വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണ്ണ കടത്തു കേസുകൾ വർധിച്ചു കൊണ്ട് ഇരിക്കുകയാണ്..അടിവസ്ത്രത്തിൽ ഒരു കോടിയോളം രൂപയുടെ സ്വർണം കടത്തിയതിന് കോഴിക്കോട് സ്വദേശി ആയിട്ടുള്ള യുവതിയെ പോലീസ് അറസ്റ് ചെയ്തിരിക്കുകയാണ്..40,000 രൂപയും വിമാനടിക്കറ്റുമാണ് സ്വർണം കടത്തുന്നതിന് പകരമായി വാഗ്ദാനം ചെയ്തിരുന്നത്...

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണ്ണ കടത്തു കേസുകൾ വർധിച്ചു കൊണ്ട് ഇരിക്കുകയാണ്..ആദ്യമൊക്കെ അപൂർവങ്ങളിൽ അപൂർവമായിട്ടേ ഇത്തരം കേസുകൾ പിടികൂടിയിരുന്നതെങ്കിൽ ഇന്ന് വളരെ കൂടുതലാണ്...ഇന്ന് സ്വർണക്കടത്തിന് ഇടനിലക്കാരായി സ്ത്രീകളും കൂടുതലായി കടന്നു വരുന്നു എന്നുള്ളതാണ് കൂടുതലും ഞെട്ടിക്കുന്നത്...ഇപ്പോഴിതാ വീണ്ടും അടിവസ്ത്രത്തിൽ ഒരു കോടിയോളം രൂപയുടെ സ്വർണം കടത്തിയതിന് കോഴിക്കോട് സ്വദേശി ആയിട്ടുള്ള യുവതിയെ പോലീസ് അറസ്റ് ചെയ്തിരിക്കുകയാണ്..കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരുകോടിയുടെ സ്വർണവുമായി കള്ളക്കടത്ത് കാരിയറായ കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻ പ്ലാക്കിൽ അസ്മാബീവിയെ (32) കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.
ഞായറാഴ്ച രാത്രി 10.30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ അസ്മാബീവിയിൽ നിന്ന് അതിവിദഗ്ദമായി ഒളിപ്പിച്ച സ്വർണ മിശ്രിതമടങ്ങിയ 2,031 ഗ്രാം തൂക്കമുള്ള രണ്ട് പാക്കറ്റുകളാണ് പരിശോധനക്കിടെ പിടികൂടിയത്.99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റിന്റെ 1.769 കിലോ സ്വർണമാണ് കടത്തിയത്. 15 ദിവസം മുമ്പാണ് അസ്മാബീവി ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് പോയത്. 40,000 രൂപയും വിമാനടിക്കറ്റുമാണ് സ്വർണം കടത്തുന്നതിന് പകരമായി വാഗ്ദാനം ചെയ്തിരുന്നത്.നേരത്തെ സ്വർണം കടത്തിയിട്ടുണ്ടോ എന്നതടക്കം സമഗ്രാന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.ഡെപ്യൂട്ടി കമ്മിഷണർ ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ടി.എസ്.ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമൽ കുമാർ, വിനോദ് കുമാർ, ഇൻസ്‌പെക്ടർ കെ.പി.ധന്യ, ഹെഡ് ഹവൽദാർമാരായ ടി.എ.അലക്സ്, ലില്ലി തോമസ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.അതെ സമയം വിമാനത്തിനുള്ളിൽ നിന്ന് ഒരുകോടി രൂപ വിലവരുന്ന സ്വർണം കണ്ടെടുത്തു. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെടുക്കുകയായിരുന്നു.കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തെതുടർന്നായിരുന്നു വിമാനത്തിനുള്ളിൽ പരിശോധന നടത്തിയത്. വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയം. കടത്തുകാരൻ ഉപേക്ഷിച്ച സ്വർണം ഹാൻഡിലിംഗ് ജീവനക്കാർ വഴി പുറത്തേയ്ക്ക് കടത്താനായിരുന്നു പദ്ധതിയെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിഗമനം.
കൂടാതെ ഞായറാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളം വഴി എമർജൻസി ലൈറ്റിനുള്ളിൽവച്ച് ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.റിയാദിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാർ അബ്ദുൽ റമീസിൽ (30) നിന്നുമാണ് ഈ സ്വർണം പിടികൂടിയത്.റമീസ് കൊണ്ടുവന്ന ബാഗേജ് എക്സ്റേ പരിശോധനയിൽ സംശയകരമായി കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ഇതോടെയാണ് ബാഗിലെ എമർജൻസി ലൈറ്റിന് സംശയകരമായി തോന്നിയത്. ബാഗേജ് പൊട്ടിച്ചു വിശദമായി പരിശോധിച്ചപ്പോഴാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പുകൊണ്ടു പൊതിഞ്ഞ സ്വർണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകൾ ലഭിച്ചത്. എമർജൻസി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തു വിട്ടതാണെന്നാണ് റമീസ് വ്യക്തമാക്കിയത്.ഇത്തരത്തിലുള്ള കള്ളക്കടത്തുകൾ കൂടുതലായതിനാൽ തന്നെ അന്വേഷണ സംഘവും കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്..
https://www.facebook.com/Malayalivartha


























