2006ൽ 1411 കടുവകളുണ്ടായിരുന്നത് 2010ൽ 1706 ആയി വർധിച്ചിരുന്നു... ‘‘പ്രോജക്ട് ടൈഗർ പദ്ധതിയുടെ വിജയം ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനാകെ അഭിമാനമാണ്... കടുവകളെ സംരക്ഷിക്കുക മാത്രമല്ല, അവയ്ക്ക് അനുകൂലമായ പരിസ്ഥിതി ഒരുക്കാനും നാം ശ്രദ്ധിക്കുന്നു...

2006ൽ 1411 കടുവകളുണ്ടായിരുന്നത് 2010ൽ 1706 ആയി വർധിച്ചിരുന്നു. ‘‘പ്രോജക്ട് ടൈഗർ പദ്ധതിയുടെ വിജയം ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനാകെ അഭിമാനമാണ്. കടുവകളെ സംരക്ഷിക്കുക മാത്രമല്ല, അവയ്ക്ക് അനുകൂലമായ പരിസ്ഥിതി ഒരുക്കാനും നാം ശ്രദ്ധിക്കുന്നു. പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും സഹകരിച്ചു മുന്നോട്ടു പോകേണ്ടതാണെന്നാണു നമ്മൾ കരുതുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണു കടുവകൾ’’– മോദി പറഞ്ഞു.
കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷനൽ ബിഗ് കാറ്റ്സ് അലയൻസിന് (ഐബിസിഎ) പ്രധാനമന്ത്രി തുടക്കമിട്ടു. കടുവ സംരക്ഷണത്തിൽ സർക്കാർനയം വ്യക്തമാക്കുന്ന ‘അമൃത് കാൽ’ പ്രസിദ്ധീകരണവും 50 രൂപയുടെ പ്രത്യേക നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
ചടങ്ങിനു മുൻപായി തമിഴ്നാട്ടിലെ മുതുമലൈ തേപ്പക്കാട് ആനത്താവളം സന്ദർശിച്ച മോദി, ആനകൾക്കു തീറ്റയായി കരിമ്പ് നൽകി. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കർ നേടിയ ‘ദ് എലിഫന്റ് വിസ്പറേഴ്സിലെ’ ആനക്കാരായ ബൊമ്മനും ബെല്ലിയുമായി മോദി കൂടിക്കാഴ്ച നടത്തി. കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതത്തിലും മോദി സഫാരി നടത്തിയിരുന്നു. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്ലാഷ് ടീഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ച് 20 കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചു.
https://www.facebook.com/Malayalivartha

























