BJP ക്കാരൻ്റെ മൃതദേഹം CPM അടിച്ചുമാറ്റി

സന്ദേശം സിനിമയെ വെല്ലുന്ന ദൃശ്യങ്ങളാണ് കണ്ണൂരിലെ സിപിഎം ഗ്രാമങ്ങളിൽ ഇപ്പോളും നിലനിൽക്കുന്നത്. ഇരിക്കൂര്‍ കുയിലൂരില്‍ കഴിഞ്ഞദിവസം രാവിലെ മരണപ്പെട്ട ബിജെപി യുടെ സജീവ പ്രവര്‍ത്തകനും കുയിലൂര്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എം.വി. പ്രജിത്ത് എന്ന യുവാവിൻ്റെ മൃതദേഹത്തോടാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം അനാദരവ് കാട്ടുകയും സംസ്‌ക്കാര ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തത്.
ഇന്നലെ വൈകുന്നേരം മൃതദേഹം സംസ്‌കാരത്തിനായി വീട്ടില്‍ നിന്നും എടുക്കുന്നതിനിടെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലി അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ അതു തടസപ്പെടുത്തുകയും സിന്ദാബാദ് വിളികളോടെ മൃതദേഹം എടുത്ത് കൊണ്ടു പോകുകയും ചെയ്തത്. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ ഹൈന്ദവാചാര പ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. പോലീസ് സ്ഥലത്തെത്തിയിരുന്നു. സിപിഎം അക്രമത്തില്‍ ഭയവിഹ്വലരായ നാട്ടുകാര്‍ക്ക് പലര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പ്രജിത്ത് നേരത്തേ സിപിഎം പ്രവർത്തകനായിരുന്നു.അടുത്ത കാലത്താണ് ഇദ്ദേഹം ബിജെപിയിലെത്തിയത്.
സിപിഎമ്മിന് സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ ഹിന്ദു വീടുകളില്‍ നടക്കുന്ന മരണാനന്തര ചടങ്ങുകള്‍ പോലും ഹൈന്ദവ ആചാര പ്രകാരം നടത്താന്‍ സമ്മതിക്കാത്ത സിപിഎം നിലപാടിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്. എൻ എസ് എസ്, എസ് എൻഡിപി യോഗം, കെപി എം എസ് തുടങ്ങിയ സമുദായ സംഘടനകൾക്ക് സ്വന്തം പ്രവർത്തകർ മരിച്ചാൽ ഒരു പുഷ്പചക്രം സമർപ്പിക്കാൻ പോലും സിപിഎം അനുവദിക്കില്ലത്രേ.എന്തൊരു ജനാധിപത്യമാണ് മുഖ്യമന്ത്രി അങ്ങയുടെ സ്വന്തം ജില്ലയിൽ നലനിൽക്കുന്നത്.കണ്ണൂരുകാരനായ ബിജെ പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് മലയാളി വാർത്തയോട് പറയുന്നതും ഇതേ അഭിപ്രായംതന്നെ.
സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്നൊരുക്കിയ സന്ദേശം എന്ന സിനിമ എത്രമാത്രം പ്രസക്തമാണെന്ന് ഓരോ നിമിഷവും നമ്മെ ഓർമ്മപ്പെടുത്തുന്ന സംഭവങ്ങളാണ് ഇവ ഓരോന്നും.
https://www.facebook.com/Malayalivartha



























