പിണറായിയുടെ ഓഫീസിൽ ഇഡി ഇരച്ചെത്തും! വെട്ടിലായി CM രവീന്ദ്രൻ... വെട്ടിത്തുറക്കാനൊരുങ്ങി ശിവശങ്കർ

ലൈഫ് മിഷനുമായി ബന്ധപ്പെട്ടവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്ത് കോഴ വിവരങ്ങൾ ഒന്നൊന്നായി പിടിച്ചെടുക്കുന്ന ഇ.ഡി, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കാൻ കരുനീക്കം മുറുക്കിയിരിക്കുകയാണ്.കോഴയിടപാടിൽ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ പങ്കുണ്ടെന്ന നിലപാടിലാണ് ഇ.ഡി. ഇവരിലേക്ക് അന്വേഷണം എത്തിക്കാനുള്ള മൊഴികളാണ് തേടുന്നത്.
ഇതിന്റെ ഭാഗമായി രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തേക്കും. സമ്മർദ്ദം കൂടുതൽ കടുപ്പിക്കുമ്പോൾ പിടിച്ചുനിൽക്കാനാവാതെ ശിവശങ്കർ വായ് തുറക്കുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടൽ. നിർണായക വിവരമെന്തെങ്കിലും കിട്ടിയാലുടൻ വമ്പന്മാരിലേക്ക് അന്വേഷണം തിരിക്കും.
ലൈഫ്മിഷൻ ഫ്ലാറ്റ് പദ്ധതി കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി വേണുഗോപാലിനോടു നിർദ്ദേശിച്ചിരുന്നു. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ ഒപ്പമിരുത്തി വേണുഗോപാലിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
ലോക്കറിനെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനാണ് ഇഡിയുടെ നീക്കമെന്നാണ് വിവരം. വേണുഗോപാലും ശിവശങ്കറിനെ തേച്ചു. തൃശൂർ വടക്കാഞ്ചേരിയിൽ പ്രളയബാധിതർക്കു വേണ്ടിയുള്ള ഫ്ലാറ്റ് പദ്ധതിയിൽ വൻ കോഴ ഇടപാടു നടത്തിയതിന്റെ മുഴുവൻ തെളിവുകളും ഹാജരാക്കി ചോദ്യം ചെയ്തിട്ടും ശിവശങ്കർ നിസ്സഹകരിക്കുന്നതായി ഇഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 12 മണിക്കൂർ ചോദ്യം ചെയ്തെന്നു ശിവശങ്കർ പരാതിപ്പെട്ടു.
കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ ഓരോ 2 മണിക്കൂർ കഴിഞ്ഞും ഇടവേള നൽകാൻ കോടതി നിർദേശിച്ചു. ഇതിനിടെ എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്തുവന്നു. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കർ ഉപദേശിക്കുന്നത്. റെഡ് ക്രസൻറ് സർക്കാരിന് നൽകേണ്ട കത്തിൻറെ രൂപരേഖയും ശിവശങ്കർ തന്നെ നൽകി.
കോൺസുലേറ്റിൻറെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും നിർദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിർദേശം നൽകി.
ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്. മുഖ്യമന്ത്രി ലൈഫ്മിഷൻ ഫയലിൽ ഒപ്പിട്ട ശേഷമാണ് ഫയൽ ജീവൻ വയ്ക്കുന്നത്. തൻ്റെ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ഫയലിൽ ഒപ്പട്ടെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കാൻ കഴിയില്ല. അത് അദ്ദേഹത്തിന് കുറച്ചിലായി മാറും.
സി എം രവീന്ദ്രനെ വിളിക്കാൻ ശിവശങ്കർ ഉപദേശിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് കരുതാം. മുഖ്യമന്ത്രിക്ക് വേണ്ടി അന്നുമിന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് സി.എം രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ പ്രോഗ്രാം തീരുമാനിക്കുന്നത് അന്നുമിന്നും സി എം രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ കാര്യങ്ങളിലെ അവസാന വാക്കും രവീന്ദ്രനാണ്.
ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുന്നതിനടക്കം ശിവശങ്കർ നിർദ്ദേശം നൽകിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നു. റെഡ് ക്രസന്റിനെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമാക്കാൻ ഗൂഢാലോചന നടന്നെന്നാണ് സംശയിക്കുന്നത്. ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
റെഡ്ക്രസൻറും കേരള സർക്കാരും തമ്മിൽ കരാർ ഒപ്പിടുമ്പോൾ അത് ചെയർമാനായ മുഖ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസിക്കാൻ കഴിയില്ല. ശിവശങ്കർ വിചാരിച്ചാൽ മുഖ്യമന്ത്രി അറിയാതെ എന്തും നടക്കുമെന്ന് കരുതാൻ വയ്യ. തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.
ശിവശങ്കർ പറഞ്ഞിട്ടാണ് താൻ തന്റെയും സ്വപ്നയുടെയും പേരിൽ ലോക്കർ തുറന്നതെന്ന് വേണുഗോപാൽ പറയുന്നു. ആദ്യ ഘട്ടത്തിൽ ലോക്കർ തുറന്നപ്പോൾ 30 ലക്ഷം രൂപയാണ് ഇതിൽ വെച്ചത്. ഇക്കാര്യം താൻ ശിവശങ്കറിനെ അറിയിച്ചിരുന്നു. പിന്നീട് ലോക്കർ തുറന്നത് സ്വപ്ന ഒറ്റയ്ക്കാണ്. താൻ ഒപ്പമുണ്ടായിരുന്നില്ല. ആ ഘട്ടത്തിൽ ലോക്കർ തുറന്ന കാര്യം ശിവശങ്കറിനെ താൻ അറിയിച്ചിരുന്നുവെന്നും എന്നാൽ എന്താണ് സ്വപ്ന ലോക്കറിൽ വെച്ചതെന്ന് തനിക്ക് അറിയില്ലെന്നും വേണുഗോപാൽ ഇഡി ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാനാണ് ഇഡി ശ്രമിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ് നൽകി ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. വേണുഗോപാൽ സ്വന്തം തടി രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹം സത്യം തുറന്നു പറയുക തന്നെ ചെയ്യും. അപ്പോൾ ശിവശങ്കർ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോൾ ഇ.ഡി. നോക്കിയിരിക്കുന്നത്.
ശിവശങ്കറിൽ നിന്ന് കാര്യമായ വിവരങ്ങളോ മൊഴികളോ ലഭിക്കാതായതോടെയാണ് ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ, ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ വിളിച്ചുവരുത്തി ഒപ്പമിരുത്തി ചോദ്യം ചെയ്തത്. ലൈഫ് ഫ്ളാറ്റ് നിർമാണം സംബന്ധിച്ച ചർച്ചകളും നടപടികളും മുഴുവൻ ശിവശങ്കറിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണെന്നാണ് ജോസ് മൊഴി നൽകിയത്. കരാറുകാരനെ കണ്ടെത്തുന്നതിനും ശിവശങ്കറാണ് മുൻകൈയെടുത്തതെന്ന് ജോസ് തുറന്നു പറഞ്ഞു. കോഴ നൽകിയെന്ന് കരാറുകാരനായ യൂണിടെക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡിക്ക് നേരത്തെ മൊഴി നൽകിയിരുന്നു.
https://www.facebook.com/Malayalivartha






















