Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുഭവിക്കാന്‍ യോഗമില്ല... കോവിഡിന് ശേഷം ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; പക്ഷെ അത് പൂര്‍ണമായും അനുഭവിക്കാന്‍ യോഗമില്ല; മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കാണിക്കപ്പണമായി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നശിച്ചു; വാച്ചറുടെ കയ്യാങ്കളിക്ക് പിന്നാലെ പുറത്ത് വരുന്ന വാര്‍ത്ത വേദനിപ്പിക്കുന്നത്

17 JANUARY 2023 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..

മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി

സങ്കടക്കാഴ്ചയായി... മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

മകരവിളക്ക് ദിവസം ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയ സംഭവം അയ്യപ്പ ഭക്തരെയാകെ വേദനിപ്പിച്ചതാണ്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി വരുന്നു. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കാണിക്കപ്പണമായി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നശിച്ചു.

തിരുനടയില്‍ കാണിക്കപ്പണമായി അയ്യപ്പ ഭക്തര്‍ സമര്‍പ്പിച്ച നോട്ടുകള്‍ യഥാസമയം എണ്ണിമാറ്റാത്തതുമൂലമാണ് നശിച്ചത്. ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോള്‍ വെറ്റയ്ക്കും അടയ്ക്കക്കുമൊപ്പം നോട്ടോ നാണയമോ രണ്ടുംചേര്‍ത്തോ ഒരു തുണിയില്‍ കെട്ടിയാണ് കാണിക്കപ്പണം തയ്യാറാക്കുന്നത്. ഈ തുണിക്കെട്ട് സോപാനത്തും സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കും.

നേരത്തെ ചെറിയ തുകയാണ് ഇരുമുടിക്കുള്ളില്‍ വച്ചിരുന്നത്. ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടര്‍ ഉള്‍പ്പടെ വലിയ തുക കാണിക്കപ്പണമായി വയ്ക്കാറുണ്ട്. ഇങ്ങനെ ലഭിച്ച പണം ദേവസ്വം ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി എണ്ണിത്തീര്‍ക്കാതെ പഴയ ഭണ്ഡാരത്തില്‍ കൂട്ടിയിട്ടു. ദിവസങ്ങള്‍ കഴിഞ്ഞതോടെ പാക്കുംവെറ്റയും ജീര്‍ണ്ണിച്ചഴുകി നോട്ടുകള്‍ നശിക്കുകയും കറപിടിച്ച് കൈമാറ്റം ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തു.

കാണിക്കപ്പണം കെട്ടഴിച്ച് എണ്ണുന്നതിന് വേണ്ടത്ര ജീവനക്കാരെ നിയമിച്ചിരുന്നില്ല. നോട്ടുകള്‍ നശിക്കുന്ന കാര്യം ദേവസ്വം വിജിലന്‍സിന്റെ ശ്രദ്ധയിലും പെട്ടില്ല. മണ്ഡലപൂജയ്ക്കു ശേഷം ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഭണ്ഡാരത്തിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച് ദേവസ്വം അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

മകരവിളക്ക് ദിവസം ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച് രംഗത്തെത്തിയിരുന്നു. ഭക്തരെ പിടിച്ചു തള്ളാന്‍ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആരാഞ്ഞു.

ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണ വിധേയന് എങ്ങനെ കഴിഞ്ഞെന്നും മറ്റുള്ളവര്‍ പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നും കോടതി പറഞ്ഞു. സംഭവം നീതികരിക്കാനാകാത്തതാണ്, ആരോപണവിധേയന്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ രാവിലെ ഹര്‍ജി പരിഗണിച്ച കോടതി, സ്പെഷല്‍ കമ്മിഷണറോടും പൊലീസിനോടും വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഉച്ചകഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ശബരിമല സ്പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാച്ചറുടെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് കോടതിയ്ക്ക് കൈമാറി. അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാര്‍ഡിനെതിരെ നടപടിയെടുത്തുവെന്ന് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും പ്രസ്തുത ഗാര്‍ഡിനെയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. ദേവസ്വം ഗാര്‍ഡിനെതിരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ അസ്റ്റിസ്റ്റന്റ് ദേവസ്വം കമ്മീഷണറോടും കോടതി നിര്‍ദേശിച്ചു. വിഷയം ഹൈക്കോടതി 24ന് വീണ്ടും പരിഗണിക്കും.

അതേസമയം മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും കഴിഞ്ഞിട്ടും സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുന്നു. പന്തളത്തു നിന്ന് കൊണ്ടു വന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുളള ദര്‍ശനം 19 വരെ ഉണ്ടാവും. 20ന് പുലര്‍ച്ചെ നട അടയ്ക്കും. അന്ന് ഭക്തര്‍ക്ക് ദര്‍ശനമില്ല.

മകരവിളക്കിന് ശേഷം ദീപാരാധനയ്ക്ക് ശേഷം പടി പൂജ നടന്നു. അത്താഴപൂജയ്ക്കു ശേഷം രാത്രി 10ന് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിയിലേക്ക് വിളക്കിനെഴുന്നളളത്തും വേട്ടക്കുറുപ്പന്മാരുടെ നേതൃത്വത്തില്‍ നായാട്ടുവിളിയും നടന്നു. 18ന് രാത്രി ശരംകുത്തിയിലേക്കുളള എഴുന്നളളത്തും നായാട്ടുവിളിയും, 19ന് മാളികപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വലിയ ഗുരുതിയും നടക്കും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (1 hour ago)

കുംഭം രാശി: വിഷുഫലം 2026  (1 hour ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (2 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (2 hours ago)

മകരം രാശി: വിഷുഫലം 2026  (2 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (2 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (2 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ധനു രാശി: വിഷുഫലം 2026  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (4 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (4 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (4 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (5 hours ago)

Malayali Vartha Recommends