എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിശദവാദത്തിനായി 23-ആം തീയതിയിലേക്ക് മാറ്റി; ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് തീരുമാനമെടുത്തത്; ഇ.ഡി.ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകാൻ സമയം അനുവദിക്കണമെന്നും ആവശ്യം

എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിശദവാദത്തിനായി 23-ആം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലൈഫ് മിഷൻ കേസിലാണ് അദ്ദേഹം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഈ കേസിൻെറ വിശദവാദത്തിന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് 23-ലേക്ക് മാറ്റിയത്.ഇ.ഡി.ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരാകുന്നത്. അതിനായി സമയം അനുവദിക്കണമെന്നും കേന്ദ്രസർക്കാർ അഡ്വക്കേറ്റ് അറിയിക്കുകയും ചെയ്തു. സുപ്രീംകോടതിയിൽ നിന്ന് സീനിയർ അഡ്വക്കേറ്റ് ഹാജരാകുന്നതിന് സമയം വേണമെന്ന് ഹർജിക്കാരനും ആവശ്യപ്പെടുകയും ചെയ്തു.
എം. ശിവശങ്കറിനെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. കാൽമുട്ടുകളുടെ വേദനയ്ക്കും നടുവേദനയ്ക്കും അദ്ദേഹത്തിന് ചികിത്സ കൊടുക്കുന്നുണ്ട്. ഈ ചികിത്സയെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കുവാനിരിക്കുകയാണ്. എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു.
കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് എം. ശിവശങ്കര്‍. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നുമാണ് ശിവശങ്കര്‍ ആരോപിക്കുന്നത്. കേസില്‍ തനിക്കെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്നത് മൊഴികള്‍ മാത്രമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മൈന്റ് തന്നെ തെറ്റായി പ്രതി ചേര്‍ക്കുകയായിരുന്നെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.ഒന്‍പത് ദിവസം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നും ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍ ശിവശങ്കര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് കോടതിയില്‍ ഇ.ഡി പറഞ്ഞത്.
അതേസമയം ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദേഹത്തിന്റെ വാദങ്ങൾ കോടതി പരിഗണിക്കുമോ അദ്ദേഹത്തിന് ജാമ്യം നൽകുമോ എന്നൊക്കെ 23 നെ ഇനി അറിയുവാൻ സാധിക്കൂ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെയാണ് ലൈഫ് മിഷന്‍ കോഴക്കേസിലെ പ്രതികള്‍. ശിവശങ്കറാണ് ലൈഫ് മിഷന്‍ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് .
https://www.facebook.com/Malayalivartha


























