Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് സി.പി.എം ഭരണസമിതിയാണെങ്കിലും, സാമ്പത്തിക തിരിമറി നടത്തുന്നത് കോണ്‍ഗ്രസ് നേതാവ്... ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി അംഗവും ഭക്തജനസമിതി പ്രസിഡന്റുമായ ടി.ജി പദ്മനാഭന്‍ നായരുടെ നേതൃത്വത്തില്‍ സാാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു...ഇതിന് പിന്നാലെ ഭക്തജനങ്ങള്‍ പരാതി നല്‍കിയിരുന്നു... ഇപ്പോഴിതാ ക്ഷേത്ര പുനരുദ്ധാരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നടത്തരുതെന്ന് പറഞ്ഞ് ഹൈക്കോടതി സ്റ്റേ ചെയ്തു..

01 MARCH 2023 11:40 AM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് സി.പി.എം ഭരണസമിതിയാണെങ്കിലും സാമ്പത്തിക തിരിമറി നടത്തുന്നത് കോണ്‍ഗ്രസ് നേതാവ്. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ നരസിംഹസ്വാമി ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി അംഗവും ഭക്തജനസമിതി പ്രസിഡന്റുമായ ടി.ജി പദ്മനാഭന്‍ നായരുടെ നേതൃത്വത്തില്‍ സാാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഭക്തജനങ്ങള്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ക്ഷേത്ര പുനരുദ്ധാരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നടത്തരുതെന്ന് പറഞ്ഞ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെയാണ് ഉത്തരവ്. 2013 ഏപ്രില്‍ ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള ഭക്തജനസമിതിയുടെ പ്രവര്‍ത്തനങ്ങളുടെ ഓഡിറ്റിലാണ് ക്രമക്കേട് പുറത്തായത്. സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ കെ.സുദര്‍ശനനാണ് റിപ്പോര്‍ട്ട് നടത്തിയത്. ദേവസ്വം ബോര്‍ഡിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഭക്തജനസമിതിക്ക് സഹായം ചെയ്തുകൊടുത്തെന്ന സൂചനയുമുണ്ട്.

 

ഭക്തജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ടി.ജി പത്മനാഭന്‍ നായര്‍ക്കും ദേവസ്വം മുന്‍ ഡെപ്യൂട്ടി കമ്മിഷണറുമായ വി.ഹരീന്ദ്രനാഥിനുമെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ക്ഷേത്രത്തിന്റെ മറവില്‍ പണവും വസ്തുക്കളും സമ്പാദിക്കുകയും അതിന്റെ കണക്കുകള്‍ ഓഡിറ്റിംഗിന് കൊടുക്കുകയും ചെയ്തില്ല. ദേവസ്വം ബോര്‍ഡിന്റെ പേരിലുള്ള രസീതിന് പകരം ഭക്തജനസമിതിയുടെ പേരില്‍ കൂപ്പണുകളും രസീതുകളും അച്ചടിച്ച് പണപ്പിരിവ് നടത്തി. ഇതിന്റെ കണക്കുകള്‍ ഓഡിറ്റിംഗിന് കൊടുത്തില്ല. ഇതുവഴി ദേവസ്വം ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ എന്നും അന്നദാനമുണ്ട്. അതിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടന്നെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭക്തജനസമിതിയുടെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ഇത്തരം തീ വെട്ടിക്കൊള്ളകള്‍ നടത്തിവരുന്ന ഭക്തജനസമിതിക്ക് മറ്റൊരു സുവര്‍ണാവസരം കൂടി ദേവസ്വം ചെയ്തു കൊടുത്തു. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ക്ഷേത്രപുനരുദ്ധാരണം ഭക്തജനസമിതിക്ക് കൈമാറി. ഓഡിറ്റ് റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും മുന്നിലുള്ളപ്പോഴാണ് ദേവസ്വം മുന്‍ പ്രസിഡന്റ് അഡ്വ.എന്‍. വാസു ഈ നിലപാട് എടുത്തത്. താമസിയാതെ ഉത്തരവും ഇറക്കി. ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭക്തജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെ. പത്ഭനാഭന്‍ നായരുടെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനായി നിയോഗിക്കുകയും ചെയ്തു. ഈ സമിതിയില്‍ ടി.ജി പത്മനാഭന്‍ നായരും ഉണ്ടായിരുന്നു. താന്‍ പെടുമെന്ന് മനസ്സിലാക്കിയ ഇയാള്‍ തന്ത്രപരമായി മറ്റൊരു നീക്കം നടത്തി. ശബരിമല/ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയായിരുന്ന എഴിക്കോട് ശശി നമ്പൂതിരിയെ കൊണ്ട് ഹര്‍ജി നല്‍കി അനുകൂല ഉത്തരവ് നേടി. പക്ഷെ, കഴിഞ്ഞ ദിവസം ദേവസ്വം ബെഞ്ച് പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് സ്റ്റേ നല്‍കിയതോടെ അഴിമതിക്കാര്‍ വെട്ടിലായിരിക്കുകയാണ്. ക്ഷേത്രത്തില്‍ ഇതുവരെ നടന്ന എല്ലാ അഴിമതികളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തര്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനേയും പ്രസിഡന്റ് അനന്തഗോപനേയും സമീപിക്കാന്‍ ഒരുങ്ങുകയാണ്.

 

ആരോപണവിധേയനായ ടി.ജി പദ്മനാഭന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 2018 മാര്‍ച്ച് 3ന് കൊടുത്ത റിപ്പോര്‍ട്ടിന്‍മേല്‍ ബോര്‍ഡ് യാതൊരു നടപടിയും എടുത്തില്ല. ക്ഷേത്ര കൊടിമരം സ്വര്‍ണം പൂശിയ ശേഷമുണ്ടായിരുന്ന സ്വര്‍ണം എവിടെയെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. ദൈനംദിന കാര്യങ്ങള്‍ക്കും ഉത്സവ നടത്തിപ്പിനുമാണ് ഉപദേശകസമിതി രൂപീകരിക്കുന്നത്. ഇതിനുള്ള വ്യവസ്ഥകള്‍ ദേവസ്വം നിയമാവലിയില്‍ പറയുന്നുണ്ട്. ഇതൊന്നും പാലിക്കാതെയാണ് തുറവൂര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതി രൂപീകരിച്ചത്. സമിതിക്ക് വഴിവിട്ട് പ്രവര്‍ത്തിക്കാന്‍ അധികാരവും സ്വാതന്ത്ര്യവും നല്‍കി. ഭക്തജനസമിതി 1992ല്‍ ആലപ്പുഴയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രോപദേശക സമിതി ഉണ്ടാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപീകരിച്ച ഈ സംഘടനയ്ക്ക് ദേവസ്വം ഉന്നതര്‍ ഭരണച്ചുമതല നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഈ സമിതി ഭരണം നടത്തിയ കാലത്ത് ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ബോര്‍ഡിനുണ്ടായത്. അതുകൊണ്ട് ഈ സമിതി രൂപീകരിച്ചതും അവരുടെ പ്രവര്‍ത്തനങ്ങളും ദുരൂഹമാണ്. വേലി തന്നെ വിളവ് തിന്നുമ്പോള്‍ കോടതിയല്ലാതെ ഭക്തജനത്തിന് മറ്റൊരു ആശ്രയം ഇല്ലാത്ത അവസ്ഥയാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends