വഴിയരികില്‍ നിന്ന് ചായക്കട മാറ്റണമെന്ന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ നിനിര്‍ദ്ദേശത്തെ തുടര്‍ന്ന് രോഗിയായ കടയുടമ ജീവനൊടുക്കി

വഴിയരികില്‍ നിന്ന് ചായക്കട മാറ്റണമെന്ന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ നിനിര്‍ദ്ദേശത്തെ തുടര്‍ന്ന് രോഗിയായ കടയുടമ ജീവനൊടുക്കി.
കൊല്ലത്ത് രാമന്‍കുളങ്ങരയ്ക്കടുത്ത് ഇരട്ടക്കടയില്‍ വഴിയരികിലായി ചായക്കട നടത്തി വന്നിരുന്ന വലിയകാവ് നഗര്‍14 ല്‍ ബാബു(62) ആണ് ആത്മഹത്യ ചെയ്തത്.
രോഗിയായ ബാബുവും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട ഭാര്യ സുധര്‍മ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് പലഹാരങ്ങളുണ്ടാക്കി പെട്ടിക്കടയില്‍വെച്ച് വില്‍പ്പന നടത്തി വരികയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി ഏഴുവരെ പരിസരവാസികള്‍ക്കോ യാത്രക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരുന്നു കച്ചവടം നടത്തി വന്നിരുന്നത്.
സമീപവാസി കട മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോര്‍പ്പറഷന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ജീവനക്കാര്‍ കട ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും തുടര്‍ന്ന് ബാബു കച്ചവടം തുടരാന്‍ അനുവദിക്കണമെന്ന് പരാതിക്കാരനോട് അപേക്ഷിച്ചിരുന്നതായും പരിസരവാസികള്‍ പറഞ്ഞു.
ബാബുവും ഭാര്യ സുധര്‍മ്മയും എം.എസ്സി. വിദ്യാര്‍ഥികളായ മക്കള്‍ ആര്യയും ആരതിയും കഴിഞ്ഞിരുന്നത് കടയില്‍നിന്നു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു. വിദേശത്തായിരുന്ന ബാബു അസുഖബാധിതനായതിനെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടവുകള്‍ മുടങ്ങുകയും ചെയ്തു.
ബാങ്കുകളില്‍ നിന്ന് ജപ്തി ഭീഷണിയുമുണ്ടായി. നിത്യവൃത്തിക്ക് വഴിയില്ലാതായതോടെ സുധര്‍മ്മ റെയില്‍വേ സ്റ്റേഷനിലും മറ്റും പൊതിച്ചോര്‍ വില്‍പ്പനയ്ക്ക് പോയിരുന്നു. ശാരീരിക അവശതകളെത്തുടര്‍ന്ന് അതിനും കഴിയാതായി. വീണ്ടും വായ്പയെടുത്ത തുകകൊണ്ടാണ് ബാബു കട തുടങ്ങിയത്. അത് ഒഴിയണമെന്ന് ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്ന് ബന്ധുക്കള്‍.
"
https://www.facebook.com/Malayalivartha



























