ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചത്; മറുപടി പറയാൻ സൗകര്യമില്ല; മാധ്യമങ്ങളോട് കയർത്ത് പിവി അൻവർ എംഎൽഎ; ക്വാറി ഇടപ്പാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

പിവി അൻവർ എംഎൽഎയെ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ക്വാറി ഇടപ്പാടിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്ത് കഴിഞ്ഞശേഷം മാധ്യമങ്ങളെ അദ്ദേഹം കണ്ടിരുന്നു. പക്ഷേ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യo.
ഇഡി ചോദ്യം ചെയ്യൽ കഴിഞ്ഞിറങ്ങിയ പി വി അൻവർ എംഎൽഎയോട് സ്വാഭാവികമായി മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വളരെ ദേഷ്യത്തോടെയാണ് പി വി അൻവർ എം എൽ എ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന പരിഹാസ മറുപടിയായിരുന്നു എംഎൽഎ പറഞ്ഞത്. തനിക്ക് മറുപടി പറയാൻ സൗകര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കേന്ദ്ര ഏജൻസി പി വി അൻവർ എം എൽ എയെ വിളിച്ചുവരുത്തിയത് .10 വർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം . മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു. തന്‍റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ 10 ശതമാനം ഷെയർ നൽകാമെന്നും അൻവർ തെറ്റിദ്ധരിപ്പിച്ചെന്നാണ് പരാതിക്കാരന്റെ മൊഴി.
മാസം തോറും 50000 രൂപവീതം ലാഭ വിഹിതമായി നൽകാമെന്നും വാഗ്ദാനം ചെയ്തുവത്രേ . 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അൻവറിന് കൈമാറി. പണം നൽകിയെങ്കിലും തനിക്ക് വാഗ്ദാനം ചെയ്തിരുന്നത് പോലെ ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്ന് മനസ്സിലായി.ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്‍റെ പക്കൽ നിന്ന് പണം വാങ്ങിയതെന്നും സലീം വ്യക്തമാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലായിരുന്നു അൻവറിനെ ഇ ഡി വിളിച്ച് വരുത്തിയത്. സാമ്പത്തിക ഇടപാടിൽ കളളപ്പണം ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം കേന്ദ്ര ഏജൻസി പരിശോധിച്ചു. ഇടപാടുമായി ബന്ധമുളള നിരവധിപ്പേരുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. പരാതിക്കാരനായ സലീം എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞ പരാതിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പിവി അൻവർ എംഎൽഎയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. കഴിഞ്ഞ ജൂലായില്‍ ഇഡിക്ക് ഇത് സംബന്ധിച്ച് പരാതി കിട്ടിയിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
എന്തായാലും ഇടത് എംഎൽഎയെ അക്ഷരാർത്ഥത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി തന്നെ ചോദ്യം ചെയ്തിരിക്കുന്നു. ഇനി ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























