള്ളിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. തീര്‍ത്ഥാടകരെ തള്ളാന്‍ ആരാണ് അദ്ദേഹത്തിന് അനുവാദം നല്‍കിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ നിരവധിയായ മാര്‍ഗങ്ങളുണ്ട്. എങ്ങനെ ഇയാള്‍ ഭക്തരുടെ ദേഹത്ത് തൊടുമെന്നും കോടതി ചോദിച്ചു. പൊലീസുകാര്‍ ഉള്‍പ്പെടെ മറ്റു പലരും അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. ബോധപൂര്‍വ്വം ചെയ്ത സംഭവമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
എങ്ങനെ ഈ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ആകുമെന്ന് സര്‍ക്കാറിനോട് കോടതി ചോദിച്ചു. ഭക്തര്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ദര്‍ശനത്തിന് എത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി സംഭവത്തിന്റെ വീഡിയോയും കോടതി പരിശോധിച്ചു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്ത് കുമാര്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അരുണ്‍കുമാര്‍ എന്ന ദേവസ്വം വാച്ചറാണ് തീര്‍ത്ഥാടകരെ തള്ളിയതെന്ന് പുറത്തായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പിലെ ജീവനക്കാരനാണ്. ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സിഐടിയൂ സംസ്ഥാന നേതാവാണ് അദ്ദേഹം. സ്‌പെഷ്യല്‍ ഡ്യൂട്ടിക്കാണ് ഇദ്ദേഹം ശബരിമലയില്‍ എത്തിയത്.
തീര്‍ത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറിനോട് ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. ജീവനക്കാരന്‍ ബലം പ്രയോഗിച്ച് തള്ളി എന്ന് ഒരു തീര്‍ത്ഥാടകനും പരാതി നല്‍കിയിട്ടില്ല. വീഡിയോകളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്. ഭക്തര്‍ക്ക് നേരെ ബല പ്രയോഗം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കോടതിയുടെ തീരുമാനം അനുസരിച്ചു ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കും. സ്‌പെഷ്യല്‍ കമ്മിഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതല്ലാതെ മാറ്റ് നടപടികള്‍ എടുത്തിട്ടില്ല. അരുണ്‍കുമാറിന്റെ വിശദീകരണം കാത്തിരിക്കുന്നുവെന്നും അനന്തഗോപന്‍ പറഞ്ഞു. അതേസമയം കോടതിയുടെ വിധി നിര്‍ണായകമാകും.
" fr
https://www.facebook.com/Malayalivartha


























