Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാനാണ് വടക്കാഞ്ചേരി നഗരസഭ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ഉച്ചഭക്ഷണം കഴിക്കാതെ കളയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്

17 APRIL 2023 01:15 PM IST
മലയാളി വാര്‍ത്ത

ഭക്ഷണം സംബന്ധിച്ച ഒരു ഉത്തരവ് വടക്കാഞ്ചേരി ന​ഗരസഭ സെക്രട്ടറി പുറത്തിറക്കി. ഭക്ഷണം പാഴാക്കരുതെന്നും, പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 രൂപ പിഴ ഈടാക്കുമെന്നുമായിരുന്നു ഉത്തരവ്. പുതിയ കാലത്ത് ഏറെ പ്രാധാന്യമുള്ള ഒരു ഉത്തരവ്ആണിതെന്നു തോന്നുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം അത് വൈറലായി.

കടുത്ത വിമർശനങ്ങളും ട്രോളുകളുമായി ഉത്തരവ് എയറിലായി. പക്ഷേ ഉത്തരവിൽ നിന്ന് പിന്നോട്ടു പോകാതെ ന്യൂജൻ ട്രോളൻമാർക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുയാണ് ന​ഗരസഭാ അദ്ധ്യക്ഷൻ കെകെ മനോജ്. ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാനാണ് വടക്കാഞ്ചേരി നഗരസഭ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.

ഉച്ചഭക്ഷണം കഴിക്കാതെ കളയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ലെന്നും ഓഫീസില്‍ മാത്രമല്ല വീട്ടിലും നിര്‍ദേശം പാലിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജരായ കെ ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

 

ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, തുടങ്ങിയവയും വേപ്പില, മുരിങ്ങക്കായ ചണ്ടി, തുടങ്ങിയ കഴിക്കാൻ സാധിക്കാത്തവ മാത്രമേ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കാവൂ എന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇത് എന്തോ വിചിത്ര ഉത്തരവാണെന്നും, ശരിയല്ല എന്നുമുള്ള തരത്തിൽ ട്രോളൻമാർ രം​ഗത്തെത്തി.

മൂന്നു നേരവും വൻകിട കുത്തക കമ്പനികളുെട ആഹാരം വേണ്ടുവോളം കഴിച്ച് ആരുടെ മെക്കിട്ടു കേറണമെന്ന് ആലോചിച്ച് സമൂഹമാധ്യമങ്ങലിൽ സമയം തള്ളി നീക്കുന്ന ന്യൂജനറേഷൻ പിള്ളേരിൽ കുറച്ചു പേർക്കഎങ്കിലും ആഹാരത്തിന്റെയും അധ്വാനത്തിന്റെയും വില അറിയാതെ പോയാൽ കുറ്റം പറയാനാവില്ല...

പിഴ ഈടാക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനം നേരിട്ട സാഹചര്യത്തിൽ,ഇതിനുള്ള പ്രതികരണവുമായി വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ മനോജ് രം​ഗത്തെത്തി. നെല്ല് വിതയ്ക്കും മുൻപ് മണ്ണൊരുക്കി തയ്യാറാക്കി ഞാറ്റടി ഉണ്ടാക്കി ഞാറ് നട്ട് വെള്ളം നൽകി വളം നൽകി കള പറിച്ചു നെല്ല് മൂത്ത് കൊയ്ത് കറ്റയാക്കി കൊണ്ടുപോയി മെതിച്ച് നെല്ലെടുത്ത് പുഴുങ്ങി കുത്തി അരിയാക്കി മാറ്റുന്ന പ്രോസസ് നടത്താൻ ചുരുങ്ങിയത് 120 ദിവസം വേണ്ടിവരുന്നു.

അതിന് വേറെ ഒരു അർത്ഥം കൂടിയുണ്ട്. നമ്മൾ പാഴാക്കുന്ന ഓരോ അരിമണിക്കും ചുരുങ്ങിയത് 120 ദിവസത്തെ അധ്വാനത്തിന്റെ കണക്കുണ്ട്. ഒരുവറ്റ് ചോറ് കളയുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് 120 ദിവസത്തെ അധ്വാനത്തിന്റെ മഹത്വമാണ്. ന്യൂജൻ എന്ന് അവകാശപ്പെടുന്ന, എന്തിലും വൈബ് കാണുന്ന ഈ ഒരു തലമുറയ്ക്ക് ഈ കണക്ക് അവിശ്വസനീയവും അതേസമയം കളിയാക്കി പരിഹരിച്ച് ട്രോൾ ആക്കി മാറ്റാൻ ഉള്ളതായിരിക്കാം , പക്ഷേ ഒരു വറ്റ് ചോറ് എന്നതിൻറെ പിന്നിലെ വികാരം ഇന്നുള്ള കാലത്തിന് അറിയാൻ കഴിയുന്നില്ല.

അതറിയാതെ പോയത് ഒരു കുറ്റമല്ല എന്നു മാത്രമേ പറയാനുള്ളൂ എന്ന് കെ.കെ മനോജ് ഫേസ്ബുക്കില്‍ കുറിച്ചു. ഞങ്ങൾ അധ്വാനിച്ച് കാശുകൊണ്ട് വാങ്ങിയ ഭക്ഷണത്തെ ഞങ്ങടെ ഇഷ്ടം പോലെ ഉപയോഗിച്ചു കൂടെ? പിന്നെ ഉപയോഗിക്കാം. പക്ഷേ ഈ സമൂഹത്തോട് കൂടി നിങ്ങൾ കണക്ക് പറയേണ്ടിവരും.

നിങ്ങളാരും തന്നെ തനിയെ ഉണ്ടാക്കിയതല്ല ഇന്നത്തെ നിങ്ങൾ അനുഭവിക്കുന്ന ജീവിത നിലവാരം .ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായം ഞാൻ പറയുന്നില്ല. എന്നാണ് മനോജ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഉത്തരവുകൾ ഇക്കാലയളവിലുടനീളം പലതരത്തിലുണ്ടായിട്ടുണ്ട്. എന്നാൽ മനുഷ്യത്വ പരമായ സമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ഉത്തരവ് എന്ന നിലയിൽ ആഹാരത്തിന്റെ വില മനസിലാക്കി വിമർഷിക്കാതിരിക്കാമായിരുന്നു.

പിന്നെ, ഇങ്ങനെ വിമർശിക്കണമെങ്കിൽ സംസ്ഥാന സർക്കാർ കാലാകാലങ്ങലായി ഇറക്കിയ പരിഹാസ,വഴിപാട് ഉത്തരവുകൾ തന്നെ ധാരാളം. മനോജ് ഫെയ്സ് ബുക്കിൽ കുറിച് പോസ്റ്റിന്റെ പ്രസക്ത ഭാ​ഗം ഇങ്ങനെ..ബ്രഹ്മപുരം കത്തിയപ്പോൾ ശ്വാസം മുട്ടി എന്നു പറഞ്ഞവരുടെ വേസ്റ്റ് കൂടി ആ കത്തിയ കൂട്ടത്തിൽ ഉണ്ടായിരുന്നു .

അപ്പോ യാഥാർത്ഥ്യം ഇതൊന്നുമല്ല. ഇനി ഇതൊന്നുമല്ല കാര്യം ! വേസ്റ്റ് ഇട്ട ആൾക്ക് ഏത് അടിസ്ഥാനത്തിലാണ് ഫൈൻ ഈടാക്കുക ? ഈ ഫൈൻ ഇട്ട സെക്രട്ടറി ഏത് രാജ കിങ്കരനാണ് ? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പൊട്ടൻ സെക്രട്ടറി ഫൈൻ ഈടാക്കുന്നത് ? എന്ന് തുടങ്ങി ഏതൊക്കെയോ കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ ഈ ഉത്തരവിട്ട സെക്രട്ടറിയെ മോശപ്പെട്ട വ്യക്തിയായി അല്ലെങ്കിൽ നിയമത്തെ വളച്ചൊടിച്ച വ്യക്തിയായി കാണിച്ച ഒരുപാട് പേരുടെ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു.

ഞാനതിൽ തൃപ്തിപ്പെട്ടു. പറഞ്ഞ് അവസാനിപ്പിക്കട്ടെ,ഭക്ഷണം അമൂല്യമാണ്. ഇനി അത് സമ്പാദിച്ചത് ആരായാൽ പോലും . വച്ചുണ്ടാക്കിയ ഭക്ഷ്യയോഗ്യമായ ഭക്ഷണം കഴിക്കുക എന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിൻറെ പ്രധാന ചുമതല. പകരം അതൊക്കെ തന്നെ പൊതിഞ്ഞ് കവറിൽ ആക്കി കളയുന്ന പിതൃശൂന്യമായ പ്രവർത്തിയെ അംഗീകരിക്കാൻ ആർക്കും കഴിയില്ല.

ഞാൻ ഈ ഉത്തരവ് പുറപ്പെടുവിച്ചപ്പോഴൊക്കെ തന്നെ അതുകൊണ്ട് എഫ്ബിയിൽ പോസ്റ്റ് ചെയ്തു എന്നെ കാലേൽ വാരി ചുമരിൽ അടിച്ച് പോസ്റ്റ് ആക്കിയ പ്രിയപ്പെട്ട നിയമപാലന കിങ്കരന്മാരെ , ഈ രാജ്യത്ത് നടക്കുന്ന നിയമ ലംഘനങ്ങളെ നിങ്ങൾ ആദ്യം കണ്ടു ലംഘനം നടത്താതിരിക്കാൻ ശ്രമിക്കുക. അല്ലാതെ സ്വന്തം വീട്ടിൽ അച്ഛനായാലും അമ്മയായാലും സഹോദരി ആയാലും ഭാര്യയായാലും ഇനി അവനവൻ തന്നെയായാലും വച്ചുണ്ടാക്കിയ ഭക്ഷണത്തെ കഴിക്കാതെ വലിച്ചെറിയുന്നത് ആണ് ഏറ്റവും മോശപ്പെട്ട പ്രവർത്തി . ഇങ്ങനെയാണ് പോസ്റ്റ്...

ഈ ഉത്തരവ് വിചിത്രമായി തോന്നുന്നത്, സ്വന്തം കാര്യ മാത്രം നോക്കി ജീവിക്കുന്നവർക്കാവണം. അല്ലെങ്കിൽ ആഹാരം പാഴാക്കുന്നത് തടയാൻ എടുത്ത ഒരു നീക്കം ഇത്ര വിമർശിക്കപ്പെടുന്നതെങ്ങനെ. പിന്നെ ട്രോളുകൾ, മറ്റെന്തിനെയും വിറ്റു ജീവിക്കുന്ന പരാന്ന ഭോജികളായവർക്ക്, വിൽക്കുന്നത് എന്താണെന്നത് വിഷയമല്ല.

അതൊരാളുടെ വികാരമോ വിചാരമോ, വ്യക്തിത്വമോ, പദവിയോ, സ്വകാര്യതയോ ഇനി െന്തിനേറെ മൃത ശരീരമായാൽ പോലും അവരത് ചെയ്യും. സമൂഹമാധ്യങ്ങളിലുടനീളം കണ്ടുവരുന്നതും അതാണ്. എന്നാൽ നല്ലവരായ കുറേ മനുഷ്യർ കെകെ മനോജിന്റെ ഉത്തരവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തെത്തിയിട്ടുമുണ്ട്. നന്മ മരിച്ചിട്ടില്ലാത്ത അത്തരം മനുഷ്യരുടെ പ്രതികരണങ്ങളാണ് കൂട്ടത്തിൽ വഴിതെറ്റിയിട്ടില്ലാത്ത യുവതയ്ക്ക് പര്ചേദനവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (28 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (29 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (37 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends