കാൽമുട്ടുകളുടെ വേദനയ്ക്കും നടുവേദനക്കും എം ശിവശങ്കറിന് ചികിത്സ; ചികിത്സയെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ലൈഫ് മിഷൻ കോഴ കേസിൽ ഇപ്പോൾ റിമാന്റിലാണ്. അദ്ദേഹം റിമാൻഡിലായിരിക്കവെ തന്നെ കഴിഞ്ഞയാഴ്ച ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്താണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം എന്താണ് എന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരികയാണ്. പ്രധനമായും കാൽമുട്ടുകളുടെ വേദനയ്ക്കും നടുവേദനയ്ക്കുമാണ് അദ്ദേഹത്തിന് ചികിത്സ കൊടുക്കുന്നത് എന്ന വിവരമാണ് നമുക്ക് കിട്ടുന്നത് .
ഈ ചികിത്സയെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കുവാനിരിക്കുകയാണ് അധികൃതർ . എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു.ഈ ആരോഗ്യപ്രശ്നങ്ങൾ എല്ലാം ഉന്നയിച്ചു കൊണ്ടാണ് ജാമ്യത്തിനായി അദ്ദേഹം അപേക്ഷ നൽകിയിരിക്കുന്നത്. എന്തായാലും ഈ ആരോഗ്യപ്രശ്നങ്ങൾ എല്ലാം കോടതി പരിഗണിക്കുമോ അതിന് അപേക്ഷിച്ചു ജാമ്യം നൽകുമോ എന്നതൊക്കെ നമുക്ക് കാത്തിരുന്നു കാണേണ്ട കാര്യങ്ങൾ തന്നെയാണ്.
അതേസമയം എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിശദവാദത്തിനായി 23-ആം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലൈഫ് മിഷൻ കേസിലാണ് അദ്ദേഹം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഈ കേസിൻെറ വിശദവാദത്തിന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് 23-ലേക്ക് മാറ്റിയത്.ഇ.ഡി.ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരാകുന്നത്. അതിനായി സമയം അനുവദിക്കണമെന്നും കേന്ദ്രസർക്കാർ അഡ്വക്കേറ്റ് അറിയിക്കുകയും ചെയ്തു. സുപ്രീംകോടതിയിൽ നിന്ന് സീനിയർ അഡ്വക്കേറ്റ് ഹാജരാകുന്നതിന് സമയംവേണമെന്ന് ഹർജിക്കാരനും ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























