കൃഷി പഠിക്കാൻ ഇസ്രായിലേക്ക് പോയ കർഷകൻ മുങ്ങിയതോ ? നൂതന കൃഷി രീതി പഠിക്കുന്നതിനായി കേരളത്തിൽ നിന്നും ഇസ്രയേലിൽ എത്തിയ 27 കർഷകരിൽ ഒരാളാണ് കാണാതായ ബൈജു കുര്യൻ..വാർത്ത പരന്നതോടെ ബൈജുകുര്യൻ കുടുംബവുമായി ബന്ധപ്പെട്ടു.. ഭാര്യയ്ക്ക് വന്ന ആ മെസേജ്..? പരക്കം പാഞ്ഞ് കൃഷി മന്ത്രി...ഇസ്രയേൽ പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

കേരളത്തിൽ നിന്നും ഇസ്രയേലിലെത്തിയ കർഷകനെ കാണാതായി.കണ്ണൂർ ഇരിട്ടിയിലെ ബൈജു കുര്യനെയാണ് കഴിഞ്ഞ ദിവസം രാവിലെയോടെ കാണാതായത്.നൂതന കൃഷി രീതി പഠിക്കുന്നതിനായി കേരളത്തിൽ നിന്നും ഇസ്രയേലിൽ എത്തിയ 27 കർഷകരിൽ ഒരാളാണ് കാണാതായ ബൈജു കുര്യൻ.കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് കുമാറാണ് സംഘത്തെ നയിക്കുന്നത്.സംഭവം സംബന്ധിച്ച് പൊലീസിലും ഇസ്രയേൽ എംബസിയിലും സംഘത്തെ നയിക്കുന്ന അശോക് കുമാർ പരാതി നൽകി. നാട്ടിൽ ഭാര്യയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.ഫോണിൽ ബന്ധപെടാനും സാധിക്കുന്നില്ലെന്ന് സഹയാത്രികർ അറിയിച്ചു. ഇതോടെയാണ് എംബസിയിൽ വിവരമറിയിച്ച് സംഘം നാട്ടിലേക്ക് തിരിച്ചത്.കാണാതായെന്ന വാർത്ത പരന്നതോടെ ബൈജുകുര്യൻ കുടുംബവുമായി ബന്ധപ്പെട്ടു.താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ട എന്നു പറഞ്ഞതായാണ് ഭാര്യ പറയുന്നത്. എന്നാലിപ്പോൾ ഇപ്പോൾ ബിജുവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സഹോദരൻ ബെന്നി പറഞ്ഞു.എന്തിനാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ലെന്നും ബെന്നി പറയുന്നു.
സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളാണ് ബിജു. ഇസ്രയേൽ ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രിയാണ് കാണാതായത്.
രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു.കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു.ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി പ്രതികരിച്ചു. എംബസിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്.ഇസ്രയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു.ഇന്ത്യൻ അംബാസഡർക്കും വിവരങ്ങൾ കൈമാറി.
ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമുള്ളതാണ്. ഇതിനു മെയ് 8 വരെ കാലാവധിയുണ്ട്.
വെള്ളിയാഴ്ച രാത്രി ബിജുവിനെ കാണാതായതിന് പിന്നാലെ തന്നെ പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് ഇസ്രായേൽ പോലീസിലും എംബസിയിലും പരാതി നൽകിയിരുന്നു.ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രതികരിച്ചു. എംബസിയിലും പോലീസിലും പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പി പ്രസാദ് പറഞ്ഞു.കാണാതാകുന്ന സമയത്ത് ബിജുവിന്‍റെ കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് ഉണ്ടായിരുന്നെന്ന് സംശയമുണ്ടെന്ന് സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു. ഇസ്രയേൽ പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവദിവസം രാത്രി തന്നെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















