പരസ്പരം തമ്മിലടിച്ച് CPM... രവീന്ദ്രൻ അടുത്ത CM.. കസേര ഒഴിയണം പിണറായി... കറുപ്പ് കണ്ടാൽ ഭ്രാന്ത്!

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും കറുപ്പ് നിറത്തിന് വിലക്ക്. കറുത്ത വസ്ത്രത്തിനും മാസ്‌കിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മീഞ്ചന്ത ആർട്‌സ് ആന്റ് സയൻസ് കോളേജിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കോളേജ് അധികൃതർ നിർദേശം നൽകിയിരുന്നു.
സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. ആകാശ് തില്ലങ്കേരി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുന്നുവെന്നും ആകാശ് ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണമന്നും സുരേന്ദ്രൻ പറഞ്ഞു.
‘ആകാശ് തില്ലങ്കേരിയും ഗുണ്ടാ സംഘങ്ങളും ഉൾപ്പെട്ട എല്ലാ കേസുകളും ശരിയായി അന്വേഷിക്കണം. വിധി പറഞ്ഞ പല കേസുകളിലും പുനരന്വേഷണവും ആവശ്യമാണ്. ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂർത്തിയായതുമായ പല കേസുകളിലും ഇവർക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളിൽ നിന്നും മനസ്സിലാകുന്നത്. അതിനാൽ ആകാശും സംഘവും ഉൾപ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യമാണ്’.
‘സി.എം രവീന്ദ്രന്റെ പങ്കാളിത്തം പുറത്തു വന്നിട്ട് ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സിഎം രവീന്ദ്രനാണ് ഇവിടുത്തെ യഥാർത്ഥ സിഎം. ചുവപ്പ് കണ്ട കാള എന്നു പറയുന്നതു പോലെ കറുപ്പ് കണ്ട പിണറായി എന്ന് പറയേണ്ട അവസ്ഥയാണ് കേരളത്തിലുള്ളത്. കറുപ്പ് കണ്ട് എന്തിനാണ് മുഖ്യമന്ത്രി ഓടുന്നത്. ജനങ്ങളെ അദ്ദേഹത്തിന് ഭയമാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു’.
കഴിഞ്ഞ ദിവസം പാലക്കാട് ചാലിശ്ശേരിയിൽ രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. പിന്നാലെ പ്രതിഷേധം മറികടക്കാൻ കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര ഹെലികോപ്റ്റർ മാർഗമാക്കിയിരുന്നു. ഇന്ധന സെസിൽ കോൺഗ്രസ് പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്.
സെഡ് പ്ളസ് സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് നൽകുന്നത്. ഒന്നാം പൈലറ്റിനും രണ്ടാം പൈലറ്റിനും പിന്നിലായിരിക്കും മുഖ്യമന്ത്രിയുടെ കാർ. പിന്നാലെ രണ്ട് എസ്‌കോർട്ട് വാഹനവും കമാൻഡോകളുടെ സ്‌ട്രൈക്കർ ഫോഴ്‌സും മറ്റൊരു കാറും മുഖ്യമന്ത്രിയുടെ വാഹനത്തെ അനുഗമിക്കും. ഏകദേശം നാൽപ്പതോളം പൊലീസുകാരായിരിക്കും മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടാവുക.
https://www.facebook.com/Malayalivartha






















