ലൈഫ് മിഷൻ അഴിമതി കേസിൽ വീണ്ടും ഇ ഡിയുടെ നിർണായക നീക്കം; മുൻ സിഇഒ യു വി ജോസ് വീണ്ടും ഇഡി ഓഫീസിൽ

ലൈഫ് മിഷൻ അഴിമതി കേസിൽ വീണ്ടും ഇ ഡിയുടെ നിർണായക നീക്കം. മുൻ സിഇഒ യു വി ജോസ് വീണ്ടും ഇഡി ഓഫീസിൽ ഹാജരായിരിക്കുകയാണ് . കഴിഞ്ഞയാഴ്ച രണ്ടു തവണയായി യുവി ജോസ് ഇ ഡിക്ക് മൊഴി കൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഇ ഡി ഓഫീസിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സന്തോഷ് ഈപ്പൻ അറസ്റ്റിലായിരുന്നു. അതിന്റെ പിറ്റേ ദിവസം തന്നെ യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയിരിക്കുകയാണ് ഇ ഡി . സന്തോഷ് ഈപ്പനെ യുവി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് യു വി ജോസ് മൊഴി കൊടുത്തിരുന്നു.
മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷും മൊഴി കൊടുത്തിരുന്നു . നേരത്തെ ചോദ്യം ചെയ്യലിന് എത്തിയപ്പോൾ യു വി ജോസ് കൊടുത്ത മൊഴി ശിവശങ്കറിന് എതിരായിരുന്നു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് താന്‍ ധാരണാപത്രം ഒപ്പുവെച്ചതെന്നാണ് യു.വി. ജോസിന്റെ മൊഴി.
2019 ഓഗസ്റ്റില്‍ തദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലും സര്‍ക്കാരില്‍ നിന്ന് കിട്ടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചതെന്നും യു വി ജോസ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.ലൈഫ്മിഷന്‍ കോഴയിടപാടില്‍ സി.എം. രവീന്ദ്രനെ കുരുക്കുന്ന പ്രധാന മൊഴികള്‍ സ്വപ്നയുടെയും ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസിന്റേതുമായിരുന്നു . ഈ സാഹചര്യങ്ങൾ നിലനിൽക്കവെയാണ് യു വി ജോസ് വീണ്ടുംചോദ്യം ചെയ്യലിനായി എത്തിയിരിക്കുന്നത് .
https://www.facebook.com/Malayalivartha


























