Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

AI ക്യാമറ ഇറക്കിയത് കണ്ണൂരിലെ കറക്കുകമ്പനി. പ്രമുഖന്റെ അടുത്ത ബന്ധുവിനെ അരിച്ചു പെറുക്കി വിജിലൻസ്

26 APRIL 2023 09:00 PM IST
മലയാളി വാര്‍ത്ത

കോടികൾ മുടക്കിയ എ.ഐ. കാമറ ഇടപാടിൽ മൊത്തം കമ്മീഷനടിയാണെന്നാണ് ആരോപണം. ഉപകരാർ പൂർണമായും മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയാണ് ഒപ്പുവെച്ചതെന്ന വിവരം കൂടി പുറത്തായതോടെ കോടികളുടെ അഴിമതിയാണ് പദ്ധതിക്കു പിന്നിലെന്ന ആരോപണം കൂടുതൽ ബലപ്പെട്ടു.

ഇതോടെ കെൽട്രോണും ഭരണകൂടവും സംശയത്തിന്റെ നിഴലിലായി. പദ്ധതിയ്ക്ക് പിന്നിലെ സ്വകാര്യ പങ്കാളിത്തമാണ് വിവാദമായിരിക്കുന്നത്. കരാർ വിശദാംശങ്ങളും സർക്കാർ തീരുമാനങ്ങളിലെ പൊരുത്തക്കേടുകളും പുറത്ത് വന്നതോടെ ഭരണ കക്ഷിയിലെ പ്രമുഖന്റെ അടുത്ത ബന്ധുവാണ് ചരടുവലികൾക്ക് നേതൃത്വം നൽകിയതെന്ന ആരോപണത്തിനും കരുത്താർജിക്കുന്നു.

എഐ ക്യാമറ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം തുടങ്ങി. സെയ്ഫ് കേരള പദ്ധതിയിൽ മുൻ ജോയിന്റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്ത് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഓഫീസിലെ ക്ലർക്ക് എന്നിവർ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. എഐ ക്യാമറകൾ. ലാപ്‌ടോപ്പ്, വാഹനങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതി നടത്തിയെന്നതാണ് ഇരുവർക്കുമെതിരായ ആരോപണം.

എന്നാൽ മാർച്ചിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എത്തിയത് എങ്ങിനെ ടെണ്ടർ നടപടികൾർ എന്നിവ സംബന്ധിച്ചും കാര്യങ്ങൾ വിജിലൻസിന് അന്വേഷിക്കേണ്ടി വരും.

എന്നാൽ ഈ തട്ടിപ്പിന് പിന്നിൽ കണ്ണൂർ ലോബി ആണെന്നുള്ള ഒരു ആരോപണവും ബലപ്പെടുന്നുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് തട്ടിപ്പിന് പിന്നിലെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിട്ടുണ്ട്.

പ്രസാഡിയ എന്ന കമ്പനിയാണ് ഏറ്റവും കൂടുതൽ നോക്കുകൂലി വാങ്ങുന്നത്. രേഖകളുടെ പിൻബലത്തിലാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എ.ഐ ക്യാമറ വാങ്ങുന്നത് സംബന്ധിച്ച ടെണ്ടർ സുതാര്യമല്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

കൺസോഷ്യത്തിൽ ഉൾപ്പെട്ട പണം മുടക്കുന്ന കമ്പനിക്ക് 60 ശതമാനം ലഭിക്കുമ്പോൾ പണം മുടക്കാത്ത പ്രസാഡിയാ എന്ന കമ്പനിക്ക് 60 ശതമാനം ലാഭ വിഹിതം നൽകണം. പ്രസാഡിയയ്ക്ക് പിന്നിൽ ആരാണെന്ന് സർക്കാർ വ്യക്തമാക്കണം. സാങ്കേതിക പ്രാധാന്യമുള്ള കരാറുകളിൽ ഉപകരാർ പാടില്ലെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദ്ദേശത്തിന് വിരുദ്ധമായ നടപടികളാണ് എ.ഐ ക്യാമറ ഇടപാടിൽ നടന്നത്.

എല്ലാ രഹസ്യങ്ങളും ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് തട്ടിപ്പിന് പിന്നിലെന്ന ആരോപണം ശരി വയ്ക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കെൽട്രോൺ കൺസൾട്ടൻസിയാകണമെന്നും ഉപകരണങ്ങൾ സർക്കാർ നേരിട്ട് വാങ്ങിയാൽ മതിയെന്നുമുള്ള ധനവകുപ്പ് നിർദ്ദേശം ഗതാഗത വകുപ്പ് അട്ടിമറിച്ചതായും സൂചനയുണ്ട്. 232 കോടി രൂപയുടെ പദ്ധതി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നപ്പോഴും എസ്.ആർ.ഐ.ടിക്ക് കരാർ നൽകിയതടക്കം വിവരങ്ങൾ കെൽട്രോൺ മറച്ചു വച്ചതായാണ് വിവരങ്ങൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ കാര്യമായ പരിചയമില്ലാത്ത കമ്പനിക്ക് കരാർ ലഭിച്ചതു മുതലുള്ള നടപടികളും ദുരൂഹമാണ്.2020 ഫെബ്രുവരിയിൽ രൂപീകരിച്ച കമ്പനിക്ക് ഇത്രയും വലിയ കരാർ എങ്ങനെ ലഭിച്ചുവെന്നതും സംശയത്തിന് ഇടനൽകുന്നു. സ്വകാര്യ കമ്പനിക്ക് നൽകിയ കരാർ മാത്രമല്ല പദ്ധതി നടത്തിപ്പിന് വേണ്ടി സ്വകാര്യ കമ്പനി നൽകിയ ഉപകരാറുകൾ വരെ സംശയത്തിന്റെ നിഴലിലാണ്.

എസ്.ആർ.ഐ.ടി. പദ്ധതിയുടെ ഉപകരാർ കോഴിക്കോട്ടെ പ്രസീഡിയോ കമ്പനിയ്ക്കാണ്. കരാറിന്റെ ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടെ അൽഹിന്ദ് ഗ്രൂപ്പും പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതിലെ സുതാര്യതയില്ലായ്മ ചോദ്യം ചെയ്തതോടെ ഇവരെ പുറത്താക്കി പുതിയ കരാർ ഉണ്ടാക്കുകയായിരുന്നു. ആദ്യം ഉണ്ടാക്കിയത് 151കോടി രൂപയുടെ കരാർ. പ്രസാഡിയോയുടെ ആഭ്യന്തര എസ്റ്റിമേറ്റനുസരിച്ച് ചെലവ് 62 കോടി മാത്രമായിരുന്നു. പിന്നീട് എങ്ങനെയാണ് തുക ഉയർന്നത് എന്നതിലാണ് ദുരൂഹത.

ഉപകരാർ നൽകിയ കമ്പനികൾ തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് എസ്.ആർ.ഐ.ടി. പറയുന്നത്. 151 കോടി ഫണ്ട് ചെയ്യാമെന്ന് കമ്പനികൾ അറിയിച്ചത്. എന്നാൽ െലെറ്റ് മാസ്റ്ററിന് ഫണ്ട് ചെയ്യാനായില്ലെന്നും പദ്ധതി നടത്തിപ്പിന് ബാങ്ക് വായ്പ തേടാൻ തീരുമാനമെടുക്കാൻ പോകുമ്പോഴാണ് കേരളത്തിൽ നിന്നുള്ള കമ്പനികൾ ബന്ധപ്പെട്ടതെന്നും എസ്.ആർ.ഐ.ടി സി.എം.ഡി മധു നമ്പ്യാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (15 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (39 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (47 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (13 hours ago)

Malayali Vartha Recommends