കിഫ്ബി വഴിയെടുത്ത കടവും, നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് വലിയ ബാധ്യതയായി മാറികൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അതുമാത്രമല്ല കേന്ദ്രത്തിനെ കൊണ്ട് കടത്തിന്റെ പിരിധി വര്‍ദ്ധിപ്പിക്കുയും വേണം. എന്നാല്‍ കിഫ്ബി നിറുത്തിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിന്നു പേകുമെന്ന ധാരണ സിപിഎംല്‍ ഇല്ലാത്തതും ധനകാര്യ വകുപ്പിന ്ആശ്വാസമാണ്. ചുരുക്കത്തില്‍ തോമസ് ഐസകിന്റെ അഭിമാന പദ്ധതി നാടിനും സര്‍ക്കാരിനും വന്‍ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നതെന്ന് കാണാം.

കിഫ്ബി വഴിയെടുത്ത കടങ്ങള്‍ സര്‍ക്കാരിന് താങ്ങാവുന്നതിനും അപ്പുറമായതിനാല്‍ കിഫ്ബി പദ്ധതികള്‍ അവസാനിപ്പി്ക്കാന്‍ ധനകാര്യ വകുപ്പിന്റെ നീക്കം സിപിഎംലും ഇടതുമുന്നണിയിലും പുതിയ പോര്‍ മുഖം തുറക്കുന്നു. മുന്‍ധനകാര്യ മന്ത്രി തോമസ് ഐസകും, ഇപ്പോളത്തെ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലും തമ്മിലുള്ള കിഫ്ബി യുദ്ധം അതിന്റെ ക്ലൈമാക്‌സിലേയ്ക്ക് കടക്കുകയാണ്. കിഫ്ബിയെ കുറിച്ച് തോമസ് ഐസക് വാതോരാതെ സംസാരിക്കുമ്പോഴും ബാലഗോപാലിന് കിഫ്ബി ഒരു ബാധ്യതയെന്ന വിലയിരുത്തലാണ്.
കിഫ്ബി വഴിയെടുത്ത കടവും, നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് വലിയ ബാധ്യതയായി മാറികൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അതുമാത്രമല്ല കേന്ദ്രത്തിനെ കൊണ്ട് കടത്തിന്റെ പിരിധി വര്‍ദ്ധിപ്പിക്കുയും വേണം. എന്നാല്‍ കിഫ്ബി നിറുത്തിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിന്നു പേകുമെന്ന ധാരണ സിപിഎംല്‍ ഇല്ലാത്തതും ധനകാര്യ വകുപ്പിന ്ആശ്വാസമാണ്. ചുരുക്കത്തില്‍ തോമസ് ഐസകിന്റെ അഭിമാന പദ്ധതി നാടിനും സര്‍ക്കാരിനും വന്‍ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നതെന്ന് കാണാം.
കിഫ്ബി പദ്ധതികളൊന്നും ബജറ്റിലേക്കു ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍ദേശിച്ചതോടെയാണ് തോമസ് ഐസ്‌ക് പാര്‍ട്ടിയില്‍ കലഹത്തിനൊരുങ്ങുന്നത്.. കിഫ്ബി എടുത്ത വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കിഫ്ബിയുടെ ഫണ്ട് ശേഖരണത്തിനു വലിയ തടസ്സമാണു സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ പോലും കിഫ്ബി പാടുപെടുകയാണ്. ആരംഭിക്കാനിരിക്കുന്നതും പുരോഗമിക്കുന്നതുമായ കിഫ്ബി പദ്ധതികള്‍ക്ക് വേഗം പോരെന്ന പരാതിയും ജനപ്രതിനിധികള്‍ ഉന്നയിക്കുന്നുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്താണ് കിഫ്ബിയെക്കൊണ്ടു നടപ്പാക്കാവുന്ന പുതിയ പദ്ധതികളൊന്നും ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് ധനമന്ത്രി നേരിട്ട് എംഎല്‍എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം കിഫ്ബിക്കു പുറമേയുള്ള 20 പദ്ധതികള്‍ മുന്‍ഗണനാ ക്രമം നോക്കി ശുപാര്‍ശ ചെയ്യാം. പുതിയതും ഇതുവരെ ഭരണാനുമതി ലഭിക്കാത്തതുമായ പദ്ധതികള്‍ ഈ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതുവരെ 73,851 കോടി രൂപയുടെ 986 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 53,851 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ്.
ഏറ്റവും കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്: 449 എണ്ണം. 142 പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും 93 പദ്ധതികള്‍ ജലവിഭവ വകുപ്പിനു കീഴിലുമുണ്ട്. 2021-22ല്‍ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സര്‍ക്കാരിന്റെ കടമായി കണക്കാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിനു കടമെടുക്കാവുന്ന തുകയില്‍ നിന്ന് 12,562 കോടി കുറവു ചെയ്യും. ഈ വര്‍ഷം മുതല്‍ 3,140 കോടി രൂപ വീതം 4 വര്‍ഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക.
5 വര്‍ഷം കണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം രൂപംകൊണ്ട കിഫ്ബിയുടെ ലക്ഷ്യം. ഇതുവരെ കിഫ്ബി സമാഹരിച്ചത് 31,508 കോടി രൂപയാണ്. ഇതില്‍ 19,220 കോടി രൂപ പൊതു വിപണിയില്‍ നിന്നു വായ്പയെടുത്തും ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കിയുമാണ് നേടിയത്. ഇതിനു പുറമേ മോട്ടര്‍ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റര്‍ പെട്രോള്‍ / ഡീസലിന് ഒരു രൂപ വീതവും സര്‍ക്കാര്‍ പിരിച്ചെടുത്തു നല്‍കി. ഈയിനത്തില്‍ കിട്ടിയത് 14,919 കോടി രൂപ. കിഫ്ബി നടപ്പാക്കിയ ചില പദ്ധതികളില്‍ നിന്ന് 762 കോടി വരുമാനം ലഭിച്ചു. കിട്ടിയ പണത്തില്‍ 22,192 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവിട്ടു. 687 കോടി രൂപ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വിനിയോഗിച്ചു.
വികസന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ കേരളം പൊതുവിപണിയില്‍ കടപ്പത്രം ഇറക്കി സമാഹരിക്കുന്ന പണം ശമ്പളത്തിനും പെന്‍ഷനും മറ്റുമായിട്ടാണു ചെലവാകുന്നതെന്നത് പരസ്യമാണ്. കേരളത്തിന്റെ സഞ്ചിതകടം ഇപ്പോള്‍ 3.32 ലക്ഷം കോടിയിലേറെയാണ്. ഈ സാഹചര്യത്തിലും കടമെടുപ്പില്ലാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ല.
https://www.facebook.com/Malayalivartha
























