ഭർത്താവ് സ്ഥലത്ത് ഉണ്ടോ..!! സി എം രവീന്ദ്രന്റെ രഹസ്യ ചോദ്യം പക്ഷേ സ്വപ്നയെ മാത്രം അറിയില്ല..!ഇ ഡിയുടെ അടുത്ത ലക്ഷ്യം സി എം രവീന്ദ്രനോ..?രവീന്ദ്രന്‍ അയച്ച വീഡിയോ കണ്ട് സ്വപ്ന ചോദിച്ചത് ഇത്..!

ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്ന സുരേഷ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹത്തിന് പല കാര്യങ്ങളും അറിയാം എന്നൊരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ തീർച്ചയായിട്ടും അടുത്ത ഊഴം സി എം രവീന്ദ്രനാണ് എന്ന കാര്യത്തിൽ തർക്കമില്ല. അടുത്ത് ചോദ്യം ചെയ്യലിനായി ഇ ഡിക്ക് മുന്നിലേക്ക് സി എം രവീന്ദ്രൻ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലായിരുന്നു രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇ ഡി എന്ന സൂചനകളും പുറത്ത് വന്നിരുന്നു. അതിനിടയിലാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയുന്നത് പോലെ സ്വപ്നയുമായുള്ള രവീന്ദ്രന്റെ ചാറ്റുകൾ പുറത്ത് വന്നത്.
തീര്‍ത്തും വ്യക്തിപരമായ സൗഹൃദം രവീന്ദ്രനും സ്വപ്നയുമായി കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ ശ്രമിക്കുന്നതിന്റെ സൂചനകള്‍ നല്‍കുന്ന വാട്സാപ്പ് ചാറ്റുകള്‍ പുറത്തു വരികയാണ്. 2018 നവംബര്‍ എട്ടിന് സ്വപ്നയും രവീന്ദ്രനും തമ്മില്‍ നടത്തിയ രാത്രികാല ചാറ്റുകളാണ് ചര്‍ച്ചയാകുന്നത്. വീഡിയോ പോലും രവീന്ദ്രന്‍ അതിന് മുമ്പ് സ്വപ്നയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഈ വീഡിയോകള്‍ കണ്ടിത്ത് എന്താണിത് എന്ന് സ്വപ്ന തിരിച്ചു ചോദിക്കുന്നുണ്ട്. 2018 ജൂണിലായിരുന്നു ഇതെല്ലാം. നവംബറിലെ ചാറ്റുകള്‍ കുറച്ചു കൂടി വ്യക്തിപരമാണ്. പ്രളയ സഹായം തേടിയുള്ള കുറിപ്പ് സ്വപ്നയ്ക്ക് ഇട്ടുകൊടുക്കുന്നു. അതിന് ശേഷം കിടന്നില്ലേ എന്ന ചോദ്യം രവീന്ദ്രന്‍ ഉന്നയിക്കുന്നു. ഇല്ലെന്നാണ് സ്വപ്നയുടെ മറുപടി.
അതിന് ശേഷമാണ് ഭര്‍ത്താവ് സ്ഥലത്തില്ലേ എന്ന ചോദ്യം രവീന്ദ്രന്‍ ഉയര്‍ത്തുന്നത്. ഉണ്ടെന്ന് മറുപടി പറയുമ്പോള്‍ അയ്യോ എന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്. കുഴപ്പമില്ലെന്ന് പറയുമ്പോള്‍ 11.30 ആയതു കൊണ്ടാണ് ചോദിച്ചതെന്നും വിളിക്കാമോ എന്നുമെല്ലാം രവീന്ദ്രന്‍ ചോദിക്കുന്നു. സ്വപ്നയുമായി രവീന്ദ്രനുണ്ടായിരുന്ന അടുത്ത വ്യക്തിപരമായ സൗഹൃദത്തിന് തെളിവാണ് ഈ ചാറ്റുകള്‍. ലൈഫ് മിഷന്‍ അന്വേഷണത്തില്‍ ശിവശങ്കറിനെതിരെ പ്രത്യക്ഷ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.
ഈ കേസില്‍ സിഎം രവീന്ദ്രനും മുന്‍കൂട്ടി അറിവുണ്ടെന്ന നിഗമനത്തിലാണ് ഇഡി. അതുകൊണ്ടാണ് സ്വപ്നയും രവീന്ദ്രനും തമ്മിലെ ചാറ്റുകള്‍ ഇഡി പരിശോധിക്കുന്നത്.മുഖ്യമന്ത്രിയും കുടുംബവും ഇതിലെല്ലാം പങ്കാളികളാണെന്നാണ് സ്വപ്‌ന പറയുന്നത്. ലൈഫ്മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍. അന്വേഷണ ഏജന്‍സി ഇപ്പോള്‍ ശരിയായ ദിശയില്‍ തന്നെയാണ് പോകുന്നത്. മുഖ്യമന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍.രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാ വമ്പന്മാരുടേയും പങ്ക് പുറത്താകുമെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.എന്നാല്‍ സി എന്‍ രവീന്ദ്രനുമായി എന്തു ബന്ധമാണ് സ്വപ്‌നയ്ക്കുണ്ടായിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്വപ്‌നയുടെ ചാറ്റുകള്‍ കിട്ടിയ ആ ഫോണ്‍ ഡീകോഡിംഗ് പൂര്‍ത്തിയാക്കിയിട്ടില്ല.
അതേസമയം ഈ വിഷയത്തിൽ പ്രതിക്കരിച്ച് ന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്ത് വന്നു. രണ്ട് ശരീരവും ഒരാത്മാവുംപോലെ പ്രവർത്തിക്കുന്നവരാണ് ഇരുവരുമെന്ന് അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിക്കുവേണ്ടി എല്ലാം ചെയ്യുന്ന വ്യക്തിയാണ് രവീന്ദ്രൻ. രവീന്ദ്രന്റെ ചാറ്റുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കും പാർട്ടിക്കാർക്കും സ്വപ്നയുമായുള്ള ബന്ധം വെളിവായി എന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു . അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതുവരെയും പ്രതികരിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha























