Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്

21 JULY 2026 03:56 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ നിന്നുള്ള തല്‍സമയ ദൃശ്യങ്ങളും പ്രതിഷേധത്തിന്റെ സ്വഭാവവും രഞ്ജിനി ഹരിദാസും സുഹൃത്തുക്കളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്വന്തം പേജില്‍ രഞ്ജിനി പങ്കുവച്ച വിഡിയോ ഏറെ ചര്‍ച്ചയായി. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ രഞ്ജിനിക്ക് പിന്തുണയുമായെത്തി. നടിമാരായ സിജ റോസ്, ആലപ്പുഴ ജിംഖാന താരം നോയ്‌ല ഫ്രാന്‍സി എന്നിവര്‍ക്കൊപ്പമാണ് രഞ്ജിനി വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

രഞ്ജിനിയുടെ വാക്കുകള്‍:

'ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്ത് നിന്നാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. യഥാര്‍ഥത്തില്‍ ഞങ്ങള്‍ ജന്തര്‍ മന്തറിന്റെയും പാര്‍ലമെന്റിന്റെയും ഇടയ്ക്കാണ്. രാവിലെ 9 മണിക്ക് നടക്കേണ്ടിയിരുന്ന പ്രതിഷേധ മാര്‍ച്ച് ഇതുവരെ നടന്നില്ല. കാരണം ഡല്‍ഹി പൊലീസ് സാധ്യമായ എല്ലാ വഴികളും ബാരിക്കേഡ് വെച്ച് അടച്ചിട്ടിരിക്കുകയാണ്. ഈ മാര്‍ച്ച് നടക്കാന്‍ അവര്‍ ഒരു വഴിയും അനുവദിക്കുന്നില്ല. ബാരിക്കേഡ് മറികടന്ന് പുറത്തിറങ്ങുന്നവരെല്ലാം കണ്ണീര്‍ വാതകത്തിനും ലാത്തിച്ചാര്‍ജിനും ഇരയാവുകയാണ്. ഒരുപാട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഭയങ്കരമായ അവസ്ഥയാണ്.

തുടക്കത്തില്‍ ഞങ്ങള്‍ക്ക് ഈ പ്രദേശത്തേക്ക്, ട്രക്കിന്റെ അടുത്തേക്ക്, അതായത് ആദ്യത്തെ ബാരിക്കേഡിന് വളരെ അടുത്തുവരെ എത്താന്‍ സാധിച്ചു. ഇപ്പോള്‍ അവര്‍ പിന്നിലെ ഭാഗവും മറ്റ് എല്ലാ വഴികളും തടഞ്ഞിരിക്കുകയാണ്. അതിനാല്‍ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല, പുറത്ത് എല്ലാ ഭാഗത്തുനിന്നും ആളുകളെ കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും കൊണ്ട് നേരിടുകയാണ്. അതുകൊണ്ട് ഞങ്ങള്‍ പ്രതിഷേധസ്ഥലത്ത് കുടുങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് പുറത്തുപോകാനും പറ്റില്ല, ആര്‍ക്കും അകത്തേക്ക് വരാനും പറ്റില്ല. ഞങ്ങള്‍ ഇവിടെ തുടരാന്‍ തീരുമാനിച്ചാല്‍ വെള്ളത്തിന്റെ ഒരു സൗകര്യവുമില്ല. അക്ഷരാര്‍ഥത്തില്‍ ഒന്നും ചെയ്യുന്നില്ല. ഞങ്ങളെ ഇവിടെ ശ്വാസം മുട്ടിച്ച് ക്ഷീണിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

തത്സമയം ഇത് കാണുന്ന പലര്‍ക്കും അറിയില്ല, അവിടെ ഒരു ട്രക്ക് ഉണ്ടെന്നും അതില്‍ പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും മറ്റ് ഒരുപാട് സന്നദ്ധപ്രവര്‍ത്തകരും ഉണ്ടെന്നും. ഞങ്ങള്‍ അതിന്റെ തൊട്ടുപിന്നിലാണ്. ഈ ട്രക്ക് പാര്‍ലമെന്റിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞല്ലോ, പക്ഷേ അവര്‍ ഞങ്ങളെ അനുവദിക്കുന്നില്ല. ബാരിക്കേഡുകളുണ്ട്. മുന്നിലും പിന്നിലും എല്ലായിടത്തും പൊലീസാണ്. ഞങ്ങളെ ക്ഷീണിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഒരു ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് ഒരാള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. അവര്‍ വെള്ളവും മറ്റ് ആവശ്യങ്ങളും എത്തിച്ചു. ആ വെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്നുപോയി. സിജയാണ് (സിജ റോസ്) വെള്ളം വാങ്ങാന്‍ പുറത്തു പോയത്. പൊലീസ് പിന്നെയും സൗഹാര്‍ദ സമീപനമാണ്. എന്നാല്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ സമീപനം വ്യത്യസ്തമാണ്. ഇവിടുത്തെ കാലാവസ്ഥയോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. സര്‍ക്കാരല്ലെങ്കിലും, ദൈവങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്. കാരണം, കാലാവസ്ഥ ഇപ്പോള്‍ ഞങ്ങളെ തണുപ്പിച്ച് നിര്‍ത്തുന്നു. ചിലര്‍ക്ക് കുടിവെള്ളം കിട്ടിയിട്ടുണ്ട്. ചുരുക്കത്തില്‍, ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്, അവര്‍ ഞങ്ങളെ ശ്വാസം മുട്ടിച്ചും, ഞങ്ങളുടെ ക്ഷമ നശിപ്പിച്ചും, സ്ത്രീകളെയും കുട്ടികളെയും എല്ലാവരെയും തല്ലിപ്പഴിപ്പിച്ച് ഭയപ്പെടുത്തിയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരുപാട് ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയാണ്, നിങ്ങള്‍ക്കറിയാമല്ലോ. അതാണ് അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.

എന്തുകൊണ്ടാണ് നിലവിലെ സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതെന്ന് എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ഇവര്‍ക്കെല്ലാം വേണ്ടത് അതാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ചര്‍ച്ച നടത്തുക. അടിസ്ഥാനപരമായ ചില ആവശ്യങ്ങളുണ്ട്. ഒന്ന്, വിദ്യാഭ്യാസമന്ത്രിയുടെ രാജി. മറ്റൊന്ന് നീറ്റ് പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം. ഒരു ചര്‍ച്ച നടത്താന്‍ എത്ര പ്രയാസമാണ്, സുഹൃത്തേ? ഒരു തവണ വന്ന് സംസാരിക്കുക. നിങ്ങള്‍ അതിന് തയ്യാറാകാത്തത് അവിശ്വസനീയമാണ്. ഞങ്ങള്‍ എല്ലാവരും അതിനുവേണ്ടി കാത്തിരിക്കുകയാണ്. രാജ്യത്തിന് വേണ്ടത് അതാണ്, യുവജനങ്ങള്‍ക്ക് വേണ്ടത് അതാണ്.

ഇത് വലിയൊരു ആവശ്യവുമല്ല, ബുദ്ധിമുട്ടുള്ള കാര്യവുമല്ല. ഒരു ലക്ഷത്തിലധികം ആളുകള്‍ ഇവിടെയുണ്ട്. എന്നിട്ടും അവര്‍ക്ക് ഒന്ന് അനങ്ങാന്‍ പോലും കഴിയുന്നില്ലെങ്കില്‍... ഇത് സങ്കടകരമാണ്. ഈ രാജ്യം ഭരിക്കാന്‍ ഞങ്ങള്‍ നിങ്ങളെയാണ് തിരഞ്ഞെടുത്തത്. അതിനര്‍ത്ഥം നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. തിരിച്ചല്ല. ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല. ഈ രാജ്യത്തെ ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം. അതാണ് നിങ്ങളുടെ ജോലി. അതാണ് നിങ്ങളുടെ ഏക ജോലി. പക്ഷേ നിങ്ങള്‍ അത് ചെയ്യുന്നില്ല. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍, ഞങ്ങളെ കേള്‍ക്കുക. ഒന്ന് ചിന്തിച്ചു നോക്കൂ. ഇത് എത്രമാത്രം പ്രയാസകരമാണ്? അതെ, വളരെ പ്രയാസകരമാണ്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (1 hour ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (3 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends