ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടത് വിരുദ്ധമാണ്; തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണ്; കെഎസ് ആർ ടിസിയിലെ ശമ്പള വിവാദത്തിൽ അതിരൂക്ഷമായ വിമർശനമുയർത്തി സിഐടിയു വൈസ് പ്രസിഡന്റ് എ കെ ബാലൻ

കെ എസ് ആർ ടി സിയിലെ ശമ്പള വിവാദത്തിൽ അതിരൂക്ഷമായ വിമർശനമുയർത്തി സിഐടിയു വൈസ് പ്രസിഡന്റ് എകെ ബാലൻ. കെഎസ് ആർ ടിസിയിലെ ശമ്പള വിവാദത്തിൽ ഗതാഗത വകുപ്പ് മന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനമുന്നയിച്ചിരിക്കുകയാണ് സിഐടിയു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ഈ നിലപാട് ഇടത് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണ് എന്നദ്ദേഹം വ്യക്തമാക്കി.
വകുപ്പ് മന്ത്രിക്ക് ഇത് തിരിച്ചറിയാൻ കഴിയണം. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്‌മെന്റിനു മറ്റെന്തോ അജണ്ടയുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ടു കാര്യം കാണുകയാണ്. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണം.
മാസാദ്യം പകുതി ശമ്പളം, സര്‍ക്കാര്‍ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കി എന്ന രീതിയിലാണ് മാനേജ്മെന്റ് മുന്നോട്ട് പോകുന്നത്. ശമ്പളം ഗഡുക്കളായി നൽകാനുള്ള കെഎസ്ആര്‍ടിസി ശുപാര്‍ശയിൽ ഭരണാനുകൂല സംഘടനകൾ കടുത്ത പ്രതിഷേധമുന്നയിക്കുന്നുണ്ട്.
പക്ഷേ കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ല എന്നാണ് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കുന്നത്. പുതിയ ഉത്തരവും ടാര്‍ഗറ്റ് നിര്‍ദേശവും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
https://www.facebook.com/Malayalivartha






















