തീ പിടിക്കുന്നത് ലോകത്ത് ആദ്യ സംഭവമല്ല, കാപ്സ്യുൾ വീരാ എം.ബി.രാജേഷേ..ദല്‍ഹിയേക്കാള്‍ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്നും എം.ബി. രാജേഷ് ന്യായീകരിച്ചു....കരാര്‍ ഏറ്റെടുത്ത കമ്പനിയേയും മന്ത്രി ന്യായീകരിച്ചു....തീ ഇപ്പോഴും അണഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു...

ഭരണത്തിന്റെ പിടിപ്പ്കേട് കൊണ്ട് ജനങ്ങൾ ഇവിടെ ദിവസങ്ങളായി ബുദ്ധിമുട്ടുമ്പോഴും...ഇങ്ങനെ ന്യായീകരണ കാപ്സ്യുൾ ഇറക്കാൻ നമ്മുടെ കമ്മ്യൂണിസ്റ്റിലെ നേതാക്കളെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു...ഇതാ ഇപ്പോൾ ബ്രഹ്മപുരം വിഷയത്തിൽ അതിനെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വരികയാണ് മന്ത്രി എം ബി രാജേഷ്.. ബ്രഹ്മപുരം വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് കൊടുക്കുന്നത്. ചില മാദ്ധ്യമങ്ങള്‍ തീയില്ലാതെ പുകയുണ്ടാക്കാന്‍ മിടുക്കരാണെന്നും അദ്ദേഹം നിയമസഭയില്‍ വിമര്‍ശിച്ചു..മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല. ലോകമൊട്ടാകെ ഇതുസംഭവിക്കുന്നുണ്ട്. മാലിന്യ മല രണ്ട് വര്‍ഷം മുമ്പ് ഉണ്ടായതല്ല. എന്നാല്‍ തീപിടിച്ചത് ലോകത്തെ ആദ്യ സംഭവം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. ദല്‍ഹിയേക്കാള്‍ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്നും എം.ബി. രാജേഷ് ന്യായീകരച്ചു. കരാര്‍ ഏറ്റെടുത്ത കമ്പനിയേയും മന്ത്രി ന്യായീകരിച്ചു.
അതേസമയം, ബ്രഹ്മപുരം വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. 'വിഷവാതകം നിറഞ്ഞിട്ടും ഏതെങ്കിലും ഏജന്‍സിയെ വച്ച് അന്വേഷിച്ചോ. വളരെ നിസാരമായിട്ടാണ് സര്‍ക്കാര്‍ ഇതിനെ നേരിട്ടത്. തീ ഇപ്പോഴും അണഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.അതെ സമയം മന്ത്രി ഒരു ഫേസ്ബുക് പോസ്റ്റും ഇന്ന് ഇട്ടിട്ടുണ്ടായിരുന്നു.. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെതീയും പുകയും പൂർണമായും അണച്ചെന്ന് സർക്കാർ. മറ്റൊരു ബ്രഹ്മപുരം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ കർമപദ്ധതി നടപ്പാക്കുമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.പ്ലാന്റിൽ തീപിടിച്ച് പന്ത്രണ്ടാം ദിവസമാണ് കാര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലേക്കെത്തുന്നത്. തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും പുക ഉയരാനുള്ള സാധ്യത ഉള്ളതിനാൽ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീരീക്ഷണം തുടരും. അതേസമയം ബ്രഹ്മപുരം വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമരസമിതി ഇന്ന് പ്രതിഷേധിക്കും. വിവാദങ്ങൾക്കിടെ കൊച്ചി കോർപറേഷന്റെ കൗൺസിൽ യോഗം ഇന്ന് ചേരും. തീ പിടിത്തത്തിൽ അട്ടിമറി സാധ്യത ആരോപിച്ച് പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെടും.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...ബ്രഹ്മപുരത്തെ ഇന്നത്തെ വൈകുന്നേരത്തെ കാഴ്ച. തീയും പുകയും പൂർണ്ണമായും ശമിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തീകരിച്ച കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർ ഫോഴ്‌സ്, കോർപറേഷൻ അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, പോലീസ് തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.ഇനി മറ്റൊരു ബ്രഹ്മപുരം കൊച്ചിയിലെന്നല്ല കേരളത്തിൽ ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി എല്ലാവരുടെയും പിന്തുണയോടെ ഈ സർക്കാർ നടപ്പാക്കും.
അതെ സമയം ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തില്‍ നിയമസഭയില്‍ സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. തീപ്പിടുത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിതമാണെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം ഭരണകൂടത്തിൻ്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും ആരോപിച്ചു. പ്രതിപക്ഷത്തിന് വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് അംഗം ടിജെ വിനോദായിരുന്നു സർക്കാറിനെതിരെ ആഞ്ഞടിച്ചത്.
സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്താന്‍ സി ബി ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. കൊവിഡ് കാലത്ത് മാസ്ക് ധരിച്ചിട്ടായിരുന്നെങ്കിലും പുറത്ത് ഇറങ്ങാമായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ അതിന് പോലും കഴിയാത്ത അവസ്ഥയാണ്. ഇത് തികച്ചും സർക്കാറിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പിടിപ്പ് കേടാണെന്നും ടിജെ വിനോദ് എം എല്‍ എ അഭിപ്രായപ്പെട്ടു.അതിനു ഇടയിലാണ് അതിനെ എന്തെങ്കിലും പറഞ്ഞു കൊണ്ട് ന്യായീകരിച്ച് മന്ത്രി രംഗത്ത് വരുന്നത്..
https://www.facebook.com/Malayalivartha



























