സൈബർ യുദ്ധം അവസാനിപ്പിക്കാൻ പ്രാദേശിക നേതാക്കൾക്ക് ജില്ലാ നേതൃത്വം ഇതിനോടകം നിർദ്ദേശം നൽകി

പാർട്ടി ഭിന്നതകളെ തുടർന്ന് ആകാശ് തില്ലങ്കേരി നടത്തിയ വിവാദ വെളിപ്പെടുത്തലും തുടർന്നുള്ള ഉൾപ്പാർട്ടി പ്രശ്നങ്ങളും വഷളാകാതിരിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് ഇപ്പോൾ സിപിഎം. പ്രതിച്ഛായ കൂടുതൽ അപകടത്തിലേക്ക് പോകാതിരിക്കാനുള്ള പഴുതുകൾ നോക്കാൻ എല്ലാ പാർട്ടി ഘടകങ്ങളോടും ശക്തമായ നിർദ്ദേശം നൽകി പാർട്ടി. സപിഎം ബുദ്ധി കേന്ദ്രങ്ങളിൽ, ഇപ്പോഴുള്ള പാർട്ടി പ്രശ്നങ്ങളുടെ തുടർന്നുള്ള പരിണാമങ്ങൾ എങ്ങനെ ആവണമെന്ന് ചർച്ചകളും നടന്നുവരുന്നു.
അതിനിയടിൽ ഇതുസംബന്ധിച്ച എല്ലാ സൈബർ യുദ്ധങ്ങളും നിർത്തിവയ്ക്കാൻ പാർട്ടി കീഴ് ഘടകങ്ങളോട് ആഹ്വാനം ചെയ്തു. സൈബർ യുദ്ധം അവസാനിപ്പിക്കാൻ പ്രാദേശിക നേതാക്കൾക്ക് ജില്ലാ നേതൃത്വം ഇതിനോടകം നിർദ്ദേശം നൽകി എന്നാണ് വിശ്വാസ്യ വൃത്തങ്ങലിൽ നിന്നും അറിയുന്നത്. ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരം ആയിരുന്നു എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ. ഇതാണ് സിപിഐഎമ്മിനെ ആദ്യം വെട്ടിലാക്കിയത്.
സമൂഹ മാധ്യമങ്ങളിലൂടെ അപകര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തക നൽകിയ പരാതിയിൽ ഒളിവിൽ പോയ ആകാശിനെ പൂട്ടുമെന്ന് പോലീസ് വീരവാദം മുഴക്കിയെങ്കിലും പിന്നീട് ആകാശ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയാണുണ്ടായത്. ആകാശിനും മറ്റ് മൂന്നു സുഹൃത്തുക്കൾക്കും എതിരെ ആയിരുന്നു പരാതി. കൂട്ടാലികൾ നേരത്തെ അറസ്റ്റിലായിരുന്നു. .അധിക്ഷേപ പരാതിയിൽ തില്ലങ്കേരി സംഘത്തെ പൂട്ടുമന്ന പോലീസിന്റെ അവകാശവാദം അടപടലം പൊളിയുന്നതാണ് പിന്നീട് കണ്ടത്.എല്ലാം പാർട്ടിയുടെ ഗൂഢ നീക്കത്തിന്റെ ഫലം.
ആകാശിനെ തള്ളിപ്പറഞ്ഞെങ്കിലും തുറന്ന പോരിൽ നിന്ന് പിൻവാങ്ങാൻ ആണ് പ്രാദേശിക നേതാക്കൾക്ക് നേതൃത്വത്തിൻ്റെ നിർദേശം. അതിനിടെ ആകാശിനും സംഘത്തിനും പാർട്ടി വഴങ്ങുന്നു എന്ന് തില്ലങ്കേരിയിൽ ആരോപണം ശക്തമാണ്. ഇത് പാർട്ടിക്കുണ്ടാക്കുന്ന കളങ്കത്തെയാണ് ഇപ്പോൾ നേതൃത്വം ഭയക്കുന്നത്. കാരണം പാർട്ടിക്കു വേണ്ടി തല്ലുകൊള്ളാനും കൊല്ലാനുമായി ചെറു തലമുറയടക്കമുള്ള നിര തില്ലങ്കേരിയിൽ സജീവമാണ്. പാർട്ടിയിലെ കൊലപാതക സ്വാഡിലെ അംഗങ്ങൾ. അവർക്ക് ഈ സംഭവങ്ങൾ ദഹിക്കില്ലെന്നും,പ്രത്യാഘാതം ഉണ്ടാവുമെന്നും നേതൃത്വത്തിനറിയാം.
മാത്രമല്ല തുടർന്നും പോരിലേക്ക് നീങ്ങും. കടുത്ത വിഭാഗീയത ഉണ്ടായാൽ അതു നികത്താനാവില്ലെന്നും. ഈ സന്ദർഭത്തിൽ പാർട്ടിക്കത് ക്ഷീണമാണെന്നും അറിയാം. അടുകൊണ്ട്, ആകാശിന് മുന്നിൽ വഴങ്ങുന്നുവെന്ന പ്രചരണം ശക്തമായതോടെ തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ ആണ് പാർട്ടി തീരുമാനം. മറ്റന്നാൾ നടക്കുന്ന പരിപാടിയിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ഇതിനിടെ ക്രിമിനൽ സംഘം സിപിഐഎമ്മിനെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെയും കൂട്ടാളികളുടെയും അറസ്റ്റും കീഴടങ്ങലും ആസൂത്രിത നാടകമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ നടക്കാനിരിക്കെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നാണ് പാർട്ടി നിർദേശം. കാപ്പ ഭീഷണി അടക്കം അവശേഷിക്കുന്നതിനാൽ തില്ലങ്കേരി ഗ്യാങ്ങും സൈബർ പോരാട്ടത്തിൽ നിന്ന് പിൻവലിഞ്ഞിട്ടുണ്ട്. എന്നാലും ഇനി നാവു പൊങ്ങാതിരിക്കാനുള്ള ശക്തമായ നീക്കം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവും. മറ്റന്നാൾ വിശദീകരണ യോഗം കഴിയുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പാർട്ടി കടക്കുമെന്നാണ് കിട്ടുന്ന വിവരം
https://www.facebook.com/Malayalivartha























