അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പലതവണയാണ് മുഖ്യമന്ത്രിയും കുഴൽനാടനുംഇന്ന് വാക്കുകൾകൊണ്ട് ആക്രമണം അഴിച്ചുവിട്ടത്.‘‘

നിയമസഭയിൽ ഇന്ന് മാത്യു കുഴൽനാടന്റെ ദിവസമായിരുന്നു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ സഭയിൽ പൊളിച്ചടുക്കി! പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞ കാര്യം എംഎൽഎ സഭയിൽ ആരോപിച്ചു. മുഖ്യമന്ത്രീടെ കിളി പോയി. പിന്നെ ക്ഷോഭിച്ച് എഴുന്നേറ്റ് ഒറ്റപ്പറച്ചിൽ....പച്ചക്കള്ളം ...ആരെയും കണ്ടിട്ടില്ല! അങ്ങനെ എംഎൽഎ കടുപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, നിൽക്കക്കള്ളി ഇല്ലാതെ വന്ന മുഖ്യമന്ത്രി, സ്പീക്കർ എ എൻ ഷംസീറിനോട് ചോദ്യവും ചോദിച്ചു.
എംഎൽഎ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും ദുരാരോപണങ്ങളും കേൾക്കുന്നില്ലേയെന്ന്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയും കുഴൽനാടനും തമ്മിൽ നടന്ന പൊരിഞ്ഞ വാക്പോരിനിടെയാണ്, സ്പീക്കറോട് മുഖ്യമന്ത്രിയുടെ ചോദ്യം. ഇന്നലെ പഴയവിജയന്ഡ പുതിയ വിജയൻ പരാമർശങ്ങൾ നടന്നപ്പോഴഉം സ്പീക്കറഉടെ മുഖഭാവങ്ഹൾ ചിരിയുണർത്തുന്നതായിരുന്നു.
സഹികെട്ടു എന്ന നിലയിലുള്ള ഭാവങ്ങളോടെയാണ് സ്പീക്കർ സഭയിലിരുന്നത്. അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പലതവണയാണ് മുഖ്യമന്ത്രിയും കുഴൽനാടനുംഇന്ന് വാക്കുകൾകൊണ്ട് ആക്രമണം അഴിച്ചുവിട്ടത്.‘‘പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാൻ പാടില്ല.
ഇപ്പോൾ അദ്ദേഹം പറഞ്ഞ വ്യാജോക്തികൾ, ആരോപണങ്ങൾ, അപകീർത്തികരമായ പ്രസ്താവനകൾ എല്ലാം അങ്ങും കേൾക്കുന്നുണ്ടാകുമല്ലോ. അതോടൊപ്പം തന്നെ, വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമർശിക്കാൻ പാടില്ല.
ഇതെല്ലാം ഇവിടെ വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതിനെല്ലാം വിരുദ്ധമായി എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിലാണ് അദ്ദേഹം വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങത് കേൾക്കുന്നണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ ജനങ്ങൾ ഇങ്ങോട്ട് തിരഞ്ഞെടുത്ത് അയച്ചത് സർക്കാരിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയാനല്ലെന്ന് കുഴൽനാടൻ തിരിച്ചടിച്ചു.
‘‘ജനം ആഗ്രഹിക്കുന്നത് പറയാൻ വേണ്ടിയാണ് അവർ എന്നെ ഇവിടേക്ക് അയച്ചതെന്നും എംഎൽഎ. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങൾക്കു വേണ്ടതു പറയാനല്ല. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ എന്നെ തിരഞ്ഞെടുത്ത അയച്ചത് കേരളത്തിലെ സാമാന്യ ജനത്തിനു പറയാനുള്ളത് ഇവരുടെ മുഖത്തു നോക്കി പറയാനാണ്. അല്ലാതെ ഞാൻ എന്ത് വ്യാജോക്തിയാണ് പറഞ്ഞത്, എന്തു ദുരാരോപണമാണ് പറഞ്ഞത്? ഞാൻ പറഞ്ഞതിനെ നിഷേധിക്കണമെങ്കിൽ അങ്ങ് കോടതിയെ സമീപിക്കണം.
അതിന് എന്റെ അഭിപ്രായം മേടിക്കേണ്ടതില്ല’ എന്നായിരുന്നു കുഴൽനാടന്റെ മറുപടി. അക്ഷരാർത്ഥത്തിൽ അങ്ങാടിത്തല്ലിന്ഞരെ ശബ്ദരേഖപോലെ ആയിരുന്നു സഭയിൽ. ഒരു അംഗം ഇവിടെ പറയുന്ന കാര്യത്തിന് താൻ എന്തിനു കോടതിയിൽ പോകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. അദ്ദേഹത്തിന്റെ നേരെ നോക്കിത്തന്നെയാണ് ഞാൻ ഇതു പറയുന്നത്. ആ കാര്യങ്ങൾ ഇവിടെ പറയാൻ എനിക്ക് ആർജവമുണ്ട്. അത് പറയുക തന്നെ ചെയ്യും.
അദ്ദേഹം എന്താണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.അപ്പോൾ ഇവിടെ നടക്കുന്ന പുകിലൊക്കെ ആരുണ്ടാക്കി എന്നാണ് ജനങ്ങളുടെ സംശയം.‘ഞാൻ പറഞ്ഞ കാര്യങ്ങൾ പറയാനുള്ള ആർജവം എനിക്കുമുണ്ട്’ എന്ന് കുഴൽനാടൻ മറുപടി നൽകി. ഞാനത് ഇവിടെത്തന്നെ പറയും. അങ്ങേയ്ക്കു മാത്രമാണ് ആർജവമുള്ളതെന്ന് ധരിക്കരുത്.
പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേ പോകൂവെന്നും കുഴൽനാടൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സഭയിൽ നടത്തുന്ന വാക്പോര് കണ്ടു നിൽക്കുന്ന ജനങ്ങലിൽ ചിരിയുണർത്തുക?ാമ്. ചെയ്യുനനത്. പ്രതിസമ്ധികളിൽ നിന്ന രക്ഷപെയാനുള്ള അവസാന ശ്രമം എന്നോണം മുഖ്യമന്ത്രി കാട്ടിക്കൂട്ടി പോകുന്നതാണ് ഇതോക്കെ എന്നാണ് ഇത്തരം വാർത്തകൾക്ക താഴെ വരുന്ന സമൂഹമാധ്യമ കമന്റുകൾ.
https://www.facebook.com/Malayalivartha



























