Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

എവിടെ പോയി കിടക്കയിരുന്നു മുഖ്യാ...ബ്രഹ്മപുരം കത്തി തുടങ്ങിയപ്പോൾ മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ഇല്ലായിരുന്നു... തീ അണഞ്ഞപ്പോൾ മുങ്ങിയ ക്യാപ്റ്റനും പിള്ളേരുമെത്തി..വൻ പ്രതിഷേധം അറിയിച്ച് ജനങ്ങൾ... തീ പിടിച്ചെന്ന് സഖാവൊന്ന് സമ്മതിച്ചല്ലോ, അതിന് നന്ദിയുണ്ടെന്നായിരുന്നു കമന്റുകൾ...

14 MARCH 2023 01:59 PM IST
മലയാളി വാര്‍ത്ത

എവിടെ പോയി കിടക്കയിരുന്നു മുഖ്യാ ..എന്ന് എല്ലാവരും അന്വേഷിച്ചു നടക്കുകയാണ്..അവിടെ ബ്രഹ്മപുരം കത്തി തുടങ്ങിയപ്പോൾ മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ഇല്ലായിരുന്നു...മുഖ്യമന്ത്രിക്ക് അങ്ങോട്ടും ഇങ്ങോട്ടും...പാർട്ടി പരിപാടിക്കും ഉദ്ഘടനകൾക്കും ചീറിപ്പായാം..പക്ഷെ ജനങ്ങളുടെ ജീവൻ തന്നെ ഇത്തരത്തിൽ അപകടത്തിലാക്കുന്ന ഒരു വിഷയം ഉണ്ടായപ്പോൾ തിരിഞ്ഞു നോക്കാൻ പോലും മുഖ്യന് നേരം ഉണ്ടായിരുന്നുല്ല,,ഇപ്പോഴാണ് പൊന്തിയത്..ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണച്ചെന്ന് സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും വന്‍ അവകാശവാദവുമായി രംഗത്ത് നിലയുറപ്പിക്കുമ്പോള്‍, പ്രതിപക്ഷവും പ്രദേശവാസികളായ ദൃക്‌സാക്ഷികളും പതിനൊന്ന് ദിവസമായിട്ടും തീ അണയാതിരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുകയാണ്. ഈ തര്‍ക്കം തുടരുമ്പോള്‍തന്നെ തര്‍ക്കമില്ലാത്ത ഒരു കാര്യമുണ്ട്. ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം സംസ്‌കരിക്കാന്‍ നല്‍കിയ കരാറുകളുമായി ബന്ധപ്പെട്ട അഴിമതിയുടെ തീ ഇപ്പോഴും ആളിക്കത്തുകയാണ്.

 

അത് ഉടനൊന്നും ശമിക്കാനും പോകുന്നില്ല.പുകയും കുറയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും ഇനി തീ ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനുള്ള നിരീക്ഷണം തുടരും. അങ്ങനെ വന്നാൽ തീ അതിവേഗം അണയ്ക്കും. തീപിടിത്ത വിഷയത്തിൽ ഒടുവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി പ്രവർത്തിച്ചസേനാംഗങ്ങൾക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.

പോസ്റ്റ് ഇപ്രകാരമാണ്..''ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാർഗ്ഗം ഉപയോഗിച്ചുള്ള അഗ്‌നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ & റെസ്‌ക്യൂ സർവ്വീസ് ഡിപ്പാർട്ട്‌മെന്റിനേയും സേനാംഗങ്ങളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഫയർഫോഴ്‌സിനോടു ചേർന്ന് പ്രവർത്തിച്ച ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, സിയാൽ, പെട്രോനെറ്റ് എൽ.എൻ.ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുന്നതുമാണ്.'' ഇതായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.

 

പോസ്റ്റിന്റെ താഴെ വിമർശനങ്ങളുടെ ഒരു പെരും മഴയാണ് ഉയരുന്നത്..പോസ്റ്റിന് താഴെ മുഖ്യമന്ത്രിയെ വിമർശിച്ചും പരിഹസിച്ചും കമന്റുകൾ നിറയുകയാണ്. തീ അണയ്ക്കുന്നവരെ അഭിനന്ദിക്കാൻ ആണെങ്കിലും തീ പിടിച്ചെന്ന് സഖാവൊന്ന് സമ്മതിച്ചല്ലോ, അതിന് നന്ദിയുണ്ടെന്നായിരുന്നു കമന്റുകൾ.ചിലരുടെ കാർ കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി, ഇത്ര ഗുരുതരമായ തീപിടിത്തം സംഭവിച്ച മേഖല സന്ദർശിക്കാൻ എത്താതിരുന്നത് എന്തുകൊണ്ടാണെന്നും അഭിപ്രായങ്ങളുയർന്നു. തീ അണഞ്ഞതിന് ശേഷമാണ് പ്രതികരണമെന്നതാണ് ഇതിനെല്ലാം കാരണം. ബ്രഹ്‌മപുത്തെ പ്രശ്‌നം ചർച്ച ചെയ്യാൻ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം സംഘർഷത്തിൽ കലാശിച്ചു. അതേസമയം, ബ്രഹ്‌മപുരം വിഷയം പരിഗണിച്ച ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോർഡിനെയും കോർപറേഷനെയും അതിരൂക്ഷമായി വിമർശിച്ചു.മാലിന്യം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച സർവ നിയമങ്ങളും ബ്രഹ്‌മപുരത്തു ലംഘിച്ചുവെന്നു കുറ്റപ്പെടുത്തിയ െഹെക്കോടതി, രാജ്യത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരമായി കൊച്ചിയെ മാറ്റിയെന്ന് അഭിപ്രായപ്പെട്ടു.

 

മാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഹാജരാക്കാനും കഴിഞ്ഞ 7 വർഷം ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ നൽകാനും കോർപറേഷനോട് ആവശ്യപ്പെട്ടു. തീ അണഞ്ഞു എന്ന് മനസ്സിലാക്കിയ ശേഷമാണ് കൗൺസിൽ യോഗവും ചേർന്നത്. അതും അടിയിലേക്ക് മാറി.കോർപറേഷൻ കൗൺസിൽ യോഗത്തിനെത്തിയ മേയർ എം.അനിൽകുമാറിനെ യുഡിഎഫ് കൗൺസിലർമാർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. കൗൺസിലർമാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശി. ഏതാനും യുഡിഎഫ് കൗൺസിലർമാർക്കു പരുക്കേറ്റു.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും പരുക്കുണ്ട്. പൊലീസ് കാവലിൽ കൗൺസിൽ യോഗം ചേർന്നുവെങ്കിലും ഹാളിന്റെ വാതിൽ പൂട്ടിയതിനാൽ യുഡിഎഫ്, ബിജെപി കൗൺസിലർമാർക്കു പ്രവേശിക്കാനായില്ല.മേയറുടെ ഓഫിസിന്റെ ജനൽ ചില്ലുകൾ യുഡിഎഫ് കൗൺസിലർമാർ തകർത്തു. മാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് 2011 മുതൽ നടപ്പാക്കിയ എല്ലാ കാര്യങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷണത്തിനു കോർപറേഷൻ കൗൺസിൽ ശുപാർശ ചെയ്തു.

 

അഴിമതിയുടെ തീ ഇപ്പോഴും ആളിക്കത്തുകയാണ്. അത് ഉടനൊന്നും ശമിക്കാനും പോകുന്നില്ല. യോഗ്യതയില്ലാതിരുന്നിട്ടും വ്യാജരേഖ ഹാജരാക്കിയും രാഷ്ട്രീയ പരിഗണനവച്ചും പ്രമുഖ സിപിഎം നേതാവായ വൈക്കം വിശ്വന്റെ മരുമകന്‍ കൊണ്ടുനടക്കുന്ന സോണ്ട ഇന്‍ഫ്രാടെക്കിന് കോടികളുടെ കരാര്‍ നല്‍കിയെന്ന വിവാദത്തിനു പിന്നാലെ ജൈവമാലിന്യ സംസ്‌കരണത്തിന് കളമശ്ശേരിയിലെ സിപിഎം നേതാവിന് പങ്കാളിത്തമുള്ള സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. അര്‍ഹതയില്ലാത്ത ഈ കമ്പനിക്ക് പതിനേഴ് കോടിയുടെ കരാര്‍ നല്‍കിയതിനെതിരായ വിജിലന്‍സ് അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം തടസപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത ഒരു സിപിഎം നേതാവിന്റെ സഹോദരനാണ് ഈ കമ്പനിയുടെ ഉടമയെന്ന വിവരവും പുറത്തുവന്നിരിക്കുന്നു.

എറണാകുളം ജില്ലയില്‍നിന്നുള്ള ഒരു മന്ത്രിക്ക് വേണ്ടപ്പെട്ടവനാണ് ഇയാളെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.ഇനിയൊരു ബ്രഹ്മപുരം ഉണ്ടാവില്ലെന്ന വമ്പന്‍ പ്രസ്താവനയാണ് വ്യവസായമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം നടത്തിയത്. വരാന്‍ പോകുന്ന കാര്യം അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തീപിടിത്തത്തെക്കുറിച്ചും, അതിനുപിന്നിലെ അഴിമതികളെക്കുറിച്ചും എന്താണ് മന്ത്രിക്ക് പറയാനുള്ളതെന്നാണ് അറിയേണ്ടത്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അറിവോടെയും സമ്മതത്തോടെയും നടന്നിട്ടുള്ള വ്യവസ്ഥാപിതമായ അഴിമതികളിലൊന്നാണ് ബ്രഹ്മപുരത്തെ അഗ്‌നിബാധയിലേക്ക് നയിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. സോണ്ട ഇന്‍ഫ്രാടെക്ക് ഉടമസ്ഥന്റെ ഭാര്യാപിതാവായ വൈക്കം വിശ്വന്റെ പേരു മാത്രമാണ് പാര്‍ട്ടി ബന്ധത്തിന് തെളിവായി ചര്‍ച്ചയായിട്ടുള്ളൂ. കരാര്‍ ലഭിക്കാന്‍ താന്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്നാണ് വിശ്വന്‍ പറയുന്നത്. ഇതിന് പ്രത്യേകമായി ഇടപെടേണ്ട ആവശ്യമൊന്നുമില്ല. പാര്‍ട്ടി നേതാവിന്റെ മരുമകന്‍ ആയാല്‍ മാത്രം മതി. ഇത്തരം അഴിമതിക്കരാറുകള്‍ വെള്ളിത്തളികയില്‍വച്ച് നല്‍കും. ഇതിനുവേണ്ടിയുള്ള ഇടപെടല്‍ നടത്താനുള്ള ആളുകളും സംവിധാനവും പാര്‍ട്ടിക്കുണ്ട്.

 

വിവാദത്തിനിടെ അവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. തീ പൂര്‍ണമായും അണച്ചുവെന്ന് അവകാശപ്പെടുന്നതുകൊണ്ടോ, യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍തന്നെയോ പ്രശ്‌നം അവസാനിക്കുന്നില്ല. ഹൈക്കോടതി ചൂണ്ടിക്കാണിച്ചതുപോലെ കൊച്ചി മഹാനഗരത്തെ ഗ്യാസ്ചേമ്പറിലാക്കിയതിന്റെ ഉത്തരവാദികളെ കണ്ടുപിടിച്ച് അവരെ ശിക്ഷിക്കണം. ബ്രഹ്മപുരത്തുനിന്നുയര്‍ന്ന വിഷപ്പുകയില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ആര് സമാധാനം പറയും? വിഷപ്പുക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലങ്ങളോളം ഇത് ജനങ്ങളെ ദുരിതത്തിലാഴ്ത്തും. ഇക്കാര്യത്തില്‍ വിദഗ്ധരടങ്ങുന്ന സംഘം സ്വതന്ത്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഇത് പരിശോധിച്ച് സത്വരമായ നടപടിയെടുക്കണം. അഴിമതിക്കുവേണ്ടി അധികൃതര്‍ ക്ഷണിച്ചുവരുത്തിയ ഈ പാരിസ്ഥിതിക ദുരന്തമുണ്ടായി പത്തുദിവസമായപ്പോഴാണ് സംസ്ഥാന ആരോഗ്യമന്ത്രി ഇതുസംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഇതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ തെളിയുന്നുണ്ട്.ഇതിനെല്ലാം മറുപടി നൽകിയേ മതിയാവൂ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends