ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള ടീമാണ് കേരളത്തെ ഭരിക്കുന്നത്; മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്; വിമർശനവുമായി കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്

ഫാരിസ് അബൂബക്കറിനെ വിമർശിച്ച് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള ടീമാണ് കേരളത്തെ ഭരിക്കുന്നത് എന്നാണ് പി.സി.ജോർജ് പറഞ്ഞിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നാണ് പി സി ജോർജ് വിമർശിച്ചു. നേരത്തെയും പി.സി.ജോർജ് ഫാരിസ് അബൂബക്കറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ആറു വർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗ ദർശിയുമാണ് ഫാരിസ് അബൂബക്കർ എന്നായിരുന്നു പി സി കുറ്റപ്പെടുത്തിയത്. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു എന്നായിരുന്നു പി സി ജോർജ്ജ് ആരോപിച്ചത്. ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട് എന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഫാരിസിന്റെ നിർദേശപ്രകാരമായിരുന്നു 2009ൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിൽ നിന്ന് പിടിച്ചെടുത്തത് .അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്.
പെയ്മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നുവെന്നും പി സി ജോർജ്ജ് നേരത്തെ വിമർശിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ ആണെന്ന ആരോപബവും പി സി ജോർജ് ഉന്നയിച്ചിരുന്നു . ഈ ആരോപണങ്ങൾ പി സി ജോർജ്ജ് ഉന്നയിച്ചത് . സോളർ കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായി , കോടതിയിൽനിന്നു ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴായിരുന്നു.
മാത്രമല്ല അന്നേ പി സി ജോർജ് മറ്റൊരു ആവശ്യം കൂടെ ഉന്നയിച്ചിരുന്നു. അതായത് . 2016 മുതൽ അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാണോ പിണറായി വിജയൻ തുടർച്ചയായി അമേരിക്ക സന്ദർശിക്കുന്നതെന്ന് കേന്ദ്ര സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നായിരുന്നു പി സിയുടെ മറ്റൊരു ആവശ്യം . എന്തായാലൂം ഈ വിഷയത്തിൽ നിർണായകമായ പ്രതികരണം തന്നെയെന്ന് പി സി ജോർജ്ജ് ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























