ഇന്ന് നിയമസഭാ സമ്മേളനം കൂടിയപ്പോൾ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്..ഷാഫി തോൽക്കും, സഭയിൽ തനി നിറം കാണിച്ച് സ്പീക്കർ..സ്പീക്കറുടെ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്...സഭയില്‍ റൂളിംഗ് നല്‍കി...

ഇന്ന് നിയസഭ സമ്മേളനം കൂടിയപ്പോൾ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്..സ്‌പീക്കറുടെ ഡയസിന് മുൻപിൽ പ്രതിഷേധവുമായി പ്രതിപക്ഷം ഇറങ്ങിയതാണ് സ്‌പീക്കറെ ചൊടിപ്പിച്ചത്... ബ്രഹ്മപുരം പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ നിയമസഭയില്‍ പ്രതിഷേധം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയ നോട്ടീസിന് സ്പീക്കര്‍ അുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിയരുന്നു സ്പീക്കർ എമഎന്‍ ഷംസീറിന്‍റെ നിലപാട്.മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ വരെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഗൗരവം ഉള്ള വിഷയമാണിത്, മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും എന്നതിനാൽ ആണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അതിനിടെ സ്പീക്കര്‍, ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ നടത്തിയ പരാമര്‍ശവും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. അടുത്ത തവണ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന സ്പീക്കറുടെ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്.യുഡിഎഫ് കൗൺസിലർമാർ കോര്‍പറേഷന്‍ കൗണ്‍സിലില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചതാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉള്ള പ്രശ്നങ്ങൾനിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന് സ്പീക്കർ സഭയില്‍ റൂളിംഗ് നല്‍കി. ഇതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.ഇതിനിടയിലാണ് എഎന്‍ ഷംസീര്‍ ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. എല്ലാം ജനങ്ങൾ കാണുന്നുണ്ട് , എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്, അത് മറക്കേണ്ട, അടുത്ത തവണ തോൽക്കും എന്ന് ഷാഫി പറമ്പിലിനോടു സ്പീക്കർ പറഞ്ഞു. ഷാഫി പറമ്പിലിനെ കൂടാതെ ചാലക്കുടി എം എൽ എ സനീഷ് ജോസഫിനെയും റോജി എം ജോണിനോടും പതിനാറാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും സ്പീക്കർ ചോദിച്ചു.
വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് സഭയിൽ സ്പീക്കറെ മറയ്‌ക്കുന്ന തരത്തിൽ ബാനറുകൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതാണ് ഷംസീറിനെ പ്രകോപിപ്പിച്ചത്. ബാനർ പിടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി അടിയന്തിര പ്രമേയം അവതരിപ്പിച്ചു. റോജി എം ജോണ്‍ പ്രസംഗിച്ചു . സാമാന്തര നടപടികൾ പാടില്ലെന്ന് സ്പീക്കർ പറഞ്ഞു..സമ്മതിക്കണം..
ആരാണ് ഈ പറയുന്നതെന്ന് ഓർക്കണം..സഭ തന്നെ തല്ലി പൊളിച്ച പാർട്ടിയിലെ സ്പീക്കറാണ് ഇത്..പറയുന്നത്..ജനങ്ങൾ കണ്ടതാണ് പോലും.. നിയമസഭ തല്ലിപ്പൊളിച്ചത് ലോക ജനങ്ങൾ കണ്ടതാണ് Mr സ്പീക്കർ...നിയമസഭയിൽ കിടന്ന് അഴിഞ്ഞാടിയ വീരൻമാർ ഇപ്പോഴും സഭയിലുണ്ട് അതും കൂടെ ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു..ഇതിലും വലുത് കണ്ടുകഴിഞ്ഞ ജനങൾക്ക് ഇതെല്ലാം എന്ത്..അതെ..സ്പീക്കറുടെ ചേമ്പറിൽ കേറി താണ്ഡവമാടിയ കാഴ്ചയൊക്കെ നമ്മൾ കണ്ടതാണ്..അതൊന്നും കേരളം മറന്നിട്ടുമില്ല..
https://www.facebook.com/Malayalivartha


























