പിണറായി സർക്കാർ പാളം തെറ്റി ഓടുന്നു..മുഖ്യമന്ത്രിക്ക് ചുറ്റും ഉപഗ്രഹങ്ങൾ..പരിഹസിച്ച് സതീശൻ..ഉപഗ്രഹങ്ങളെ മുട്ടി നടക്കാൻ വയ്യാതായി... പാവപ്പെട്ടവന് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ്..തുടർ ഭരണം കൊണ്ട് സി.പി.എമ്മിന് ജീർണത ബാധിച്ചു...

പിണറായി സർക്കാർ പാളം തെറ്റി ഓടുകയാണെന്നും, മുഖ്യമന്ത്രിക്ക് ചുറ്റും ഉപഗ്രഹങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞത് ചെറുതായൊന്നുമല്ല നേതാക്കളെ ചൊടിപ്പിച്ചത്..ധനാഭ്യർത്ഥന ചർച്ചയിൽ ആയിരുന്നു ഈ ഒരു ആരോപണം..തന്നെ ചുറ്റിപ്പറ്റി ഉപഗ്രഹങ്ങൾ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഉപഗ്രഹങ്ങളെ മുട്ടി നടക്കാൻ വയ്യാതായി. പാവപ്പെട്ടവന് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ് .ആൾക്കൂട്ടം അട്ടപ്പാടിയിലെ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ച് വർഷമായി. പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിച്ചു. സർക്കാർ നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാർക്കും അലവൻസുകളോ സൗകര്യങ്ങളോ അനുവദിക്കാത്തതിനാൽ അവർ പിന്മാറി. സാക്ഷികൾ പലരും ഇതിനോടകം കൂറുമാറി. കേരളത്തിന് അപമാനകരമായ കേസിലെ പ്രതികളെ ശിക്ഷിക്കാനായില്ലെങ്കിൽ പിന്നെ എന്ത് നീതിബോധമാണ് സർക്കാരിനുള്ളത്.
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് സർക്കാർ സഹായം ലഭിക്കുന്നതിന്റെ ഫലമാണ് വയനാട്ടിലെ ആദിവാസി വിശ്വനാഥന്റെ ആത്മഹത്യ .ആകാശ് തില്ലങ്കേരിയെന്ന ക്രിമിനൽ ഇപ്പോൾ സർക്കാരിനെ വിറപ്പിക്കുകയാണ്. ആകാശ് അടക്കമുള്ളവരെ രക്ഷിക്കാനാണ് സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ 2.11 കോടി ചെലവഴിച്ചത്. തുടർ ഭരണം കൊണ്ട് സി.പി.എമ്മിന് ജീർണത ബാധിച്ചു.ബംഗാളിലെ അതേ ദുരന്തമാണ് കേരളത്തിലെ സി.പി.എമ്മും നേരിടാൻ പോകുന്നത്. ഒരു എം.എൽ.എയെക്കൊണ്ട് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിന്റെ ശമ്പളത്തെക്കുറിച്ച് ചോദ്യം ചോദിപ്പിച്ചു. ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വാങ്ങിയതിനേക്കാൾ കൂടുതലൊന്നും താൻ വാങ്ങിയിട്ടില്ല. ചില കാര്യങ്ങൾ വേണ്ടെന്ന് എഴുതിക്കൊടുത്തിട്ടുമുണ്ട്. ആറ് വർഷം പഴക്കമുള്ള കാർ മാറ്റിയാണ് പുതിയ കാർ നൽകിയത്.
പത്ത് കാറുകൾ വാങ്ങിയപ്പോഴാണ് അതിൽ ഒരു കാർ തനിക്ക് ലഭിച്ചതെന്നും സതീശൻ പറഞ്ഞു.കൂടാതെ ഇന്നലെ ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ ആവശ്യം ഉന്നയിച്ചതിനെ ചൊല്ലി സഭയില്‍ ബഹളം. സ്വപ്‌ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളുമായി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ രംഗത്തിറങ്ങിയതോടെ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളിയായി. മുഖ്യമന്ത്രി പലതവണ ക്ഷുഭിതനായി മാത്യുവുമായി വാക്‌പോര് നടത്തി.ശിവശങ്കറുമായുള്ള ചാറ്റുകള്‍ സഭയില്‍ ഉദ്ധരിച്ച മാത്യു, യുഎഇ കോണ്‍സുലേറ്റിന് യൂണിടാകുമായി കരാര്‍ ഒപ്പിടാന്‍ സിഎം അനുമതി നല്‍കുന്നതിന്റെ ഭാഗമായ ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ചു. സ്വപ്‌നയും ശിവശങ്കറും കോണ്‍സുല്‍ ജനറലും ക്ലിഫ്ഹൗസില്‍ യോഗം ചേര്‍ന്നെന്ന് മാത്യു ആരോപിച്ചു.
സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. ഇതോടെ മുഖ്യമന്ത്രിയും ക്ഷുഭിതനായി എഴുന്നേറ്റു. ഇതൊക്കെ നേരത്തെ ചര്‍ച്ച ചെയ്ത വിഷയമാണെന്നും പച്ചക്കള്ളമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ന്ന് സംസാരിച്ച നിയമമന്ത്രി പി രാജീവ് വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് ആധികാരികത ഇല്ലെന്നും സാക്ഷ്യപ്പെടുത്തിയ അല്ലെന്നും പറഞ്ഞു. എന്നാല്‍, താന്‍ ചൂണ്ടിക്കാട്ടിയത് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആണെന്നും അത് സഭയുടെ മേശപ്പുറത്ത് വെക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷം മന്ത്രിമാര്‍ അടക്കമുള്ളവര്‍ ബഹളം വെച്ചു. തുടര്‍ന്ന് ബഹളത്തെ തുടര്‍ന്ന് സഭ തത്കാലം നിര്‍ത്തിവച്ചു. തുടര്‍ന്ന് സഭ വീണ്ടും തുടങ്ങിയപ്പോഴും മാത്യുവും മുഖ്യമന്ത്രിയുമായി വാക്‌പോര് തുടര്‍ന്നു.മാത്യു കുഴൽ നാടനോട് എന്തെന്നില്ലാത്ത വൈരാഗ്യമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത്. വീട്ടിൽ ഇരിക്കുന്നവരെ നിയമസഭയിലേക്ക് വലിച്ചിഴച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. മാത്യു കുഴൽനാടൻ്റെ ജാതകം തന്നെ പിണറായി എടുപ്പിച്ചു. സംസ്ഥാന പോലീസിലെ ഉന്നതരായ മിടുക്കൻമാരെ ഉപയോഗിച്ച് കുഴൽനാടനനെതിരായ രഹസ്യങ്ങൾ കണ്ടെത്താനാണ് പിണറായിയുടെ നീക്കം
https://www.facebook.com/Malayalivartha



























