എം.എ.യൂസഫലിക്ക് മൂന്നാമതും എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് നോട്ടീസയച്ചു..!മാര്‍ച്ച് 16 ന് ഈഡിയുടെ കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്യിലിന് ഹാജരാകണമെന്നാണ് നോട്ടീസ്... വ്യാഴാഴ്ച എത്തിയില്ലെങ്കിൽ കോടതിയെ സമീപിച്ച് അറസ്റ്റിലേക്ക് കടക്കും..? വമ്പന്മാർ വീഴുമോ..?!

ലൈഫ് മിഷന്‍ തട്ടിപ്പു കേസില്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലിക്കും എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് നോട്ടീസയച്ചു. മാര്‍ച്ച് 16 ന് ഈഡിയുടെ കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്യിലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ 300 കോടി രൂപയുടെ ഇടപാടിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസെന്നു ദ ഹിന്ദു ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടീസ് കിട്ടിയത് സംബന്ധിച്ചോ ഹാജരാകുന്നതു സംബന്ധിച്ചോ ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യൂസഫലിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. യൂസഫലി തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് സ്വപ്ന ആരോപിച്ചത്.
നോര്‍ക്കയില്‍ തന്നെ നിയമിക്കാനുള്ള നീക്കത്തിന് തടയിട്ടത് യൂസഫലിയായിരുന്നു എന്ന് സ്വപ്ന നേരത്തെ സി.എം.രവീന്ദ്രനുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റില്‍ ആരോപിച്ചിരുന്നു.കള്ളപ്പണം കേസിലാണ് ഇഡി യൂസഫലിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം ഇടപാട് നടന്നതിനെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് യുസഫലിക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് നൽകിയ നോട്ടീസ് അനുസരിച്ച് യൂസഫലി ഒന്നാം തീയ്യതി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. വീണ്ടും നോട്ടീസ് നൽകി. അപ്പോഴും എത്തിയില്ല. ഈ സാഹചര്യത്തിലാണ് മൂന്നാം നോട്ടീസ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ മൊഴിയും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട മുൻ കൂടിക്കാഴ്‌ച്ചകളുടെയും വിവരങ്ങളാണ് ഇഡി യൂസഫലിയും നിന്നും തേടുക.
യുസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹയാത്തിൽ രാഷ്ട്രപതി കേരളാ സന്ദർശന വേളയിൽ താമസിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്തേ നേതാവ് ഭാർഗവ് റാം രംഗത്തുവന്നിരുന്നു. യുസഫലിക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് യൂസഫലിക്ക് ഇഡി നോട്ടീസ് നൽകിയെന്ന സ്ഥിരീകരണം ആദ്യം ലഭിച്ചത്. യൂസഫലിക്ക് നൽകിയ ഇഡി നോട്ടിസിന്റെ പകർപ്പ് മറുനാടന് പുറത്തു വിട്ടിരുന്നു. കൊച്ചി ഇഡി ഓഫീസിലെ എഡിയായ ആനന്ദ് പി കെയാണ് യൂസഫലിക്ക് സൻസ് അയച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിൽ തടയൽ ആക്ട് 2002(15ലെ 2003)ത്തെ അടിസ്ഥാനമാക്കിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എം എ യൂസഫലിയോട് സംസാരിക്കേണ്ടത് ആവശ്യമാണെന്ന് സമൻസിൽ ചൂണ്ടിക്കാട്ടുന്നു. ഇഡിയുമായി സഹകരിക്കണമെന്നും അല്ലാത്ത പക്ഷം മണി ലോണ്ടറിങ് ആക്ട് പ്രകാരം നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ രേഖയും കൊണ്ടുവരാനും ആവശ്യപ്പെടുന്നു. കൂടാതെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ മീറ്റിംഗിന്റെ രേഖകളും ഹാജരാക്കണമെന്നും നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























