തീവെട്ടി കൊള്ള, ഊരാളുങ്കലിനെ പറപറപ്പിച്ച് സുപ്രീംകോടതി..കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം, ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഉയര്‍ന്ന തുകയുടെ ക്വട്ടേഷന്‍ നല്‍കിയ സൊസൈറ്റിക്ക് നിര്‍മ്മാണ കരാര്‍ എങ്ങനെ നല്‍കാന്‍ കഴിയും ? കുറഞ്ഞ തുക ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാരിന്റെ നിർമാണ കരാര്‍ നല്‍കില്ലെന്ന ഉത്തരവ്..

കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാനുളള ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഉയര്‍ന്ന തുകയുടെ ക്വട്ടേഷന്‍ നല്‍കിയ സൊസൈറ്റിക്ക് നിര്‍മ്മാണ കരാര്‍ എങ്ങനെ നല്‍കാന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ആരാഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം. മുഹമ്മദ് അലിയുടെ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. എന്നാല്‍, നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
ഇതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന സ്വകാര്യ കോണ്‍ട്രാക്ടറുടെ ക്വട്ടേഷനെക്കാള്‍ പത്ത് ശതമാനം തുകയ്ക്ക് സഹകരണ സൊസൈറ്റി നിര്‍മ്മാണ കരാര്‍ ഏറ്റെടുക്കുമെങ്കില്‍ നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി. 1997-ലാണ് ഇത്തരം ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്.കോടതി സമുച്ചയത്തിന് വേണ്ടിയുള്ള ഏറ്റവുംകുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് തങ്ങളാണെന്ന് നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും, അഭിഭാഷകന്‍ ഹാരിസ് ബീരാനും വാദിച്ചു. കുറഞ്ഞ തുക ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാരിന്റെ നിര്‍മ്മാണ കരാര്‍ നല്‍കില്ലെന്ന ഉത്തരവ് സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ ആകെ ബാധിക്കുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
നിര്‍മ്മാണ കരാര്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയതാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അത് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നിര്‍മ്മാണ കരാര്‍ നല്‍കാനുളള ഉത്തരവ് ഇറക്കിയത് എന്നും ഇരുവരും ആരോപിച്ചു.മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാൻ എന്നിവരാണ് നിർമാൺ കൺസ്ട്രക്ഷൻസ് കമ്പനിക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കുറഞ്ഞ തുക ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാരിന്റെ നിർമാണ കരാര്‍ നല്‍കില്ലെന്ന ഉത്തരവ്, സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ ആകെ ബാധിക്കുമെന്ന് ഇരുവരും വാദിച്ചു.യുഎൽസിസിഎസ് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി ഏറ്റെടുത്ത് പൂർത്തിയാക്കിയ പ്രോജക്ടുകൾ കേരളത്തിൽ മാത്രം ഒട്ടനവധിയാണ്. കാപ്പാട് ബീച്ച് നവീകരണം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ഏതാണ്ട് മുപ്പത് കോടിയോളം രൂപ ചെലവിൽ നിർമിച്ച തിരുവനന്തപുരത്തെ സഹകരണ ഓഫീസ് അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.
ഇതിൽ തന്നെ കാപ്പാട് ബീച്ച് നവീകരണത്തിന് ശേഷം സന്ദർശകരുടെ എണ്ണം വർധിച്ചതായും റിപ്പോട്ടുകളുണ്ട്. 1925-ൽ 14 പേർ ചേർന്ന് ആരംഭിച്ച ഒരു ചെറിയ സംഘം ഇന്ന് ഊരാളുങ്കൽ തൊഴിലാളി കരാർ സഹകരണ സംഘം, യുഎൽ ടെക്‌നോളജി സൊലൂഷൻസ്, യുഎൽസിഎസ് ചാരിറ്റബിൾ ഫൗണ്ടേഷൻസ് എന്നു തുടങ്ങി സർഗാലയ-ഇരിങ്ങൽ ക്രാഫ്ട് വില്ലേജിന്റെ മാനേജ്‌മെന്റ് വരെ എത്തി നിൽക്കുന്നു. നിർമാണ രംഗത്തെ ഭീമൻ കോർപറേറ്റുകളുടെ ഇടയിൽ ഒരു സഹകരണ പ്രസ്ഥാനം തലയുയർത്തി നിൽക്കുന്നത് നിശ്ചയദാർഢ്യത്തിന്റെയും, പ്രൊഫഷണലിസത്തിന്റെയും പിൻബലത്തിലാണ്.
https://www.facebook.com/Malayalivartha























