ബഫർസോണിലുൾപ്പെടുന്ന മേഖലയിലെ അപാകതകൾ കണ്ടെത്താനുള്ള ഫീൽഡ് സർവ്വേ ഇടുക്കിയിൽ പൂർത്തിയായി; അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളിൽ കെട്ടിടങ്ങൾ ഏതൊക്കെയെന്നുള്ള ജിയോ ടാഗിങ്ങ് പൂർത്തിയാക്കി; സുപ്രീംകോടതിയുടെ നിർണായക വിധി ഉറ്റുനോക്കി സർക്കാർ

ബഫർസോണിൽ സർക്കാർ ചടുലമായ നീക്കങ്ങൾ നടത്തുകയാണ്. ബഫർസോണിലുൾപ്പെടുന്ന മേഖലയിലെ അപാകതകൾ കണ്ടെത്താനുള്ള ഫീൽഡ് സർവ്വേ പുരോഗമിക്കുകയായിരുന്നു. ഇപ്പോൾ ഇതാ ഇടുക്കിയിൽ ഫീൽഡ് സർവ്വേ പൂർത്തിയായി. അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളിൽ കെട്ടിടങ്ങൾ ഏതൊക്കെയെന്നുള്ള ജിയോ ടാഗിങ്ങ് അടക്കം പൂർത്തിയാക്കി. എല്ലാം പൂർത്തിയാക്കിയ ശേഷം കേരളം കാത്തിരിക്കുന്നത് സുപ്രീം കോടതിയുടെ ആ നിർണായക വിധിക്കായിട്ടാണ്.
ഈ വിധി വന്നശേഷം വീണ്ടും യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ സർക്കാരിന് ഉള്ളത്. സുപ്രീം കോടതിയുടെ നിർണായക വിധിക്കായി കാത്തിരിക്കുകയാണ് കേരളം. എട്ടു സംരക്ഷിത വനമേഖലിയിലെ 20 പഞ്ചായത്തുകളിൽ ഇടുക്കിയിൽ ഫീൽഡ് സർവ്വേ പൂർത്തിയായി. മന്ത്രി റോഷി അഗസ്റ്റിൻറെ അധ്യക്ഷതയിൽ സർവേ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നിരുന്നു.
മൂന്നാർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള പഞ്ചായത്തുകളിൽ നിന്നും കിട്ടിയ 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ 7,298 എണ്ണവും പരിശോധിച്ച് നടപടികൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. അറക്കുളം പഞ്ചായത്തിൽ കിട്ടിയ 338 അപേക്ഷകളിൽ ജിയോടാഗിംഗ് നടത്താനുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത് വിദഗ്ധരായ ആളുകളെ നിയോഗിച്ച് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കാൻ നിർദ്ദേശം കൊടുത്തിരിക്കുകയാണ്. മൂന്നാറിലും ഇടുക്കിയിലും കൂടുതല്‍ പ്രദേശം ഉള്‍പ്പെടുന്നതിനാൽ അപേക്ഷകളിൽ ഇരട്ടിപ്പ് വന്നിട്ടുണ്ടെന്ന് വനംവകുപ്പ് യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോര്‍ജ് പുളിക്കലുമായി ചര്‍ച്ച ചെയ്യാനെത്തിയ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉചിതമായ സ്വീകരണം ലഭിച്ചിട്ടില്ലെന്നുള്ള പരാതി ഉര്‍ന്നിരുന്നു . പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി എന്തൊക്കെയെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും സഭയുടെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. സര്‍ക്കാര്‍ ശരിയായ നടപടി സ്വീകരിച്ചാല്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ബിഷപ്പ് അറിയിച്ചെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























