സ്വപ്നയ്ക്കെതിരായ പരാതി പ്രത്യക സംഘം അന്വേഷിക്കും; കണ്ണൂർ എസ് പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചു; പരാതിക്കാരനായ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ മൊഴിയും അന്വേഷണസംഘം എടുക്കും

സ്വപ്നയ്ക്കെതിരായ പരാതി പ്രത്യക സംഘം അന്വേഷിക്കും. കണ്ണൂർ എസ് പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. കണ്ണൂർ സിറ്റി റൂറൽ എഎസ്പിമാരും ഡിവൈഎസ്പിമാരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്വപ്ന സുരേഷ്,വിജേഷ് പിള്ള എന്നിവർക്കെതിരായ സിപിഎം പരാതി അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത് . പരാതിക്കാരനായ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ മൊഴിയും അന്വേഷണസംഘം എടുക്കുന്നുണ്ട് .
ഈ പരാതി അന്വേഷിക്കാൻ വേണ്ടി അന്വേഷണ സംഘത്തെ വിപുലീകരിക്കുകയാണ്. അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ എങ്ങനെയൊക്കെയാണ് എന്നും വരും ദിവസങ്ങളിൽ നമുക്ക് അറിയുവാൻ സാധിക്കും. അതേസമയം . സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകിയത് കണ്ണൂർ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ്. തളിപ്പറമ്പ് പൊലീസിലാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമെതിരായ വ്യാജ പ്രചരണങ്ങളിൽ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് സന്തോഷ് തളിപ്പറമ്പ് എസ്എച്ച്ഒയ്ക്കാണ് പരാതി കൊടുത്തത് .
സ്വപ്നയും വിജേഷും ചേർന്ന് വ്യാജ വീഡിയോ ഉണ്ടാക്കി. വിഡിയോയിലെ ദൃശ്യങ്ങൾ പുറത്തു വിടാത്തതിൽ ദുരൂഹത ഉണ്ട് എന്നീ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമച്ചെന്നും പരാതിക്കാരൻ വ്യക്തമാക്കി. പൊലീസ് ഉചിതമായി നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുക എന്ന നീക്കത്തിലേക്ക് സിപിഎം കടക്കുമായിരുന്നു .എന്തായാലും ഈ പരാതി അന്വേഷിക്കാൻ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ സമീപിച്ചുവെന്നും പണം വാഗ്‌ദനം ചെയ്തുമെന്നുമാണ് വിജേഷ് പിള്ളയ്ക്കെതിരെ സ്വപ്ന ആരോപിച്ചത്.
തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. വിജയ് പിള്ള എന്നയാൾ ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. എംവി ഗോവിന്ദൻ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്.
കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ താൻ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. താൻ കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു .
ഗോവിന്ദൻ എന്നെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള തന്നോട് പറഞ്ഞതെന്നും സ്വപ്ന പറഞ്ഞിരുന്നു.സ്വപ്ന ബെംഗളുരുവിലെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ സ്വപ്ന സുരേഷ് ഉന്നയിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചു വിജേഷ് പിള്ളയും രംഗത്ത് വന്നിരുന്നു. ഇവരുടെ വാക്ക് പോരുകളും വെല്ലുവിളികളും ശക്തമായതോടെയാണ് ഇരുവർക്കും എതിരെ പരാതിയുമായി സിപിഎം പോലീസിനെ സമീപിച്ചത്. എന്തായാലും സിപിഎമ്മിന്റെ പരാതിയിൽ നിർണായകമായ നീക്കങ്ങൾ നടത്തുകയാണ്. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha


























