ലൈഫ് മിഷൻ അഴിമതി കേസിൽ അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും; കോടതിയുടെ ആ നടപടി ഉറ്റുനോക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്; വരും മണിക്കൂറുകൾ അതിനിർണായകം

ലൈഫ് മിഷൻ അഴിമതി കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിലായിരിക്കുകയാണ് . ഇനി എന്താണ് അടുത്ത നീക്കം എന്നത് വലിയൊരു ചോദ്യമാണ്. അറസ്റ്റ് ചെയ്ത അദ്ദേഹത്തെ നേരെ കൊണ്ടു പോകുന്നത് കോടതിയിലേക്കാണ്. ഇന്ന് സന്തോഷ് ഈപ്പൻ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും . കോടതി എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. വരും മണിക്കൂറുകളിൽ നമുക്ക് അത് അറിയുവാൻ സാധിക്കും.
സന്തോഷ് ഈപ്പന്റെ അറസ്റ്റ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് കിട്ടിയ 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് കൊടുത്തത് .
ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത് . യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയത്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിൽ സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു .
അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി. നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും ഇഡി അറസ്റ്റു ചെയ്തിരുന്നു.ലൈഫ് മിഷൻ കേസിൽ അടുത്ത അറസ്റ്റ് ആരുടേതെന്ന ചോദ്യമാണ് ഇനി പ്രസക്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ പേഴ്‌സണൽ സ്റ്റാഫ് അംഗം സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചേക്കും.
https://www.facebook.com/Malayalivartha
























