അച്ഛന് മാത്രം പ്രവേശനമുള്ള കിടപ്പ് മുറിയിൽ ഓട്ടിസം ബാധിതയായ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പിതാവിനെ തിരഞ്ഞ് നടന്ന അയൽവാസികൾ കണ്ടത് വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ...

അയ്യർകുളങ്ങരയിൽ പിതാവിനെയും ഓട്ടിസം ബാധിതയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടത്ത് ജോർജ് ജോസഫ് (74), മകൾ ജിൻസി (40) എന്നിവരാണു മരിച്ചത്. ജോർജിനെ വീടിനു സമീപത്തുള്ള വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്. മകൾ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലായിരുന്നു. മകളുടെ മരണത്തിൽ സംശയമുള്ളതിനാൽ ഫൊറൻസിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധു ഇന്നലെ വൈകിട്ട് നാലോടെ ജോർജിനെ ഫോണിൽ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ തുടർന്ന് ജോലി സ്ഥലത്തായിരുന്ന മൂത്ത മകൾ ലിൻസിയെ വിളിച്ച് വിവരമന്വേഷിച്ചു.
തുടർന്നു പരിസരവാസികളെ വിളിച്ച് തിരക്കി. ഇവർ വീട്ടിലെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ജീവനക്കാരിയായ മറ്റൊരു മകൾ ലിൻസി ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ സമീപവാസികൾ വന്ന് നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഭിന്നശേഷിക്കാരി ആയതിനാൽ കട്ടിലിൽ കിടക്കുന്ന ജിൻസിയിൽ അസ്വാഭാവികത തോന്നാത്ത നാട്ടുകാർ ജോർജ് ജോസഫിനായി ഉള്ള തിരച്ചിൽ നടത്തുകയായിരുന്നു. പുരയിടത്തിലെ തൊഴുത്തിനോട് ചേർന്നുള്ള വിറക് പുരയിൽ തൂങ്ങിമരിച്ച നിലയിലാണ് ജോർജ് ജോസഫിനെ കണ്ടെത്തിയത്.
ഭിന്നശേഷിക്കാരിയായ ജിൻസി മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചിരുന്നതായും പിതാവിനെ മാത്രമാണ് മുറിയിൽ പ്രവേശിപ്പിച്ചിരുന്നത് എന്നും നാട്ടുകാർ പറയുന്നുണ്ട്. മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജോർജ് ജോസഫ് ആത്മഹത്യ ചെയ്തതാണ് എന്ന സംശയം ഉയരുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടം ഫലം വന്നതിനുശേഷം മാത്രമേ സ്ഥിരീകരിക്കാൻ ആവുമെന്നാണ് വൈക്കം പൊലീസ് അറിയിക്കുന്നത്.
ഏതാനും ദിവസമായി ജിന്‍സി പനിബാധിച്ചതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് മാതാവ് ലീലാമ്മ മരിച്ചതിനെ തുടര്‍ന്ന് ജിന്‍സിയെ പരിചരിച്ചിരുന്നത് പിതാവായിരുന്നു. ജിന്‍സിയുടെ സഹോദരി ലിന്‍സി വൈക്കം ഇന്‍ഡോ-അമേരിക്കന്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. ലിന്‍സിയും ഭര്‍ത്താവും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ഇപ്പോള്‍ പുണെയിലാണ്.
ഉച്ചകഴിഞ്ഞ് ലിന്‍സി വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വക്കത്ത് വിളിച്ചു പറയുകയായിരുന്നു. അയല്‍ക്കാരിയായ സുധേവി വീട്ടിലെത്തി നോക്കിയപ്പോഴാണ് ജോര്‍ജ് ജോസഫിനെ വിറകുപുരയില്‍ തൂങ്ങി മരിച്ച നിലയിലും ജിന്‍സിയെ കിടപ്പുമുറിയിലും മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മകളുടെ കുട്ടികൾ വീട്ടിലെത്തിയപ്പോൾ ജോർജ്ജിനെ കണ്ടിരുന്നതായി പറയുന്നുണ്ട്. പിന്നീട് കുട്ടികൾ വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു. വൈക്കം എസിപി നകുല്‍രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് അധികൃതരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























