പൊലീസ് ലാത്തി ചാര്‍ജ്ജായതിനാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിലാണ് നോട്ടീസ് അനുവദിക്കാതിരുന്നത്; ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയതു മുതല്‍ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രി അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി നഗരസഭയില്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ മര്‍ദ്ദനം സംബന്ധിച്ച് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ പോലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പൊലീസ് ലാത്തി ചാര്‍ജ് ആയതിനാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിലാണ് നോട്ടീസ് അനുവദിക്കാതിരുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയതു മുതല്‍ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രി അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രൂര മര്‍ദ്ദനമുണ്ടായിട്ടും അത് പരിഗണിക്കാതിരിക്കുന്നത് നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്. കൗണ്‍സിലര്‍മാരുടെ തല പൊട്ടിക്കുകയും കയ്യും കാലും അടിച്ചൊടിക്കുകയും ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ മര്‍ദ്ദിക്കുകയും ചെയ്തു. യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പങ്കെടുപ്പിക്കാതെയാണ് കൗണ്‍സില്‍ യോഗം നടന്നത്. മുന്നൂറോളം പൊലീസുകാരുടെ അകമ്പടിയില്‍ എത്തിയാണ് മേയര്‍ തേര്‍വാഴ്ച നടത്തിയത്.
ബ്രഹ്‌മപുരം എന്ന് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിന് പൊള്ളുകയാണ്. ബ്രഹ്‌മപുരം എന്ന വാക്ക് പറയാന്‍ പോലും പാടില്ല. ബ്രഹ്‌മപുരത്ത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ജനങ്ങള്‍ക്കറിയാം. 2020-ല്‍ ദുരന്തനിവാരണ നിയമ പ്രകാരം ലെഗസി വേസ്റ്റ് നീക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും മൂന്ന് കൊല്ലമായിട്ടും ഒന്നും ചെയ്തില്ല. കൊച്ചി നഗരസഭ നല്‍കിയ 16 കോടി രൂപയുടെ ടെന്‍ഡര്‍ റദ്ദാക്കിയാണ് 54 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നടപടിക്രമങ്ങള്‍ ലംഘിച്ച് സി.പി.എം നേതാവിന്റെ മരുമകന്റെ കമ്പനിക്കാണ് കരാര്‍ നല്‍കിയത്.
മാലിന്യം അളന്ന് തിട്ടപ്പെടുത്തേണ്ടത് നഗരസഭയാണെന്ന വ്യവസ്ഥ മാറ്റി കരാറുകാരന്‍ തീരുമാനിക്കുമെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. 4.75 ലക്ഷം ടണ്‍ മാലിന്യം ഉണ്ടെന്നാണ് കരാറുകാര്‍ പറഞ്ഞത്. നേതാവിനെ മകനെ സംരക്ഷിക്കാണ് 16 കോടിക്ക് തീരേണ്ട പദ്ധതി 54 കോടിയാക്കി മാറ്റിയത്. പണം നല്‍കിയിട്ടും മാലിന്യം നീക്കം ചെയ്യാതെ കരാറുകാരന്‍ കബളിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് കെല്ലം, കണ്ണൂര്‍ നഗരസഭകള്‍ ഈ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. കരാറുകാരനെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ മത്സരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha


























