കെ–പിസ്ക് (K-PISC) എന്നാണ് കമ്പനിയുടെ പേര്. കേരള പവര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ആന്‍ഡ് സര്‍വീസ് കമ്പനി എന്നാണ് കമ്പനിയുടെ മുഴുവന്‍ പേര്. പ്രസരണ മേഖലയില്‍ കരാര്‍ നിയമനത്തിനാണ് ഈ കമ്പനി രൂപീകരിക്കുന്നത്.

ഒരു കെ- റയിൽ വരുത്തിവച്ച നാശങ്ങൾ ഇനിയും മലയാളി അനുഭവിച്ചു തീർന്നിട്ടില്ല. അപ്പോഴാണ് അടുത്ത കെ-യുമായി സർക്കാരി്നറെ വരവ്. ഇത് കെ- പിസ്ക്. കെഎസ്ആര്‍ടിസിയില്‍ കെ–സ്വിഫ്റ്റ് വന്നതുപോലെ കെഎസ്ഇബിയില് കരാർ നിയമനത്തിനുള്ള കമ്പനി വരുന്നു എന്നതാണ് പുതിയ വാർത്ത. കെ–പിസ്ക് (K-PISC) എന്നാണ് കമ്പനിയുടെ പേര്. കേരള പവര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ആന്‍ഡ് സര്‍വീസ് കമ്പനി എന്നാണ് കമ്പനിയുടെ മുഴുവന്‍ പേര്.
പ്രസരണ മേഖലയില്‍ കരാര്‍ നിയമനത്തിനാണ് ഈ കമ്പനി രൂപീകരിക്കുന്നത്. വൈദ്യുതി പ്രസരണ മേഖലയില്‍ ഇപ്പോള്‍ തന്നെ കരാര്‍ അടിസ്ഥാനത്തില്‍ ഓപ്പറേറ്റര്‍മാരെ kseb നിയമിക്കുന്നുണ്ട്. അതത് സബ്സറ്റേഷനിലെ ചീഫ് എന്‍ജിനീയര്‍മാർക്കോ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാർക്കോ ആണ് ആവശ്യാനുസരണം താല്‍ക്കാലിക ഓപ്പറേറ്റര്‍മാരെ നിയമിക്കാൻ ഉത്തരവാദിത്തം. ഇതിന് ഒരു ഏകീകൃത സ്വഭാവമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് കേരള പവര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ആന്‍ഡ് സര്‍വീസ് കമ്പനി അഥവാ കെ–പിസ്ക് രൂപീകരിക്കുന്നത് എന്നാണ് അവകാശവാദം.
കെ സ്വിഫ്റ്റ് ആരംഭിച്ചതോടെ ksrtc ജീവനക്കാരുടെ പള്ളക്കടിച്ചതുപോലെയായി എന്നാണ് ജീവനക്കാർ പറയുന്നത്. കൂടുതൽ നിരക്കിൽ ഓടുന്ന ബസ്സിൽ കുറഞ്ഞ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ജീവനക്കാരാണ് ksrtc യുടെ ഇപ്പോഴത്തെ ശ്രദ്ധ. അതുപോലെ ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ എടുക്കാൻ തുടങ്ങിയാൽ പതിയെ സ്ഥിര നിയമനങ്ങൾ കുറഞ്ഞ് വരും. 33 കെവി, 66 കെവി,110 കെവി സബ്സ്റ്റേഷനിലെ ഓപ്പറേറ്റര്‍മാരുടെ നിയമനച്ചുമതലയായിരിക്കും കെ പിസ്കിന്.
വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പുനഃസംഘടനയ്ക്കായി 2019 ല്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് പുതിയ കമ്പനി ഉണ്ടാക്കാന്‍ നീക്കം എന്നാണ് അധികൃതർ പറയുന്നത്. കമ്പനിയുടെ ഘനട സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ കെ–പിസ്ക് വന്നാല്‍ സബ് സ്റ്റേഷനിലെ എന്‍ജിനീയര്‍മാര്‍ ഒഴികെ താഴെത്തട്ടിലുള്ള ജീവനക്കാര്‍ മുഴുവന്‍ കരാർ തൊഴിലാളികളായി മാറും എന്നതാണ് കാര്യം. അതിനാല്‍ ഗുണമേന്മയുള്ള സേവനം,സുരക്ഷ എന്നിവ എത്രത്തോളം ഉറപ്പാക്കാനാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
അപ്പംവിൽക്കുന്ന കുടുംബശ്രീ അടക്കമുള്ള പാവപ്പെട്ടവരെ കൂടി ഉൾക്കൊള്ളുന്ന പദ്ധതിയാണ് കെ-റെയിലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും വാക് പോരുകളും നടന്നിരുന്നു.കേരളം മാറുന്നതിന്‍റെ ഭാഗമായിട്ടാണ് കെ-റെയിൽ കൊണ്ടുവന്നതെന്നും കേരളത്തിന്‍റെ 50 കൊല്ലത്തെ വികസനപ്രവർത്തനമായിരുന്നു ലക്ഷ്യം എന്നുമായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്. 20 മിനിറ്റ് ഇടവിട്ട് 39 ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും പോകും. കടമെന്ന് കേൾക്കുമ്പോൾ സിലോണാകുമെന്നാണ് എല്ലാവരുടെയുപം ധാരണ എന്നുമൊക്കെ എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
ഇനി ക-പിസ്കിനെക്കുറിച്ച് എന്തൊക്കെയാവും വരും ദിവസത്തെ ന്യീയീകരണങ്ങളും വിശദീകരണങ്ങളും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വൈദ്യുതി പ്രസരണ–വിതരണ മേഖല ഭാവിയില്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണ് കെ-പിസ്ക് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. kseb ശക്തമായാ തൊഴിലാളി യൂണിയനുകളുള്ള പൊതുമേഘലാ സ്ഥാപനമാണ്.
ksrtc യിലെ സർക്കാരിന്റെ പിടിപ്പുകാേടിനെതിരെ യൂണിയനുകൾക്ക് പ്രതികരിക്കാനാവാത്ത വിധം വായടച്ച നടപടിയാണ് ുണ്ടയിട്ടുല്ളത്. ഇവിടെയും ഭരണ പക്ഷത്തിനെതിരെ ഭരണപക്ഷ ട്രേഡ് യൂണിയനുകൾ എങ്ങനെ പ്രതികരിക്കുമെന്നും, എന്തു നിലപാട് സ്വീകരിക്കുമെന്നും കണ്ടുതന്നെ അറിയണം.
https://www.facebook.com/Malayalivartha


























