എല്ലാം പിണറായി അറിഞ്ഞ് കൊണ്ട്! ക്ലിഫ് ഹൗസിൽ വെടിക്കെട്ട്... തിരികൊളുത്തിയത് ശങ്കരന്റെ ഉറ്റ ചങ്ക്! തത്ത പറയുന്ന പോലെ...

ലൈഫ് മിഷന്‍ കേസില്‍ ഇന്നൊരു സുപ്രധാന നീക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരുന്നു. ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസിനെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഒപ്പമിരുത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് ജോസിനേയും ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ കേസിലെ പ്രതി സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴിയില്‍ യു.വി ജോസിനെപ്പറ്റി പരാമര്‍ശം ഉണ്ടായിരുന്നു. സരിത്തിന്റെ നിര്‍ദേശപ്രകാരം ശിവശങ്കറിനെ പോയി കണ്ടിരുന്നു, അന്ന് നടന്ന കൂടിക്കാഴ്ചയ്ക്കിടെ യു.വി ജോസിനെ ശിവശങ്കര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു എന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി.
പദ്ധതിയുമായി ബന്ധപ്പെട്ട് യു.വി ജോസിനെ രണ്ടുമൂന്നു തവണ ശിവശങ്കര്‍ കണ്ടിരുന്നുവെന്നും മൊഴിയില്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.വി ജോസിനെ ഇ.ഡി വിളിപ്പിച്ചിട്ടുള്ളത്. യു.വി ജോസിന്റെ മൊഴി മുമ്പും ഇ.ഡി രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന്റെ ഇടപെടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് വീണ്ടും ചോദ്യം ചെയ്യൽ എന്നാണ് സൂചന.
അഞ്ചുദിവസത്തെ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം കൊച്ചിയിലെ കോടതിയില്‍ ഇ.ഡി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുക. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനെ ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കറിനെ വെട്ടിലാക്കുന്ന മൊഴി ഇ.ഡിക്ക് ലഭിച്ചിരുന്നു.
ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ നിന്നാണ് നിർണായക വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്.
എന്നാല്‍, ലോക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പൂര്‍ണ്ണനിസ്സഹകരണമാണ് ശിവശങ്കറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. വെള്ളിയാഴ്ചയും ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന ഇ.ഡി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ സ്വപ്‌ന സുരേഷിന്റെ ഫോണില്‍ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍, മിറര്‍ ഇമേജുകള്‍ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട തെളിവുകളായി ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. ലൈഫ് മിഷന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ശിവശങ്കറിന് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നുമാണ് ഇഡിയുടെ നിഗമനം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ നല്‍കിയ മൊഴിയിലും ശിവശങ്കറിന് ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നെന്നാണ് വ്യക്തമാകുന്നത്. കേസിന്റെ അടുത്ത ഘട്ടത്തില്‍ ശിവശങ്കറിന് പുറമേയുള്ള മറ്റ് ഒമ്പത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. സ്വപ്‌ന, സരിത്ത്, സന്ദീപ്, സന്തോഷ് ഈപ്പന്‍, യദുകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്‌തേക്കും. കേസില്‍ ഒമ്പതാം പ്രതിയാണ് ശിവശങ്കര്‍. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടായേക്കും. സി.ബി.ഐയും കേസില്‍ അന്വേഷണം തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha






















