കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ പേരിലുള്ള ഫേസ്ബുക്കിൽ പോസ്റ്റ് വന്നത് വിവാദമായി. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്നും പറഞ്ഞ കർദ്ദിനാളിന്റെ വാക്കുകൾ ഈസ്റ്റർ ദിനത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ പേരിലുള്ള ഫേസ്ബുക്കിൽ പോസ്റ്റ് വന്നത് വിവാദമായി. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്നും പറഞ്ഞ കർദ്ദിനാളിന്റെ വാക്കുകൾ ഈസ്റ്റർ ദിനത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
നാട്ടിൽ സുഖിച്ച് ജീവിക്കുന്ന ഇടയൻമാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് ഒന്ന് അറിയുന്നത് നല്ലതാണെന്ന് ആയിരുന്നു പോസ്റ്റ്. കർദ്ദിനാളിന്റെ പരാമർശം അടങ്ങിയ കാർഡിനൊപ്പമായിരുന്നു പോസ്റ്റ് പ്രചരിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയാകുകയും കൊടിക്കുന്നിലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു.
തുടർന്നാണ് താൻ അങ്ങനൊരു കാര്യം പോസ്റ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജവും തീർത്തും അടിസ്ഥാനരഹിതവും ആണെന്ന് അദ്ദേഹം വിശദീകരണ പോസ്റ്റിൽ പറയുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് അവസാനമായി നൽകിയ പോസ്റ്റ് ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ടുള്ളത് മാത്രമാണെന്നും കൊടിക്കുന്നിൽ വിശദീകരിക്കുന്നു.ഇത്തരമൊരു പോസ്റ്റ് തന്റെ പേജിൽ വന്നതാണോ അല്ലെങ്കിൽ ആരെങ്കിലും മനപൂർവ്വം സൃഷ്ടിച്ചതാണോ എന്നുള്ള അന്വേഷണം നടത്തണമെന്ന പരാതി ബന്ധപ്പെട്ടവർക്ക് നൽകുമെന്ന് കൊടിക്കുന്നിൽ മലയാളി വാർത്തയോട് പറഞ്ഞു.
എന്തായാലും കൊടിക്കുന്നിലിൻ്റെ ഫേസ്ബുക്കിൽ ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകൾ നിറയുകയാണ്.മാവേലിക്കര ലോക്സഭാ എംപിയായ കൊടിക്കുന്നിൽ വീണ്ടും മത്സരിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിലും എതിർപ്പുകളുണ്ട്.ഇത്തരമാളുകളാണ് ഈ വിവാദം കുത്തിപ്പൊക്കിയതെന്നും സൂചന പുറത്തുവരുന്നു.തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ വിഷയം കൂടുതൽ സജീവമാകാനാണ് സാധ്യത
https://www.facebook.com/Malayalivartha
























